ന്യൂഡൽഹി: രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദേശശക്തികളുടെ ഇടപെടൽ അവസാനിപ്പിക്കാനുമാണു വിദേശസംഭാവന ചട്ടം (എഫ്സിആർഎ) ഭേദഗതി ചെയ്തതെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വിദേശ ഏജൻസികളുടെ കൈയാളുകളായി പ്രവർത്തിക്കുന്നതുവഴി രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സർക്കാരിതര സന്നദ്ധ സംഘടനകൾ അടക്കമുള്ളവയെ നിയന്ത്രിക്കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വാദം.
സ്വന്തമായി ഏറ്റെടുത്തു നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളിലൂടെയാകണം എൻജിഒകൾ വളർച്ച പ്രാപിക്കേണ്ടത്. രാജ്യത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങൾ നടത്തുന്ന എൻജിഒകളെയും മറ്റു സന്നദ്ധ സംഘടനകളെയും അംഗീകരിക്കുന്നതായും, പുതിയ ഭേദഗതി അത്തരം സംഘടനകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വിദേശസംഭാവന നിയമ ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്ത് നിരവധി സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ തരത്തിലുള്ള ക്രമക്കേടുകൾ ചൂണ്ടികാട്ടി രാജ്യത്തെ 16,000 ത്തോളം എൻജിഒകളുടെ എഫ്സിആർഎ ലൈസൻസുകളാണ് റദ്ദാക്കിയത്. ഭേദഗതിയെത്തുടർന്ന് രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപങ്ങളിൽ 40% കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2017ൽ മാത്രം 48000 എൻജിഒകൾക്ക് ലൈസൻസ് നഷ്ടമായി.
വിദേശരാജ്യങ്ങളിൽ നിന്നും യഥേഷ്ടം സംഭാവനകൾ സ്വീകരിക്കാനുള്ള അവകാശം എൻജിഒകൾക്കില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച എതിർ സത്യാവാങ്മൂലത്തിൽ പറയുന്നു. വിദേശ നിക്ഷേപങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമമായ എഫ്സിആർഎ 1976ലാണ് പ്രാബല്യത്തിൽ വന്നത്.
ഇതനുസരിച്ച് നിയമസഭാംഗങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സർക്കാർ ജീവനക്കാർ, ജഡ്ജിമാർ, മാധ്യമ പ്രവർത്തകർ മുതലായവർ എഫ്സിആർഎ നിയമപ്രകാരം വിദേശ സംഭാവനകൾ സ്വീകരിക്കാൻ പാടില്ല. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നത്തിൽ 2017ൽ ഭേദഗതികൾ വരുത്തി.
ഭേദഗതി പ്രകാരം വിദശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കന്പനികളുടെശാഖകളിൽ നിന്നോ ഇന്ത്യക്കാരനായ ഒരാൾക്ക് 50 ശതമാനമോ അതിൽ അധികമോ ഉടമസ്ഥതയുള്ള വിദേശ കന്പനികളിൽനിന്നോ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കാം.
സ്വന്തമായി ഏറ്റെടുത്തു നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളിലൂടെയാകണം എൻജിഒകൾ വളർച്ച പ്രാപിക്കേണ്ടത്. രാജ്യത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങൾ നടത്തുന്ന എൻജിഒകളെയും മറ്റു സന്നദ്ധ സംഘടനകളെയും അംഗീകരിക്കുന്നതായും, പുതിയ ഭേദഗതി അത്തരം സംഘടനകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വിദേശസംഭാവന നിയമ ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്ത് നിരവധി സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ തരത്തിലുള്ള ക്രമക്കേടുകൾ ചൂണ്ടികാട്ടി രാജ്യത്തെ 16,000 ത്തോളം എൻജിഒകളുടെ എഫ്സിആർഎ ലൈസൻസുകളാണ് റദ്ദാക്കിയത്. ഭേദഗതിയെത്തുടർന്ന് രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപങ്ങളിൽ 40% കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2017ൽ മാത്രം 48000 എൻജിഒകൾക്ക് ലൈസൻസ് നഷ്ടമായി.
വിദേശരാജ്യങ്ങളിൽ നിന്നും യഥേഷ്ടം സംഭാവനകൾ സ്വീകരിക്കാനുള്ള അവകാശം എൻജിഒകൾക്കില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച എതിർ സത്യാവാങ്മൂലത്തിൽ പറയുന്നു. വിദേശ നിക്ഷേപങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമമായ എഫ്സിആർഎ 1976ലാണ് പ്രാബല്യത്തിൽ വന്നത്.
ഇതനുസരിച്ച് നിയമസഭാംഗങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സർക്കാർ ജീവനക്കാർ, ജഡ്ജിമാർ, മാധ്യമ പ്രവർത്തകർ മുതലായവർ എഫ്സിആർഎ നിയമപ്രകാരം വിദേശ സംഭാവനകൾ സ്വീകരിക്കാൻ പാടില്ല. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നത്തിൽ 2017ൽ ഭേദഗതികൾ വരുത്തി.
ഭേദഗതി പ്രകാരം വിദശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കന്പനികളുടെശാഖകളിൽ നിന്നോ ഇന്ത്യക്കാരനായ ഒരാൾക്ക് 50 ശതമാനമോ അതിൽ അധികമോ ഉടമസ്ഥതയുള്ള വിദേശ കന്പനികളിൽനിന്നോ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കാം.