മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ മുംബൈ ആർതർ റോഡ് ജയിലിലെത്തി മകൻ ആര്യൻ ഖാനെ കണ്ടു. മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആര്യൻ ജാമ്യം ലഭിക്കാത്തതിനാൽ വിചാരണത്തടവുകാരനായി തുടരുകയാണ്. ഇന്നലെ രാവിലെ ഒന്പതുമണിയോടെ ജയിലിലെത്തിയ ഷാരൂഖ് 35 മിനിറ്റിനുശേഷം മടങ്ങിയെന്നു ജയിൽ അധികൃതർ പറഞ്ഞു.
ജയിൽവളപ്പിലേക്കു കടത്തുംമുന്പ് നടന്റെ ആധാർ കാർഡും മറ്റു രേഖകളും പരിശോധിച്ചു. തുടർന്ന് ടോക്കൺ നൽകി വിചാരണത്തടവുകാരെ പാർപ്പിക്കുന്ന ജനറൽ സെല്ലിലേക്കു കൊണ്ടുപോയി. ഇരുപതു മിനിറ്റോളം ആര്യൻ ഖാനുമായി ഷാരൂഖ് സംസാരിച്ചുവെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. ഗ്ലാസ് ഭിത്തികൊണ്ടു വേർതിരിച്ച ഭാഗത്താണ് ഇരുവരും മുഖാമുഖം കണ്ടത്. സംസാരിക്കാൻ ഇന്റർകോം സൗകര്യവും ഉണ്ടായിരുന്നു. നാല് സുരക്ഷാ ഭടന്മാരെ ഇരുവർക്കുമൊപ്പം നിയോഗിച്ചിരുന്നു.
ഷാരൂഖ് ഖാൻ എത്തുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് മാധ്യമപ്രവർത്തകരും ഒട്ടേറെ ആരാധകരും ജയിൽ പരിസരത്ത് എത്തിയിരുന്നു. കോവിഡിനെത്തുടർന്ന് വ്യാഴാഴ്ച മുതലാണ് ജയിൽ പ്പുള്ളികളെ കാണാൻ കുടുംബാംഗങ്ങൾക്ക് വീണ്ടും അനുമതി നൽകിത്തുടങ്ങിയത്.
ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 30 വരെ മുംബൈയിലെ പ്രത്യേക കോടതി നീട്ടി. അറസ്റ്റിലായ അർബാസ് മർച്ചന്റ്, മൂൺമൂൺ ധമേച്ച എന്നിവരുൾപ്പെടെ ഏഴു പ്രതികളുടെ കസ്റ്റഡി കാലാവധിയും ഒക്ടോബർ 30 വരെ നീട്ടി.
കഴിഞ്ഞ രണ്ടാം തീയതിയാണ് 23കാരനായ ആര്യൻ ഖാനും സുഹൃത്തുക്കളും നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ പിടിയിലായത്. ആര്യന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതോടെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഇത് 26 ന് പരിഗണിച്ചേക്കും. അതിനിടെ, ഇന്നലെ ഉച്ചയോടെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഉയന്ന ഉദ്യോഗസ്ഥർ സബർബൻ ബാന്ദ്രയിലുള്ള ഷാരൂഖിന്റെ വസതിയായ ‘മന്ന’ത്തിൽ പരിശോധന നടത്തി.
നടി അനന്യ പാണ്ഡെയെഎൻസിബി ഉദ്യോഗസ്ഥർ ഇന്നലെ രണ്ടു മണിക്കൂർ ചോദ്യം ചെയ്തു. ഇന്നും അനന്യയെ ചോദ്യം ചെയ്യുമെന്ന് എൻസിബി അറിയിച്ചു.
ജയിൽവളപ്പിലേക്കു കടത്തുംമുന്പ് നടന്റെ ആധാർ കാർഡും മറ്റു രേഖകളും പരിശോധിച്ചു. തുടർന്ന് ടോക്കൺ നൽകി വിചാരണത്തടവുകാരെ പാർപ്പിക്കുന്ന ജനറൽ സെല്ലിലേക്കു കൊണ്ടുപോയി. ഇരുപതു മിനിറ്റോളം ആര്യൻ ഖാനുമായി ഷാരൂഖ് സംസാരിച്ചുവെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. ഗ്ലാസ് ഭിത്തികൊണ്ടു വേർതിരിച്ച ഭാഗത്താണ് ഇരുവരും മുഖാമുഖം കണ്ടത്. സംസാരിക്കാൻ ഇന്റർകോം സൗകര്യവും ഉണ്ടായിരുന്നു. നാല് സുരക്ഷാ ഭടന്മാരെ ഇരുവർക്കുമൊപ്പം നിയോഗിച്ചിരുന്നു.
ഷാരൂഖ് ഖാൻ എത്തുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് മാധ്യമപ്രവർത്തകരും ഒട്ടേറെ ആരാധകരും ജയിൽ പരിസരത്ത് എത്തിയിരുന്നു. കോവിഡിനെത്തുടർന്ന് വ്യാഴാഴ്ച മുതലാണ് ജയിൽ പ്പുള്ളികളെ കാണാൻ കുടുംബാംഗങ്ങൾക്ക് വീണ്ടും അനുമതി നൽകിത്തുടങ്ങിയത്.
ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 30 വരെ മുംബൈയിലെ പ്രത്യേക കോടതി നീട്ടി. അറസ്റ്റിലായ അർബാസ് മർച്ചന്റ്, മൂൺമൂൺ ധമേച്ച എന്നിവരുൾപ്പെടെ ഏഴു പ്രതികളുടെ കസ്റ്റഡി കാലാവധിയും ഒക്ടോബർ 30 വരെ നീട്ടി.
കഴിഞ്ഞ രണ്ടാം തീയതിയാണ് 23കാരനായ ആര്യൻ ഖാനും സുഹൃത്തുക്കളും നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ പിടിയിലായത്. ആര്യന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതോടെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഇത് 26 ന് പരിഗണിച്ചേക്കും. അതിനിടെ, ഇന്നലെ ഉച്ചയോടെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഉയന്ന ഉദ്യോഗസ്ഥർ സബർബൻ ബാന്ദ്രയിലുള്ള ഷാരൂഖിന്റെ വസതിയായ ‘മന്ന’ത്തിൽ പരിശോധന നടത്തി.
നടി അനന്യ പാണ്ഡെയെഎൻസിബി ഉദ്യോഗസ്ഥർ ഇന്നലെ രണ്ടു മണിക്കൂർ ചോദ്യം ചെയ്തു. ഇന്നും അനന്യയെ ചോദ്യം ചെയ്യുമെന്ന് എൻസിബി അറിയിച്ചു.