ബെയ്ജിംഗ്: കുട്ടികൾക്കു കോവിഡ് വാക്സിൻ നൽകാൻ നീക്കവുമായി ചൈന. മൂന്നു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾ വാക്സിൻ സ്വീകരിക്കണമെന്ന് അഞ്ചു പ്രവിശ്യകളിലെ പ്രാദേശിക, പ്രൊവിൻഷൽ ഭരണകൂടങ്ങൾ നിർദേശം നൽകി.
76 ശതമാനം ജനത്തിനും വാക്സിൻ നൽകിയതിന്റെയും കോവിഡ് വ്യാപനത്തോടു വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിന്റെയും തുടർച്ചയായാണ് ഈ നടപടി. 140 കോടി ജനസംഖ്യയിൽ 107 കോടി ആളുകൾക്കും ചൈന വാക്സിൻ നൽകിക്കഴിഞ്ഞു.
മൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾ നൽകാൻ ജൂണിൽ ചൈനീസ് ഭരണകൂടം അനുമതി നൽകിയിരുന്നു.
ചൈന ആഭ്യന്തര ഉപയോഗത്തിന് അംഗീകാരം നൽകിയതിനു പിന്നാലെ ചിലി, കംബോഡിയ, അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളും ഈ വാക്സിൻ ഉപയോഗിച്ചുതുടങ്ങി. ഫൈസറും മോഡേണയും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വാക്സിൻ ലഭിക്കാൻ ബുദ്ധിമുട്ടിയവർ ചൈനയുടെ വാക്സിനുകളാണ് ഉപയോഗിച്ചത്. സെപ്റ്റംബറിൽ മാത്രം 120 കോടി ഡോസ് വാക്സിൻ ചൈന കയറ്റുമതി ചെയ്തു.
അതേസമയം, പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗൻസുവിലേക്കു ചൈന പ്രവേശനം തടഞ്ഞു.
76 ശതമാനം ജനത്തിനും വാക്സിൻ നൽകിയതിന്റെയും കോവിഡ് വ്യാപനത്തോടു വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിന്റെയും തുടർച്ചയായാണ് ഈ നടപടി. 140 കോടി ജനസംഖ്യയിൽ 107 കോടി ആളുകൾക്കും ചൈന വാക്സിൻ നൽകിക്കഴിഞ്ഞു.
മൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾ നൽകാൻ ജൂണിൽ ചൈനീസ് ഭരണകൂടം അനുമതി നൽകിയിരുന്നു.
ചൈന ആഭ്യന്തര ഉപയോഗത്തിന് അംഗീകാരം നൽകിയതിനു പിന്നാലെ ചിലി, കംബോഡിയ, അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളും ഈ വാക്സിൻ ഉപയോഗിച്ചുതുടങ്ങി. ഫൈസറും മോഡേണയും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വാക്സിൻ ലഭിക്കാൻ ബുദ്ധിമുട്ടിയവർ ചൈനയുടെ വാക്സിനുകളാണ് ഉപയോഗിച്ചത്. സെപ്റ്റംബറിൽ മാത്രം 120 കോടി ഡോസ് വാക്സിൻ ചൈന കയറ്റുമതി ചെയ്തു.
അതേസമയം, പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗൻസുവിലേക്കു ചൈന പ്രവേശനം തടഞ്ഞു.