ഭുവനേശ്വർ: ഒഡീഷ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പ്രദീപ് മാജി പാർട്ടി വിട്ടു. ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് രാജിക്കത്ത് കൈമാറി. മാജി ബിജെഡിയിൽ ചേരുമെന്നാണു റിപ്പോർട്ട്. പ്രമുഖ ആദിവാസിവിഭാഗം നേതാവായ പ്രദീപ് മാജി പാർട്ടി വിട്ടത് കോൺഗ്രസിനു കനത്ത തിരിച്ചടിയായി.
2009ൽ നബ്രംഗ്പുരിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മാജി 2014ലും 2019ലും ബിജെഡിയിലെ ബാലചന്ദ്ര മാജിയോടു പരാജയപ്പെട്ടു. നബ്രംഗ്പുർ, മൽക്കാൻഗിരി ജില്ലകളിലെ ആദിവാസികൾക്കിടയിൽ നല്ല സ്വാധീനമുള്ള നേതാവാണു പ്രദീപ് മാജി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് ഒപിസിസി വർക്കിംഗ് പ്രസിഡന്റ് നബ കിഷോർ ദാസ് കോൺഗ്രസ് വിട്ട് ബിജെഡിയിൽ ചേർന്നിരുന്നു. ഇദ്ദേഹം ഇപ്പോൾ ഒഡീഷ ആരോഗ്യമന്ത്രിയാണ്.
2009ൽ നബ്രംഗ്പുരിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മാജി 2014ലും 2019ലും ബിജെഡിയിലെ ബാലചന്ദ്ര മാജിയോടു പരാജയപ്പെട്ടു. നബ്രംഗ്പുർ, മൽക്കാൻഗിരി ജില്ലകളിലെ ആദിവാസികൾക്കിടയിൽ നല്ല സ്വാധീനമുള്ള നേതാവാണു പ്രദീപ് മാജി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് ഒപിസിസി വർക്കിംഗ് പ്രസിഡന്റ് നബ കിഷോർ ദാസ് കോൺഗ്രസ് വിട്ട് ബിജെഡിയിൽ ചേർന്നിരുന്നു. ഇദ്ദേഹം ഇപ്പോൾ ഒഡീഷ ആരോഗ്യമന്ത്രിയാണ്.