ന്യൂഡൽഹി: ലഖിംപുർ അക്രമത്തിനു കാരണം ഉത്തർപ്രദേശ് പോലീസും പ്രാദേശിക ഭരണകൂടവുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര. ലഖിംപുർ ഖേരി സംഭവത്തിൽ കൊല്ലപ്പെട്ട മൂന്നു ബിജെപി പ്രവർത്തകരുടെ പ്രാർഥനായോഗത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ലഖിംപുർ നിയമസഭാംഗമായ യോഗേഷ് വർമയും മറ്റു നേതാക്കളുമായി അജയ് മിശ്ര, കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ വീട് സന്ദർശിച്ചിരുന്നു.
കൊല്ലപ്പെട്ട മൂന്നു ബിജെപി പ്രവർത്തകരിൽ ഒരാളായ ശ്യാം സുന്ദർ നിഷാദിനെ പോലീസിന്റെ സാന്നിധ്യത്തിൽ ആംബുലൻസിൽനിന്നു വലിച്ചു പുറത്തേക്കിട്ട ശേഷമാണ് കൊലപ്പെടുത്തിയത്.
പ്രക്ഷോഭത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തേ ലഭിച്ചിട്ടും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പോലീസിനു സാധിച്ചില്ലെന്നും അജയ് മിശ്ര പറഞ്ഞു. അതേസമയം, കുറ്റകൃത്യങ്ങൾ ചെയ്തശേഷം മറ്റുള്ളവരുടെമേൽ പഴി ചാർത്തുന്നതാണ് ബിജെപിയുടെ രീതിയെന്ന് സമാജ് വാദി പാർട്ടിയുടെ ദേശീയ വക്താവ് അനുരാഗ് ഭദോരിയ പറഞ്ഞു.
ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കുറ്റപത്രമനുസരിച്ച് കേസിലെ മുഖ്യപ്രതിയായ, അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അന്വേഷണം നേരിടുകയാണ്. കർഷകരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ മന്ത്രി അജയ് മിശ്രയും മകൻ ആശിഷ് മിശ്രയും നിഷേധിച്ചിരുന്നു.
ലഖിംപുർ ക്രൈംബ്രാഞ്ച് പോലീസിനു കീഴിലുള്ള പ്രത്യക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനെത്തുടർന്ന് കൂടുതൽ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കർഷകർക്കിടയി ലേക്കു പാഞ്ഞുകയറിയ മൂന്നു വാഹങ്ങളിൽ ഒന്നിലുണ്ടായിരുന്ന മുഖ്യസാക്ഷി സുമിത് ജയ്സ്വാളിനായുള്ള തെരച്ചിലിലാണ് അന്വേഷണസംഘം. ആശിഷ് മിശ്രയെ ചോദ്യം ചെയ്ത ശേഷം അങ്കിത് ദാസ്, ശേഖർ ഭാരതി, ലതിഫ് എന്നിവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആശിഷ് മിശ്രയുടെ അറസ്റ്റിനു മുൻപായി വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന ലവ്കുശ് പാണ്ഡ,െ ആശിഷ് പാണ്ഡെ എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ലഖിംപുർ നിയമസഭാംഗമായ യോഗേഷ് വർമയും മറ്റു നേതാക്കളുമായി അജയ് മിശ്ര, കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ വീട് സന്ദർശിച്ചിരുന്നു.
കൊല്ലപ്പെട്ട മൂന്നു ബിജെപി പ്രവർത്തകരിൽ ഒരാളായ ശ്യാം സുന്ദർ നിഷാദിനെ പോലീസിന്റെ സാന്നിധ്യത്തിൽ ആംബുലൻസിൽനിന്നു വലിച്ചു പുറത്തേക്കിട്ട ശേഷമാണ് കൊലപ്പെടുത്തിയത്.
പ്രക്ഷോഭത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തേ ലഭിച്ചിട്ടും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പോലീസിനു സാധിച്ചില്ലെന്നും അജയ് മിശ്ര പറഞ്ഞു. അതേസമയം, കുറ്റകൃത്യങ്ങൾ ചെയ്തശേഷം മറ്റുള്ളവരുടെമേൽ പഴി ചാർത്തുന്നതാണ് ബിജെപിയുടെ രീതിയെന്ന് സമാജ് വാദി പാർട്ടിയുടെ ദേശീയ വക്താവ് അനുരാഗ് ഭദോരിയ പറഞ്ഞു.
ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കുറ്റപത്രമനുസരിച്ച് കേസിലെ മുഖ്യപ്രതിയായ, അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അന്വേഷണം നേരിടുകയാണ്. കർഷകരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ മന്ത്രി അജയ് മിശ്രയും മകൻ ആശിഷ് മിശ്രയും നിഷേധിച്ചിരുന്നു.
ലഖിംപുർ ക്രൈംബ്രാഞ്ച് പോലീസിനു കീഴിലുള്ള പ്രത്യക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനെത്തുടർന്ന് കൂടുതൽ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കർഷകർക്കിടയി ലേക്കു പാഞ്ഞുകയറിയ മൂന്നു വാഹങ്ങളിൽ ഒന്നിലുണ്ടായിരുന്ന മുഖ്യസാക്ഷി സുമിത് ജയ്സ്വാളിനായുള്ള തെരച്ചിലിലാണ് അന്വേഷണസംഘം. ആശിഷ് മിശ്രയെ ചോദ്യം ചെയ്ത ശേഷം അങ്കിത് ദാസ്, ശേഖർ ഭാരതി, ലതിഫ് എന്നിവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആശിഷ് മിശ്രയുടെ അറസ്റ്റിനു മുൻപായി വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന ലവ്കുശ് പാണ്ഡ,െ ആശിഷ് പാണ്ഡെ എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.