ന്യൂഡൽഹി: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മോഹൻ നായിക്കിനെതിരേ സംഘടിത കുറ്റകൃത്യം തടയൽ നിയമം ചുമത്തുകതന്നെ വേണമെന്ന് സുപ്രീംകോടതി. ഇയാളെ ഈ വകുപ്പിൽ നിന്നൊഴിവാക്കിയതിനെതിരേ ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദേശം.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പരശുറാം വാംഗ്മോറെ അടക്കം 19 പേർ അറസ്റ്റിലായിരുന്നു എങ്കിലും ഇവരുടെ വിചാരണ ആരംഭിച്ചിരുന്നില്ല. മോഹൻ നായിക്കിനെതിരേ സംഘടിത കുറ്റകൃത്യം തടയൽ നിയമം (കെസിഒസിഎ) ചുമത്തിയത് റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിയാണ് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേസ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് റദ്ദാക്കിയത്.
കർണാടക ഹൈക്കോടതി നടപടിക്കെതിരേ കവിത ലങ്കേഷ് നൽകിയ ഹർജിയിൽ സെപ്റ്റംബർ 21ന് വാദം പൂർത്തിയാക്കിയ ശേഷം സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പരശുറാം വാംഗ്മോറെ അടക്കം 19 പേർ അറസ്റ്റിലായിരുന്നു എങ്കിലും ഇവരുടെ വിചാരണ ആരംഭിച്ചിരുന്നില്ല. മോഹൻ നായിക്കിനെതിരേ സംഘടിത കുറ്റകൃത്യം തടയൽ നിയമം (കെസിഒസിഎ) ചുമത്തിയത് റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിയാണ് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേസ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് റദ്ദാക്കിയത്.
കർണാടക ഹൈക്കോടതി നടപടിക്കെതിരേ കവിത ലങ്കേഷ് നൽകിയ ഹർജിയിൽ സെപ്റ്റംബർ 21ന് വാദം പൂർത്തിയാക്കിയ ശേഷം സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു.