ജറുസലേം: ഇന്ത്യ-ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാർ സംബന്ധിച്ച ചർച്ച അടുത്തമാസം പുനരാരംഭിക്കും. അടുത്തവർഷം ജൂണോടെ ധാരണയിലെത്തുകയാണ് ലക്ഷ്യം. ചർച്ച പുനരാരംഭിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇസ്രയേൽ വിദേശകാര്യമന്ത്രിയും അടുത്ത പ്രധാനമന്ത്രിയുമായ യെർ ലാപിഡും തമ്മിൽ ധാരണയായി.
ഇന്ത്യ-ഇസ്രേയൽ സ്വതന്ത്രവ്യാപാരക്കരാർ ചർച്ച നവംബറിൽ പുനരാരംഭിക്കും. അടുത്ത ജൂണോടെ ധാരണയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ലാപിഡുമായി കൂടിക്കാഴ്ച നടത്തിയശേഷം ജയങ്കർ പറഞ്ഞു. സ്വതന്ത്ര വ്യാപാരക്കരാറിനായി ഇരുരാജ്യവും പത്തുവർഷത്തിലേറെയായി ചർച്ച നടത്തുന്നുണ്ട്.
എന്നാൽ, ആദ്യമായാണ് ഒരു അന്തിമതീയതി സംബന്ധിച്ച് തീരുമാനമാകുന്നത്. കരാർ വൈകാതെ യാഥാർഥ്യമാകുമെന്നു പലതവണ ഇരു രാജ്യവും പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനമായില്ല.
സ്വതന്ത്രവ്യാപാരക്കരാർ സംബന്ധിച്ചുള്ള ചർച്ച പുനരാരംഭിക്കാനും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാ നും ഇന്ത്യ-ഇസ്രയേൽ ധാരണയായെന്ന് ജയശങ്കർ പിന്നീട് ട്വീറ്റ് ചെയ്തു. വ്യാപാരക്കരാർ എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നും ഇസ്രയേലിന്റെ നയതന്ത്രപങ്കാളിയെന്നതിലുപരി ഇന്ത്യ അടുത്ത സുഹൃത്താണെന്നും ലാപിഡ് പറഞ്ഞു.
കാർഷികം, ജലസേചനം എന്നീ മേഖലകൾ സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ഇന്ത്യ ആരംഭിച്ച അന്താരാഷ്ട്ര സൗരസഖ്യ (ഐഎസ്എ)ത്തിലും ഇസ്രയേൽ പങ്കാളിയായി. ഇസ്രയേലി ഊർജമന്ത്രി കരീൻ എൽഹരാറും ജയശങ്കറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സൗരോർജം ഫലപ്രദമായി വിനിയോഗിക്കുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ച അന്താരാഷ്ട്ര സഖ്യമാണ് ഐഎസ്എ. സഖ്യത്തിൽ നിലവിൽ 80 അംഗരാജ്യങ്ങളുണ്ട്.
ഇസ്രയേൽ സന്ദർശിക്കുന്ന ജയശങ്കർ പ്രസിഡന്റ് ഇസാക് ഹെർട്സോഗുമായും പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായും കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-ഇസ്രേയൽ സ്വതന്ത്രവ്യാപാരക്കരാർ ചർച്ച നവംബറിൽ പുനരാരംഭിക്കും. അടുത്ത ജൂണോടെ ധാരണയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ലാപിഡുമായി കൂടിക്കാഴ്ച നടത്തിയശേഷം ജയങ്കർ പറഞ്ഞു. സ്വതന്ത്ര വ്യാപാരക്കരാറിനായി ഇരുരാജ്യവും പത്തുവർഷത്തിലേറെയായി ചർച്ച നടത്തുന്നുണ്ട്.
എന്നാൽ, ആദ്യമായാണ് ഒരു അന്തിമതീയതി സംബന്ധിച്ച് തീരുമാനമാകുന്നത്. കരാർ വൈകാതെ യാഥാർഥ്യമാകുമെന്നു പലതവണ ഇരു രാജ്യവും പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനമായില്ല.
സ്വതന്ത്രവ്യാപാരക്കരാർ സംബന്ധിച്ചുള്ള ചർച്ച പുനരാരംഭിക്കാനും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാ നും ഇന്ത്യ-ഇസ്രയേൽ ധാരണയായെന്ന് ജയശങ്കർ പിന്നീട് ട്വീറ്റ് ചെയ്തു. വ്യാപാരക്കരാർ എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നും ഇസ്രയേലിന്റെ നയതന്ത്രപങ്കാളിയെന്നതിലുപരി ഇന്ത്യ അടുത്ത സുഹൃത്താണെന്നും ലാപിഡ് പറഞ്ഞു.
കാർഷികം, ജലസേചനം എന്നീ മേഖലകൾ സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ഇന്ത്യ ആരംഭിച്ച അന്താരാഷ്ട്ര സൗരസഖ്യ (ഐഎസ്എ)ത്തിലും ഇസ്രയേൽ പങ്കാളിയായി. ഇസ്രയേലി ഊർജമന്ത്രി കരീൻ എൽഹരാറും ജയശങ്കറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സൗരോർജം ഫലപ്രദമായി വിനിയോഗിക്കുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ച അന്താരാഷ്ട്ര സഖ്യമാണ് ഐഎസ്എ. സഖ്യത്തിൽ നിലവിൽ 80 അംഗരാജ്യങ്ങളുണ്ട്.
ഇസ്രയേൽ സന്ദർശിക്കുന്ന ജയശങ്കർ പ്രസിഡന്റ് ഇസാക് ഹെർട്സോഗുമായും പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായും കൂടിക്കാഴ്ച നടത്തും.