ബൊഗോട്ട: കൊളംബിയയിലെ ഏറ്റവും വലിയ മയക്കുമരുന്ന് - ക്രിമിനൽ മാഫിയാ തലവൻ ദാരിയോ അന്റോണിയോ ഉസുഗാ (ഒറ്റോണിയേൽ) അറസ്റ്റിലായി. കര-വ്യോമ സേനകളും പോലീ സും സംയുക്തമായി നടത്തിയ നീക്കത്തിലാണു പിടിയിലായത്.
ഇയാളെക്കുറിച്ചു വിവരം നല്കുന്നവർക്ക് കൊളംബിയൻ സർക്കാർ എട്ടു ലക്ഷം ഡോളറും അമേരിക്ക ഇയാളുടെ തലയ്ക്കു 50 ലക്ഷം ഡോളറും പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതാണ്. മയക്കുമരുന്നു മാഫിയ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഒറ്റോണിയേലിന്റെ അറസ്റ്റെന്നു ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡുക്കെ പറഞ്ഞു.
ഒറ്റോണിയേൽ നേതൃത്വം നല്കുന്ന ഗൾഫ് ക്ലാൻ മാഫിയ കൊളംബിയയിലെ ഏറ്റവും വലിയ സംഘടിത ക്രിമിനൽ സംഘമാണ്. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു മയക്കുമരുന്നു കയറ്റി അയയ്ക്കൽ, ആളുകളെ തട്ടിക്കൊണ്ടുപോകൽ, കൊള്ള, അനധികൃത സ്വർണഖനനം മുതലായ പ്രവർത്തനങ്ങൾ ഇവർ നടത്തുന്നു.
വടക്കൻ പ്രവിശ്യയായ അന്റിയോക്വിയയിൽ ഇയാളുടെ ഒളിത്താവളം വളഞ്ഞാണു പിടികൂടിയത്.
500 സുരക്ഷാഭടന്മാരും 22 ഹെലികോപ്റ്ററുകളും ഓപ്പറേഷനിൽ പങ്കെടുത്തു. ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഗ്രാമങ്ങളിലെ താവളങ്ങളിൽ ഒളിച്ചുകഴിഞ്ഞിരുന്ന ഒറ്റോണിയേലിനെ പിടികൂടാൻ മുന്പു നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല.
അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചാണ് ഇയാളുടെ ഒളിത്താവളം കണ്ടെത്തിയത്. 1,800 സായുധാംഗങ്ങൾ ഇയാളുടെ സംഘത്തിലുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
അമേരിക്കയിലേക്കു കൊക്കെയ്ൻ കടത്തൽ, പോലീസുകാരെ വധിക്കൽ, കുട്ടികളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഒറ്റോണിയേൽ വിചാരണ നേരിടേണ്ടിവരും. 2009ൽ കേസെടുത്തിട്ടുള്ള അമേരിക്ക ഇയാളെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടേക്കും.
ഇയാളെക്കുറിച്ചു വിവരം നല്കുന്നവർക്ക് കൊളംബിയൻ സർക്കാർ എട്ടു ലക്ഷം ഡോളറും അമേരിക്ക ഇയാളുടെ തലയ്ക്കു 50 ലക്ഷം ഡോളറും പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതാണ്. മയക്കുമരുന്നു മാഫിയ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഒറ്റോണിയേലിന്റെ അറസ്റ്റെന്നു ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡുക്കെ പറഞ്ഞു.
ഒറ്റോണിയേൽ നേതൃത്വം നല്കുന്ന ഗൾഫ് ക്ലാൻ മാഫിയ കൊളംബിയയിലെ ഏറ്റവും വലിയ സംഘടിത ക്രിമിനൽ സംഘമാണ്. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു മയക്കുമരുന്നു കയറ്റി അയയ്ക്കൽ, ആളുകളെ തട്ടിക്കൊണ്ടുപോകൽ, കൊള്ള, അനധികൃത സ്വർണഖനനം മുതലായ പ്രവർത്തനങ്ങൾ ഇവർ നടത്തുന്നു.
വടക്കൻ പ്രവിശ്യയായ അന്റിയോക്വിയയിൽ ഇയാളുടെ ഒളിത്താവളം വളഞ്ഞാണു പിടികൂടിയത്.
500 സുരക്ഷാഭടന്മാരും 22 ഹെലികോപ്റ്ററുകളും ഓപ്പറേഷനിൽ പങ്കെടുത്തു. ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഗ്രാമങ്ങളിലെ താവളങ്ങളിൽ ഒളിച്ചുകഴിഞ്ഞിരുന്ന ഒറ്റോണിയേലിനെ പിടികൂടാൻ മുന്പു നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല.
അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചാണ് ഇയാളുടെ ഒളിത്താവളം കണ്ടെത്തിയത്. 1,800 സായുധാംഗങ്ങൾ ഇയാളുടെ സംഘത്തിലുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
അമേരിക്കയിലേക്കു കൊക്കെയ്ൻ കടത്തൽ, പോലീസുകാരെ വധിക്കൽ, കുട്ടികളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഒറ്റോണിയേൽ വിചാരണ നേരിടേണ്ടിവരും. 2009ൽ കേസെടുത്തിട്ടുള്ള അമേരിക്ക ഇയാളെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടേക്കും.