ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരേ വ്യാപക ആക്രമണങ്ങൾ നടക്കുന്നതായി വസ്തുതാപഠന റിപ്പോർട്ട്. ഉത്തർപ്രദേശിലെ മൗവിൽ ഉർസുലിൻ ഫ്രാൻസിസ്കൻ സന്യാസസഭാംഗങ്ങളായ രണ്ടു കന്യാസ്ത്രീകൾക്ക് നേരേയുണ്ടായ ആക്രമണം ഉൾപ്പെടെയുള്ളവ ഇതിന്റെ തുടർച്ചയാണ്. വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്ക് തങ്ങളുടെ വിശ്വാസപ്രകാരമുള്ള ആരാധന ക്രമങ്ങൾ പാലിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും ഉള്ളതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതപരിവർത്തനം ആരോപിച്ചു പോലീസിനുമേൽ സമ്മർദം ചെലുത്തി അറസ്റ്റ് ചെയ്യിക്കുന്ന സാഹചര്യമാണുള്ളത്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷൻ ഫോർ സിവിൽ റൈറ്റ്സ് എന്നിവ സംയുക്തമായി നടത്തിയ വസ്തുതാ പഠനത്തിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ 273 ദിവസങ്ങൾക്കുള്ളിൽ ക്രൈസ്തവകർക്കെതിരേയുള്ള 305 അക്രമസംഭവങ്ങൾ രാജ്യത്തുണ്ടായി. ഒരു ദിവസം ഒന്നിലേറെ ആക്രമണങ്ങൾ നടക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വസ്തുതാ പഠന സംഘം പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ദേശീയ കോ-ഓഡിനേറ്റർ എ.സി. മൈക്കിൾ ചൂണ്ടിക്കാട്ടി.
സംഘടനയുടെ ഹെൽപ് ലൈൻ നന്പറിൽ സഹായം അഭ്യർഥിച്ചെത്തിയ ഫോണ് കോളുകൾ ഏറെയാ ണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരേ ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത്. 69 സംഭവങ്ങളാണ് കഴിഞ്ഞ മാസം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റിൽ 50, ജൂലൈ 33, ജൂണ് 20, ഏപ്രിൽ 27, മാർച്ച് 27, ഫെബ്രുവരി 20, ജനുവരി 37 എന്നിങ്ങനെയാണ് അക്രമസംഭവങ്ങളുടെ വിവരങ്ങൾ.
കഴിഞ്ഞ ഒൻപതു മാസത്തിനുള്ളിൽ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാത്രം ക്രൈസ്തവർക്കെതിരേ 169 ആക്രമണങ്ങളുണ്ടായി. ഇക്കാലയളവിൽ കർണാടകയിൽ ക്രൈസ്തവർക്കെതിരേ 32 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ 1331 വനിതകൾക്കും പരിക്കേറ്റു. അക്രമത്തിനിരയായവരിൽ 588 പേർ ആദിവാസി വിഭാഗത്തിലും 513 പേർ ദളിത് വിഭാഗത്തിലും പെട്ടവരാണ്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 300ലധികം ആൾക്കൂട്ട ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 28 സ്ഥലങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ തകർക്കപ്പെട്ടു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതപരിവർത്തനം ആരോപിച്ചു പോലീസിനുമേൽ സമ്മർദം ചെലുത്തി അറസ്റ്റ് ചെയ്യിക്കുന്ന സാഹചര്യമാണുള്ളത്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്, പ്രൊട്ടക്ഷൻ ഫോർ സിവിൽ റൈറ്റ്സ് എന്നിവ സംയുക്തമായി നടത്തിയ വസ്തുതാ പഠനത്തിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ 273 ദിവസങ്ങൾക്കുള്ളിൽ ക്രൈസ്തവകർക്കെതിരേയുള്ള 305 അക്രമസംഭവങ്ങൾ രാജ്യത്തുണ്ടായി. ഒരു ദിവസം ഒന്നിലേറെ ആക്രമണങ്ങൾ നടക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വസ്തുതാ പഠന സംഘം പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ പത്രസമ്മേളനത്തിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ദേശീയ കോ-ഓഡിനേറ്റർ എ.സി. മൈക്കിൾ ചൂണ്ടിക്കാട്ടി.
സംഘടനയുടെ ഹെൽപ് ലൈൻ നന്പറിൽ സഹായം അഭ്യർഥിച്ചെത്തിയ ഫോണ് കോളുകൾ ഏറെയാ ണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരേ ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത്. 69 സംഭവങ്ങളാണ് കഴിഞ്ഞ മാസം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റിൽ 50, ജൂലൈ 33, ജൂണ് 20, ഏപ്രിൽ 27, മാർച്ച് 27, ഫെബ്രുവരി 20, ജനുവരി 37 എന്നിങ്ങനെയാണ് അക്രമസംഭവങ്ങളുടെ വിവരങ്ങൾ.
കഴിഞ്ഞ ഒൻപതു മാസത്തിനുള്ളിൽ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാത്രം ക്രൈസ്തവർക്കെതിരേ 169 ആക്രമണങ്ങളുണ്ടായി. ഇക്കാലയളവിൽ കർണാടകയിൽ ക്രൈസ്തവർക്കെതിരേ 32 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ 1331 വനിതകൾക്കും പരിക്കേറ്റു. അക്രമത്തിനിരയായവരിൽ 588 പേർ ആദിവാസി വിഭാഗത്തിലും 513 പേർ ദളിത് വിഭാഗത്തിലും പെട്ടവരാണ്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 300ലധികം ആൾക്കൂട്ട ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 28 സ്ഥലങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ തകർക്കപ്പെട്ടു.