ന്യൂഡൽഹി: ലഖിംപുർ ഖേരി അക്രമത്തിൽ കൊല്ലപെട്ട ബിജെപി പ്രവർത്തകന്റെ വീട് സന്ദർശിച്ചതിന് സംയുക്ത കിസാൻ മോർച്ച നേതാവ് യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു. സംഘടനയിലെ നേതാക്കളുമായി ആലോചിക്കാതെയാണ് യോഗേന്ദ്ര യാദവ് ബിജെപി പ്രവർത്തകന്റെ വീട് സന്ദർശിച്ചത്.
ഒരു മാസത്തേക്ക് യാദവിന് കിസാൻ മോർച്ചയുടെ പൊതുപരിപാടികളിലോ തീരുമനങ്ങളിലോ ഭാഗമാകാൻ കഴിയില്ല. പഞ്ചാബിൽ നിന്നുമുള്ള കർഷകരുടെ സംഘടനകളാണ് യാദവിനെതിരേ നടപടി ആവശ്യപ്പെട്ടത്. പഞ്ചാബിൽ നിന്നുമുള്ള 32 കർഷക കൂട്ടായ്മകൾ യോഗേന്ദ്ര യാദവ് പരസ്യമായി മാപ്പ് പറയണം എന്നാവശ്യപ്പെട്ടു.
സംയുക്ത കിസാൻ മോർച്ചയിൽ 46 കർഷക സംഘടനകൾ അംഗമാണ്. കൊല്ലപെട്ട ബിജെപി പ്രവർത്തകന്റെ വീട്ടിലേക്ക് പോയതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഒന്നുമില്ലെന്നും തന്റെ കടമയാണെന്ന് തോന്നിയതുകൊണ്ടാണ് പോയതെന്നും യാദവ് പറഞ്ഞു.
ഒരു മാസത്തേക്ക് യാദവിന് കിസാൻ മോർച്ചയുടെ പൊതുപരിപാടികളിലോ തീരുമനങ്ങളിലോ ഭാഗമാകാൻ കഴിയില്ല. പഞ്ചാബിൽ നിന്നുമുള്ള കർഷകരുടെ സംഘടനകളാണ് യാദവിനെതിരേ നടപടി ആവശ്യപ്പെട്ടത്. പഞ്ചാബിൽ നിന്നുമുള്ള 32 കർഷക കൂട്ടായ്മകൾ യോഗേന്ദ്ര യാദവ് പരസ്യമായി മാപ്പ് പറയണം എന്നാവശ്യപ്പെട്ടു.
സംയുക്ത കിസാൻ മോർച്ചയിൽ 46 കർഷക സംഘടനകൾ അംഗമാണ്. കൊല്ലപെട്ട ബിജെപി പ്രവർത്തകന്റെ വീട്ടിലേക്ക് പോയതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഒന്നുമില്ലെന്നും തന്റെ കടമയാണെന്ന് തോന്നിയതുകൊണ്ടാണ് പോയതെന്നും യാദവ് പറഞ്ഞു.