ന്യൂഡൽഹി: രാജ്യത്ത് പൗരത്വം തെളിയിക്കാനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റിനെ മാറ്റി യെടുക്കാനുള്ള നീക്കവുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം വിവിധ മന്ത്രാലയങ്ങളെ കൂട്ടിയിണക്കി നടപ്പാക്കുന്ന 60 ഇന കർമപരിപാടികളിലാണു ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയാക്കുന്നത് ഉൾപ്പടെയുള്ള നിർദേശങ്ങളുള്ളത്.
നിലവിൽ രാജ്യത്ത് പൗരത്വം തെളിയിക്കുന്നതിനു മാത്രമായി ഒരു തിരിച്ചറിയൽ രേഖയില്ല. അതിനാൽ, ആധുനിക സാങ്കേതി സംവിധാനങ്ങളിലൂടെ ജനന സർട്ടിഫിക്കറ്റിനെ പൗരത്വവുമായി ബന്ധിപ്പിക്കാനാണു സർക്കാർ പദ്ധതി.
കോവിഡ് പ്രതിസന്ധി തകിടംമറിച്ച രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ മറികടക്കാൻ ചെലവ് കുറഞ്ഞ ടാബ്ലറ്റുകളും ലാപ്ടോപ്പുകളും നിർമിക്കുന്നത് ഉൾപ്പെടെയുള്ളതാണ് കർമപരിപാടികൾ. വിദ്യാർഥികൾക്കു പ്രത്യേക സ്കോളർഷിപ്പുകളും വിതരണം ചെയ്യും. കേന്ദ്രവിവര സാങ്കേതിക മന്ത്രാലയത്തിനാണ് ഇതിന്റെ ചുമതല.
ഏകീകൃത പരിസ്ഥിതി നിയമം രൂപീകരിക്കുക എന്നതാണ് കർമപദ്ധതിയിലെ മറ്റൊരു പ്രധാന അജൻഡ. ഇതിലൂടെ തീരദേശ മണൽഖനന മേഖലയിലേക്ക് സ്വകാര്യ മേഖലയ്ക്ക് വഴി തുറക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.
വിവിധ പദ്ധതികൾക്ക് സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുകയും വനംവകുപ്പ് അനുമതി നൽകുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ഇൻസന്റീവ് നൽകും. ഭൂമി ഉടമസ്ഥാവകാശ രേഖകളുടെ ഡിജിറ്റൽവത്കരണം നടപ്പാക്കും. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട പരിശീലനം, പ്രവർത്തന മികവിനനുസരിച്ച ജോലി, മന്ത്രാലയങ്ങൾക്കും വിവിധ വകുപ്പുകൾക്കും കൃത്യമായ പ്രവർത്തനലക്ഷ്യങ്ങൾ എന്നിവയ്ക്കും ഊന്നൽ നൽകുന്നു.
നിലവിൽ രാജ്യത്ത് പൗരത്വം തെളിയിക്കുന്നതിനു മാത്രമായി ഒരു തിരിച്ചറിയൽ രേഖയില്ല. അതിനാൽ, ആധുനിക സാങ്കേതി സംവിധാനങ്ങളിലൂടെ ജനന സർട്ടിഫിക്കറ്റിനെ പൗരത്വവുമായി ബന്ധിപ്പിക്കാനാണു സർക്കാർ പദ്ധതി.
കോവിഡ് പ്രതിസന്ധി തകിടംമറിച്ച രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ മറികടക്കാൻ ചെലവ് കുറഞ്ഞ ടാബ്ലറ്റുകളും ലാപ്ടോപ്പുകളും നിർമിക്കുന്നത് ഉൾപ്പെടെയുള്ളതാണ് കർമപരിപാടികൾ. വിദ്യാർഥികൾക്കു പ്രത്യേക സ്കോളർഷിപ്പുകളും വിതരണം ചെയ്യും. കേന്ദ്രവിവര സാങ്കേതിക മന്ത്രാലയത്തിനാണ് ഇതിന്റെ ചുമതല.
ഏകീകൃത പരിസ്ഥിതി നിയമം രൂപീകരിക്കുക എന്നതാണ് കർമപദ്ധതിയിലെ മറ്റൊരു പ്രധാന അജൻഡ. ഇതിലൂടെ തീരദേശ മണൽഖനന മേഖലയിലേക്ക് സ്വകാര്യ മേഖലയ്ക്ക് വഴി തുറക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.
വിവിധ പദ്ധതികൾക്ക് സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുകയും വനംവകുപ്പ് അനുമതി നൽകുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ഇൻസന്റീവ് നൽകും. ഭൂമി ഉടമസ്ഥാവകാശ രേഖകളുടെ ഡിജിറ്റൽവത്കരണം നടപ്പാക്കും. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട പരിശീലനം, പ്രവർത്തന മികവിനനുസരിച്ച ജോലി, മന്ത്രാലയങ്ങൾക്കും വിവിധ വകുപ്പുകൾക്കും കൃത്യമായ പ്രവർത്തനലക്ഷ്യങ്ങൾ എന്നിവയ്ക്കും ഊന്നൽ നൽകുന്നു.