ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഹിന്ദു യുവവാഹിനി പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ച കന്യാസ്ത്രീകളെ മോചിപ്പിക്കാനെത്തിയ വൈദികനെതിരേ കേസെടുത്ത് പോലീസ്.
കഴിഞ്ഞ പത്താം തീയതിയാണ്, മതപരിവർത്തനം നടത്തി എന്നാരോപിച്ച് ബജ്രംഗ്ദൾ, ഹിന്ദു യുവവാഹിനി പ്രവർത്തകർ ഉർസുലിൻ ഫ്രാൻസിസ്കൻ സഭയിലെ അംഗങ്ങളായ സിസ്റ്റർ ഗ്രേയ്സ് മൊണ്ടെയ്റോ, സിസ്റ്റർ റോഷ്നി മിഞ്ച് എന്നിവരെയും സ്കൂളിലെ ഡ്രൈവറെയും ആക്രമിച്ചത്. മിർപുർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പലാണ് സിസ്റ്റർ ഗ്രേയ്സ്. സിസ്റ്റർ റോഷ്നി ഇതേ സ്കൂളിലെ അധ്യാപികയുമാണ്.
മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച ഇവരെ ഇൻദാരയിലെ സെന്റ് ജോസഫ്സ് ഇന്റർ കോളജ് പ്രിൻസിപ്പൽ ഫാ. ബർത്തലോമിസ് മിഞ്ച് എത്തിയ ശേഷമാണ് വിട്ടയച്ചത്. എന്നാൽ, പിറ്റേദിവസം ഇറങ്ങിയ പത്രങ്ങളിൽ നോർബർട്ടൈൻ സന്യാസസഭാംഗമായ ഫാ. ബർത്തലോമിസിനെതിരേ യുപി പോലീസ് കേസെടുത്തു എന്ന വാർത്തയാണ് വന്നത്. വൈദികനെതിരേ മതപരിവർത്തനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കോടതിയിൽനിന്നു മുൻകൂർ ജാമ്യം എടുക്കാനുള്ള ശ്രമം നടക്കുകയാണ്.
അത്യാസന്ന നിലയിൽ കഴിയുന്ന പിതാവിനെ കാണാൻ ജാർഖണ്ഡിലേക്ക് പുറപ്പെടാനെത്തിയ സിസ്റ്റർ റോഷിനി മിഞ്ചിനെ യാത്ര അയയ്ക്കാനെത്തിയവർക്ക് നേരെയാണ് ഒക്ടോബർ പത്തിന് യുപിയിലെ മൗവിൽ ഹിന്ദുവാഹിനി സേനയുടെ അതിക്രമമുണ്ടായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഡ്രൈവറെ ക്രൂരമായി മർദിക്കുകയും ചെയ്തു. മൗവിൽനിന്നു വാരാണസിയിലേക്കുള്ള ബസ് കയറാൻ വന്നപ്പോഴാണ് അക്രമി സംഘം എത്തിയത്. കഴിഞ്ഞ പത്താം തീയതി നടന്ന സംഭവത്തിൽ അക്രമത്തിനിരയായ കന്യാസ്ത്രീകൾ പ്രതികളെ തിരിച്ചറിയാമെന്നു വ്യക്തമാക്കിയിട്ടും യുപി പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. അതിനു പുറമേയാണ് ഇവരെ മോചിപ്പിക്കാനെത്തിയ വൈദികനെതിരേ കേസെടുത്തത്.
വാരാണസിയിലേക്കുള്ള ബസിന്റെ സമയം തിരക്കുന്നതിനായി സിസ്റ്റർ റോഷ്നി ബസ് സ്റ്റാൻഡിലേക്ക് പോയപ്പോൾ സിസ്റ്റർ ഗ്രേസും ഡ്രൈവറും കാറിൽ ഇരിക്കുകയായിരുന്നു. ആ സമയം ഇരച്ചെത്തിയ അക്രമി സംഘം ഇവരെ കാറിൽനിന്നു വലിച്ചിറക്കുകയും ഡ്രൈവറെ ക്രൂരമായി മർദിക്കുകയും ചെയ്തു. എന്തിനാണ് ആക്രമിക്കുന്നതെന്ന് ചോദിച്ച സിസ്റ്റർ ഗ്രേസിനോട്, തങ്ങൾ ആരാണെന്ന് ശരിക്ക് മനസിലാക്കി തരാം എന്നാണ് അക്രമികൾ പറഞ്ഞത്. മതപരിവർത്തനം നടത്തി എന്നു പറഞ്ഞായിരുന്നു അധിക്ഷേപവും അതിക്രമവും. തങ്ങളോടൊപ്പമുള്ള ഡ്രൈവർ ക്രൈസ്തവനല്ലെന്നും അയാളെ എന്തിനാണ് ഉപദ്രവിക്കുന്നതെന്നും ചോദിച്ച കന്യാസ്ത്രീകളോട് അക്രമികൾ കൂടുതൽ മോശം ഭാഷയിലാണ് സംസാരിച്ചത്. പിന്നീട് കന്യാസ്ത്രീകൾ വന്ന സ്കോർപിയോയുടെ താക്കോൽ ഊരിയെടുക്കുകയും മൂവരെയും നിർബന്ധപൂർവം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.
കഴിഞ്ഞ പത്താം തീയതിയാണ്, മതപരിവർത്തനം നടത്തി എന്നാരോപിച്ച് ബജ്രംഗ്ദൾ, ഹിന്ദു യുവവാഹിനി പ്രവർത്തകർ ഉർസുലിൻ ഫ്രാൻസിസ്കൻ സഭയിലെ അംഗങ്ങളായ സിസ്റ്റർ ഗ്രേയ്സ് മൊണ്ടെയ്റോ, സിസ്റ്റർ റോഷ്നി മിഞ്ച് എന്നിവരെയും സ്കൂളിലെ ഡ്രൈവറെയും ആക്രമിച്ചത്. മിർപുർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പലാണ് സിസ്റ്റർ ഗ്രേയ്സ്. സിസ്റ്റർ റോഷ്നി ഇതേ സ്കൂളിലെ അധ്യാപികയുമാണ്.
മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച ഇവരെ ഇൻദാരയിലെ സെന്റ് ജോസഫ്സ് ഇന്റർ കോളജ് പ്രിൻസിപ്പൽ ഫാ. ബർത്തലോമിസ് മിഞ്ച് എത്തിയ ശേഷമാണ് വിട്ടയച്ചത്. എന്നാൽ, പിറ്റേദിവസം ഇറങ്ങിയ പത്രങ്ങളിൽ നോർബർട്ടൈൻ സന്യാസസഭാംഗമായ ഫാ. ബർത്തലോമിസിനെതിരേ യുപി പോലീസ് കേസെടുത്തു എന്ന വാർത്തയാണ് വന്നത്. വൈദികനെതിരേ മതപരിവർത്തനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കോടതിയിൽനിന്നു മുൻകൂർ ജാമ്യം എടുക്കാനുള്ള ശ്രമം നടക്കുകയാണ്.
അത്യാസന്ന നിലയിൽ കഴിയുന്ന പിതാവിനെ കാണാൻ ജാർഖണ്ഡിലേക്ക് പുറപ്പെടാനെത്തിയ സിസ്റ്റർ റോഷിനി മിഞ്ചിനെ യാത്ര അയയ്ക്കാനെത്തിയവർക്ക് നേരെയാണ് ഒക്ടോബർ പത്തിന് യുപിയിലെ മൗവിൽ ഹിന്ദുവാഹിനി സേനയുടെ അതിക്രമമുണ്ടായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഡ്രൈവറെ ക്രൂരമായി മർദിക്കുകയും ചെയ്തു. മൗവിൽനിന്നു വാരാണസിയിലേക്കുള്ള ബസ് കയറാൻ വന്നപ്പോഴാണ് അക്രമി സംഘം എത്തിയത്. കഴിഞ്ഞ പത്താം തീയതി നടന്ന സംഭവത്തിൽ അക്രമത്തിനിരയായ കന്യാസ്ത്രീകൾ പ്രതികളെ തിരിച്ചറിയാമെന്നു വ്യക്തമാക്കിയിട്ടും യുപി പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. അതിനു പുറമേയാണ് ഇവരെ മോചിപ്പിക്കാനെത്തിയ വൈദികനെതിരേ കേസെടുത്തത്.
വാരാണസിയിലേക്കുള്ള ബസിന്റെ സമയം തിരക്കുന്നതിനായി സിസ്റ്റർ റോഷ്നി ബസ് സ്റ്റാൻഡിലേക്ക് പോയപ്പോൾ സിസ്റ്റർ ഗ്രേസും ഡ്രൈവറും കാറിൽ ഇരിക്കുകയായിരുന്നു. ആ സമയം ഇരച്ചെത്തിയ അക്രമി സംഘം ഇവരെ കാറിൽനിന്നു വലിച്ചിറക്കുകയും ഡ്രൈവറെ ക്രൂരമായി മർദിക്കുകയും ചെയ്തു. എന്തിനാണ് ആക്രമിക്കുന്നതെന്ന് ചോദിച്ച സിസ്റ്റർ ഗ്രേസിനോട്, തങ്ങൾ ആരാണെന്ന് ശരിക്ക് മനസിലാക്കി തരാം എന്നാണ് അക്രമികൾ പറഞ്ഞത്. മതപരിവർത്തനം നടത്തി എന്നു പറഞ്ഞായിരുന്നു അധിക്ഷേപവും അതിക്രമവും. തങ്ങളോടൊപ്പമുള്ള ഡ്രൈവർ ക്രൈസ്തവനല്ലെന്നും അയാളെ എന്തിനാണ് ഉപദ്രവിക്കുന്നതെന്നും ചോദിച്ച കന്യാസ്ത്രീകളോട് അക്രമികൾ കൂടുതൽ മോശം ഭാഷയിലാണ് സംസാരിച്ചത്. പിന്നീട് കന്യാസ്ത്രീകൾ വന്ന സ്കോർപിയോയുടെ താക്കോൽ ഊരിയെടുക്കുകയും മൂവരെയും നിർബന്ധപൂർവം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.