ജമ്മു: ജമ്മു കാഷ്മീരിന്റെ സമാധാനവും വികസനവും തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്നുദിന സന്ദർശനത്തിനായി ജമ്മു കാഷ്മീരിൽ എത്തിയ അമിത് ഷാ ഭഗവതിനഗറിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
കാഷ്മീരിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. കാഷ്മീരിലേക്ക് 12,000 കോടിയുടെ നിക്ഷേപങ്ങൾ ഇതുവരെ എത്തി.
അടുത്ത വർഷം അവസാനത്തോടെ 51,000 കോടിയുടെ നിക്ഷേപം നടത്താനും യുവാക്കൾക്കായി അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണു ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കാഷ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചശേഷം അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്.
ഏഴു പതിറ്റാണ്ടുകളായി ജമ്മു കാഷ്മീരിന്റെ വികസനം തടസപ്പെടുത്തിയത് മൂന്നു കുടുംബങ്ങളാണെന്നും അമിത് ഷാ ആരോപിച്ചു. കോണ്‍ഗ്രസ്, നാഷണൽ കോണ്‍ഫറൻസ്, പിഡിപി എന്നീ പാർട്ടികളെ ലക്ഷ്യംവച്ചായിരുന്നു അമിത് ഷായുടെ ആരോപണം.
കാഷ്മീരിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. കാഷ്മീരിലേക്ക് 12,000 കോടിയുടെ നിക്ഷേപങ്ങൾ ഇതുവരെ എത്തി.
അടുത്ത വർഷം അവസാനത്തോടെ 51,000 കോടിയുടെ നിക്ഷേപം നടത്താനും യുവാക്കൾക്കായി അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണു ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കാഷ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചശേഷം അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്.
ഏഴു പതിറ്റാണ്ടുകളായി ജമ്മു കാഷ്മീരിന്റെ വികസനം തടസപ്പെടുത്തിയത് മൂന്നു കുടുംബങ്ങളാണെന്നും അമിത് ഷാ ആരോപിച്ചു. കോണ്‍ഗ്രസ്, നാഷണൽ കോണ്‍ഫറൻസ്, പിഡിപി എന്നീ പാർട്ടികളെ ലക്ഷ്യംവച്ചായിരുന്നു അമിത് ഷായുടെ ആരോപണം.