റിയാദ്: സൗദിയുടെ കാർബൺ വാതക പുറന്തള്ളൽ 2060ൽ പൂജ്യത്തിലെത്തിക്കുമെന്ന് ഭരണനിയന്താവായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. സൗദി ഗ്രീൻഹൗസ് ഇനിഷ്യേറ്റീവ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര എണ്ണവിപണിയുടെ സ്ഥിരതയ്ക്കു കോട്ടം വരുത്താതെയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കാർബൺ വാതകങ്ങൾക്കു പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുന്നിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതാണ് സൗദി.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള സുപ്രധാന ചർച്ചകൾക്കായി മാസാവസാനം സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ അന്തരാഷ്ട്ര ഉച്ചകോടി(സിഒപി26) ആരംഭിക്കുന്നതിനു മുന്പാണ് സൗദിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
കാർബൺ വാതകങ്ങൾ പുറന്തള്ളുന്നതിൽ മുന്നിൽ നിൽക്കുന്നത് യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ്. പുറന്തള്ളൽ 2050ൽ പൂജ്യത്തിലെത്തിക്കാനാണ് യുഎസിലെ ബൈഡൻ ഭരണകൂടം ലക്ഷ്യമിടുന്നത്.
ചൈനയ്ക്കും ഇന്ത്യക്കും ഇതിനോട് അനുകൂല മനോഭാവമില്ല.
മറ്റൊരു പ്രധാന എണ്ണയു ത്പാദന രാജ്യമായ റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഗ്ലാസ്ഗോ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര എണ്ണവിപണിയുടെ സ്ഥിരതയ്ക്കു കോട്ടം വരുത്താതെയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കാർബൺ വാതകങ്ങൾക്കു പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുന്നിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതാണ് സൗദി.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള സുപ്രധാന ചർച്ചകൾക്കായി മാസാവസാനം സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ അന്തരാഷ്ട്ര ഉച്ചകോടി(സിഒപി26) ആരംഭിക്കുന്നതിനു മുന്പാണ് സൗദിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
കാർബൺ വാതകങ്ങൾ പുറന്തള്ളുന്നതിൽ മുന്നിൽ നിൽക്കുന്നത് യുഎസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ്. പുറന്തള്ളൽ 2050ൽ പൂജ്യത്തിലെത്തിക്കാനാണ് യുഎസിലെ ബൈഡൻ ഭരണകൂടം ലക്ഷ്യമിടുന്നത്.
ചൈനയ്ക്കും ഇന്ത്യക്കും ഇതിനോട് അനുകൂല മനോഭാവമില്ല.
മറ്റൊരു പ്രധാന എണ്ണയു ത്പാദന രാജ്യമായ റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഗ്ലാസ്ഗോ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.