സീയൂൾ: ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ തുടരുന്നു. മുങ്ങിക്കപ്പലിൽനിന്നു തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലാണ് ഇന്നലെ പരീക്ഷിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ഉത്തരകൊറിയൻ മുങ്ങിക്കപ്പലുകളുടെ താവളമായ സിംപോ തുറമുഖത്തുനിന്നു ജപ്പാൻ കടലിലേക്കാണു മിസൈൽ വിക്ഷേപിച്ചത്. 60 കിലോമീറ്റർ ഉയരത്തിൽ 450 കിലോമീറ്റർ ദൂരം മിസൈൽ സഞ്ചരിച്ചതായി ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഴ്ചകൾക്കുമുന്പ് ദക്ഷിണകൊറിയ, മുങ്ങിക്കപ്പലിൽനിന്നു വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ കൂടെക്കൂടെ നടത്തുന്നു. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗമുള്ള ഹൈപ്പർ സോണിക് മിസൈലും വിജയകരമായി പരീക്ഷിച്ചെന്നാണ് അവർ അവകാശപ്പെടുന്നത്.
മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ലക്ഷ്യത്തോടു കൂടുതൽ അടുത്തു തൊടുക്കാമെന്ന നേട്ടവും, അതിൽനിന്നു വിക്ഷേപിക്കുന്ന മിസൈലിന്റെ പ്രഹരശേഷി വർധിപ്പിക്കുന്നു. 2019 ഒക്ടോബറിലും ഉത്തരകൊറിയ ഇത്തരം മിസൈൽ പരീക്ഷിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന ഉത്തരകൊറിയയ്ക്കു ബാലിസ്റ്റിക് മിസൈൽ, ആണവ പരീക്ഷണങ്ങൾ നടത്തുന്നതിനു വിലക്കുണ്ട്.
ഇതിനിടെ, അമേരിക്ക, ദക്ഷിണകൊറിയ, ജപ്പാൻ രാജ്യങ്ങളിലെ ഇന്റലിജൻസ് മേധാവികൾ ഉത്തരകൊറിയൻ വിഷയം ചർച്ച ചെയ്യുന്നതിനായി സീയൂളിൽ യോഗം ചേരുന്നുണ്ട്. ഉത്തരകൊറിയയുമായി ചർച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാകും.
ആഴ്ചകൾക്കുമുന്പ് ദക്ഷിണകൊറിയ, മുങ്ങിക്കപ്പലിൽനിന്നു വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ കൂടെക്കൂടെ നടത്തുന്നു. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗമുള്ള ഹൈപ്പർ സോണിക് മിസൈലും വിജയകരമായി പരീക്ഷിച്ചെന്നാണ് അവർ അവകാശപ്പെടുന്നത്.
മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ലക്ഷ്യത്തോടു കൂടുതൽ അടുത്തു തൊടുക്കാമെന്ന നേട്ടവും, അതിൽനിന്നു വിക്ഷേപിക്കുന്ന മിസൈലിന്റെ പ്രഹരശേഷി വർധിപ്പിക്കുന്നു. 2019 ഒക്ടോബറിലും ഉത്തരകൊറിയ ഇത്തരം മിസൈൽ പരീക്ഷിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന ഉത്തരകൊറിയയ്ക്കു ബാലിസ്റ്റിക് മിസൈൽ, ആണവ പരീക്ഷണങ്ങൾ നടത്തുന്നതിനു വിലക്കുണ്ട്.
ഇതിനിടെ, അമേരിക്ക, ദക്ഷിണകൊറിയ, ജപ്പാൻ രാജ്യങ്ങളിലെ ഇന്റലിജൻസ് മേധാവികൾ ഉത്തരകൊറിയൻ വിഷയം ചർച്ച ചെയ്യുന്നതിനായി സീയൂളിൽ യോഗം ചേരുന്നുണ്ട്. ഉത്തരകൊറിയയുമായി ചർച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാകും.