ന്യൂഡൽഹി: പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ഹരീഷ് ചൗധരിയെ നിയമിച്ചു. ഹരീഷ് റാവത്തിനു പകരമാണു ചൗധരിയുടെ നിയമനം. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പഞ്ചാബിന്റെ ചുമതലയിൽനിന്നു തന്നെ ഒഴിവാക്കണമെന്നു ഹരീഷ് റാവത്ത് ഹൈക്കമാൻഡിനോട് അഭ്യർഥിച്ചിരുന്നു.
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയാണു റാവത്ത്. നവജ്യോത് സിംഗ് സിദ്ദുവിനോട് അമിത വിധേയത്വം പുലർത്തുന്നുവെന്ന് റാവത്തിനെതിരേ ആരോപണമുയർന്നിരുന്നു. അമരീന്ദർ സിംഗിന്റെ എതിർപ്പ് അവഗണിച്ച് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയതും അമരീന്ദറിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കിയതും റാവത്തിന്റെ ഇടപെടൽമൂലമായിരുന്നു.
മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ അമരീന്ദർ പുതിയ പാർട്ടി രൂപവത്കരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജസ്ഥാൻ മന്ത്രിയാണു ഹരീഷ് ചൗധരി. മുന്പ് ലോക്സഭാംഗമായിരുന്നു.
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയാണു റാവത്ത്. നവജ്യോത് സിംഗ് സിദ്ദുവിനോട് അമിത വിധേയത്വം പുലർത്തുന്നുവെന്ന് റാവത്തിനെതിരേ ആരോപണമുയർന്നിരുന്നു. അമരീന്ദർ സിംഗിന്റെ എതിർപ്പ് അവഗണിച്ച് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയതും അമരീന്ദറിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കിയതും റാവത്തിന്റെ ഇടപെടൽമൂലമായിരുന്നു.
മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ അമരീന്ദർ പുതിയ പാർട്ടി രൂപവത്കരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജസ്ഥാൻ മന്ത്രിയാണു ഹരീഷ് ചൗധരി. മുന്പ് ലോക്സഭാംഗമായിരുന്നു.