ന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്ക് പതിനൊന്ന് ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ നടപ്പാക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരേ കോടതിയലക്ഷ്യ ഹർജി.
കൊളിജീയത്തിന്റെ നിർദേശം മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ നടപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനമാണ് കേന്ദ്രസർക്കാർ നടപടി എന്നു ചൂണ്ടിക്കാട്ടി ബംഗളൂരു അഭിഭാഷക അസോസിയേഷനാണ് ഹർജി നൽകിയിരിക്കുന്നത്.
ഹൈക്കോടതി കൊളീജിയം ജഡ്ജിമാരുടെ പേര് നിർദേശിച്ചാലുടൻ നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ ഇന്റലിജന്റ്സ് വിഭാഗം റിപ്പോർട്ട് നൽകണം.
പിന്നാലെ ശിപാർശ എട്ട് മുതൽ 12 ആഴ്ചകൾക്കുള്ളിൽ കേന്ദ്രം സുപ്രീംകോടതിക്കു കൈമാറണം. നിർദേശം നടപ്പാക്കുന്നതിൽ വിമുഖതയുണ്ടെങ്കിൽ വ്യക്തമായ കാരണം സഹിതം സുപ്രീംകോടതിക്ക് തിരിച്ചയയ്ക്കണം.
കൊളിജീയത്തിന്റെ നിർദേശം മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ നടപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനമാണ് കേന്ദ്രസർക്കാർ നടപടി എന്നു ചൂണ്ടിക്കാട്ടി ബംഗളൂരു അഭിഭാഷക അസോസിയേഷനാണ് ഹർജി നൽകിയിരിക്കുന്നത്.
ഹൈക്കോടതി കൊളീജിയം ജഡ്ജിമാരുടെ പേര് നിർദേശിച്ചാലുടൻ നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ ഇന്റലിജന്റ്സ് വിഭാഗം റിപ്പോർട്ട് നൽകണം.
പിന്നാലെ ശിപാർശ എട്ട് മുതൽ 12 ആഴ്ചകൾക്കുള്ളിൽ കേന്ദ്രം സുപ്രീംകോടതിക്കു കൈമാറണം. നിർദേശം നടപ്പാക്കുന്നതിൽ വിമുഖതയുണ്ടെങ്കിൽ വ്യക്തമായ കാരണം സഹിതം സുപ്രീംകോടതിക്ക് തിരിച്ചയയ്ക്കണം.