ധാക്ക: ബംഗ്ലാദേശിലെ ഹൈന്ദവവിരുദ്ധ കലാപത്തിനു കാരണക്കാരനായ ആൾ ഉൾപ്പെടെ പത്തിലേറെപ്പേരെ പോലീസ് പിടികൂടി. കലാപത്തിന് വഴിമരുന്നിട്ട 35 കാരനായ ഇക്ബാൽ ഹുസൈൻ ഉൾപ്പെടെയാണ് പിടിയിലായത്. കോക്സ്ബസാർ ബീച്ചിനു സമീപത്തുനിന്നു വെള്ളിയാഴ്ച പുലർച്ചെയാണ് ഇയാളെ അറസ്റ്റ്ചെയ്തത്.
തലസ്ഥാനമായ ധാക്കയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ കുമില്ലയിൽ ദുർഗാപൂജ പന്തലിൽ ഖുറാൻ കൊണ്ടുവച്ചത് ഇക്ബാൽ ഹുസൈനാണെന്ന് കരുതുന്നു. ഇതിനുപിന്നാലെ രാജ്യത്തിന്റെ പലയിടങ്ങളിലും ദുർഗാപൂജയ്ക്കായി തയാറാക്കിയ പന്തലുകൾ ആക്രമിക്കപ്പെടുകയും ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും ആക്രമിച്ച് തീയിടുകയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചമാത്രം ഹിന്ദുക്കളുടെ 20 വീടുകൾക്ക് തീവച്ചു. 66 വീടുകൾ ആക്രമിക്കുകയും ചെയ്തു.
കിഴക്കൻ കുമില്ല നിവാസിയാണ് അറസ്റ്റിലായ ഇക്ബാൽ ഹുസൈൻ. കനത്ത പോലീസ് സുരക്ഷയിൽ ഇയാളെ കോക്സ്ബസാറിൽ നിന്ന് കുമില്ലയിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തു. സുരക്ഷാകാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഇക്ബാൽ പിടിയിലായത്.
പ്രദേശത്ത് ഏറെ നാളായി അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു ഇയാൾ. മാനസികബുദ്ധിമുട്ടുകളുള്ള വ്യക്തിയാണ് ഇക്ബാൽ എന്ന് കുടുംബാംഗങ്ങളും പറഞ്ഞു. സ്ഥാപിത താത്പര്യക്കാരുടെ പ്രേരണയാണോ കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
ചിറ്റഗോംഗിലെ ജെഎം സെൻ ഹാളിൽ പൂജ പന്തലിനുനേരേ ആക്രമണം നടത്തിയ പത്തുപേരെയും അറസ്റ്റ്ചെയ്തു. ധാക്ക സർവകലാശാലയിലെ വിദ്യാർഥി സംഘടനയായ ഡിയുസിഎസ്യു വൈസ് പ്രസിഡന്റ് നൂറുൾ ഹഖ് നൂർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
തലസ്ഥാനമായ ധാക്കയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ കുമില്ലയിൽ ദുർഗാപൂജ പന്തലിൽ ഖുറാൻ കൊണ്ടുവച്ചത് ഇക്ബാൽ ഹുസൈനാണെന്ന് കരുതുന്നു. ഇതിനുപിന്നാലെ രാജ്യത്തിന്റെ പലയിടങ്ങളിലും ദുർഗാപൂജയ്ക്കായി തയാറാക്കിയ പന്തലുകൾ ആക്രമിക്കപ്പെടുകയും ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും ആക്രമിച്ച് തീയിടുകയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചമാത്രം ഹിന്ദുക്കളുടെ 20 വീടുകൾക്ക് തീവച്ചു. 66 വീടുകൾ ആക്രമിക്കുകയും ചെയ്തു.
കിഴക്കൻ കുമില്ല നിവാസിയാണ് അറസ്റ്റിലായ ഇക്ബാൽ ഹുസൈൻ. കനത്ത പോലീസ് സുരക്ഷയിൽ ഇയാളെ കോക്സ്ബസാറിൽ നിന്ന് കുമില്ലയിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തു. സുരക്ഷാകാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഇക്ബാൽ പിടിയിലായത്.
പ്രദേശത്ത് ഏറെ നാളായി അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു ഇയാൾ. മാനസികബുദ്ധിമുട്ടുകളുള്ള വ്യക്തിയാണ് ഇക്ബാൽ എന്ന് കുടുംബാംഗങ്ങളും പറഞ്ഞു. സ്ഥാപിത താത്പര്യക്കാരുടെ പ്രേരണയാണോ കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
ചിറ്റഗോംഗിലെ ജെഎം സെൻ ഹാളിൽ പൂജ പന്തലിനുനേരേ ആക്രമണം നടത്തിയ പത്തുപേരെയും അറസ്റ്റ്ചെയ്തു. ധാക്ക സർവകലാശാലയിലെ വിദ്യാർഥി സംഘടനയായ ഡിയുസിഎസ്യു വൈസ് പ്രസിഡന്റ് നൂറുൾ ഹഖ് നൂർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.