ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരത്തിൽ റോഡ് ഗതാഗതം തടസപ്പെടുത്തുന്നതിൽ വിമർശനവുമായി സുപ്രീംകോടതി. വിഷയം കോടതിയുടെ പരിഗണനയിലാണ് എന്നിരിക്കിലും കർഷക സംഘടനകൾക്ക് അവകാശങ്ങളുടെ പേരിൽ പ്രതിഷേധിക്കാം.
പക്ഷേ, റോഡ് ഗതാഗതം തടസപ്പെടുത്തുന്ന് മറ്റു പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതാണെന്ന് ജസ്റ്റീസുമാരായ എസ്.കെ. കൗൾ, എം.എം.സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
കർഷകപ്രക്ഷോഭത്തിൽ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. റോഡ് ഗതാഗതം തടസപ്പെടുത്തുന്ന വിഷയത്തിൽ മറുപടി നൽകാൻ മൂന്നാഴ്ച ത്തെ സമയം നൽകും. ഡിസംബർ ഏഴിനുള്ളിൽ ഇക്കാര്യത്തിൽ കർഷകസംഘടനകൾ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. കർഷകസമരം യാത്രാതടസമുണ്ടാക്കുന്നുവെന്നു കാട്ടി നോയിഡ സ്വദേശിമോണിക്ക അഗർവാൾ സമർപ്പിച്ച ഹർജിയിലാണ് ഇന്നലെ വാദം കേട്ടത്.
എന്നാൽ, ഡൽഹി അതിർത്തികളിൽ ഗതാഗതം തടസപ്പെടുത്തുന്നത് തങ്ങളല്ലെന്നും പോലീസാണെന്നും കർഷകർ വാദിച്ചു. കർഷകർ അങ്ങേയറ്റം സമാധാനത്തോടെയാണ് സമരം നടത്തുന്നതെന്നും അഭിഭാഷകൻ ദുഷ്യന്ത് ദവേ വ്യക്തമാക്കി.
കർഷകരെ തടയുന്പോൾ തന്നെ ബിജെ പി പ്രവർത്തകർക്ക് രാംലീല മൈതാനത്തിൽ റാലി നടത്താൻ അനുവാദം നൽകുന്നുണ്ട്. ഇക്കാര്യത്തിൽ രണ്ടു നീതിയുടെ ആവശ്യമെന്താണ്. രാംലീല മൈതാനത്ത് പ്രതിഷേധിക്കാൻ അവസരം നൽകിയാൽ തീരാവുന്ന പ്രശ്നം മാത്രമാണുള്ളത്. കർഷകസമരം പരിഗണിക്കുന്ന മൂന്ന് അംഗ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നും ദവേ ആവശ്യപ്പെട്ടു.
ഈ വാദങ്ങളെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തു. ഡൽഹിയിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയപ്പോൾ റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ അതിക്രമങ്ങൾ ഓർമിക്കണമെ ന്നാണ് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. രാംലീല മൈതാനം ചിലർക്ക് സ്വന്തം വീടുപോലെയാണെന്നുള്ള സോസിറ്റർ തുഷാർമേത്തയുടെ വാദം ദവെയെ ചൊടിപ്പിച്ചെങ്കിലും കോടതിയിൽ സംയമനം പാലിക്കണമെന്ന് ഇരുവർക്കും ബെഞ്ച് നിർദേശം നൽകി.
പക്ഷേ, റോഡ് ഗതാഗതം തടസപ്പെടുത്തുന്ന് മറ്റു പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതാണെന്ന് ജസ്റ്റീസുമാരായ എസ്.കെ. കൗൾ, എം.എം.സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
കർഷകപ്രക്ഷോഭത്തിൽ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. റോഡ് ഗതാഗതം തടസപ്പെടുത്തുന്ന വിഷയത്തിൽ മറുപടി നൽകാൻ മൂന്നാഴ്ച ത്തെ സമയം നൽകും. ഡിസംബർ ഏഴിനുള്ളിൽ ഇക്കാര്യത്തിൽ കർഷകസംഘടനകൾ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. കർഷകസമരം യാത്രാതടസമുണ്ടാക്കുന്നുവെന്നു കാട്ടി നോയിഡ സ്വദേശിമോണിക്ക അഗർവാൾ സമർപ്പിച്ച ഹർജിയിലാണ് ഇന്നലെ വാദം കേട്ടത്.
എന്നാൽ, ഡൽഹി അതിർത്തികളിൽ ഗതാഗതം തടസപ്പെടുത്തുന്നത് തങ്ങളല്ലെന്നും പോലീസാണെന്നും കർഷകർ വാദിച്ചു. കർഷകർ അങ്ങേയറ്റം സമാധാനത്തോടെയാണ് സമരം നടത്തുന്നതെന്നും അഭിഭാഷകൻ ദുഷ്യന്ത് ദവേ വ്യക്തമാക്കി.
കർഷകരെ തടയുന്പോൾ തന്നെ ബിജെ പി പ്രവർത്തകർക്ക് രാംലീല മൈതാനത്തിൽ റാലി നടത്താൻ അനുവാദം നൽകുന്നുണ്ട്. ഇക്കാര്യത്തിൽ രണ്ടു നീതിയുടെ ആവശ്യമെന്താണ്. രാംലീല മൈതാനത്ത് പ്രതിഷേധിക്കാൻ അവസരം നൽകിയാൽ തീരാവുന്ന പ്രശ്നം മാത്രമാണുള്ളത്. കർഷകസമരം പരിഗണിക്കുന്ന മൂന്ന് അംഗ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നും ദവേ ആവശ്യപ്പെട്ടു.
ഈ വാദങ്ങളെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തു. ഡൽഹിയിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയപ്പോൾ റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ അതിക്രമങ്ങൾ ഓർമിക്കണമെ ന്നാണ് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. രാംലീല മൈതാനം ചിലർക്ക് സ്വന്തം വീടുപോലെയാണെന്നുള്ള സോസിറ്റർ തുഷാർമേത്തയുടെ വാദം ദവെയെ ചൊടിപ്പിച്ചെങ്കിലും കോടതിയിൽ സംയമനം പാലിക്കണമെന്ന് ഇരുവർക്കും ബെഞ്ച് നിർദേശം നൽകി.