ജമ്മു: ഒന്‍പതു സൈനികർ വീരമൃത്യുവരിച്ച ജമ്മു കാഷ്മീരിലെ പൂഞ്ച്, രജൗരി അതിർത്തി വനമേഖലയിൽ തെരച്ചിൽ തുടരുന്ന സുരക്ഷാ സേന അമ്മയും മകനും അടക്കം മൂന്നുപേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു.
നാല്പത്തഞ്ചുകാരിയായ അമ്മയടക്കമുള്ളവർ ഭീകരർക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കിയെന്നാണു സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച സുരാൻകോട്ടിൽ അഞ്ചും വ്യാഴാഴ്ച മെന്ദാർ മേഖലയിൽ നാലും സൈനികരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലുകളിൽ വീരമൃത്യു വരിച്ചത്. ഭീകരർക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. മലയും കാടും നിറഞ്ഞ പ്രദേശത്ത് തെരച്ചിൽ ദുഷ്കരമാണ്.
രണ്ടരമാസം മുന്‍പ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചതെന്നും സുരക്ഷാവൃത്തങ്ങൾ അറിയിച്ചു.
നാല്പത്തഞ്ചുകാരിയായ അമ്മയടക്കമുള്ളവർ ഭീകരർക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കിയെന്നാണു സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച സുരാൻകോട്ടിൽ അഞ്ചും വ്യാഴാഴ്ച മെന്ദാർ മേഖലയിൽ നാലും സൈനികരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലുകളിൽ വീരമൃത്യു വരിച്ചത്. ഭീകരർക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. മലയും കാടും നിറഞ്ഞ പ്രദേശത്ത് തെരച്ചിൽ ദുഷ്കരമാണ്.
രണ്ടരമാസം മുന്‍പ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചതെന്നും സുരക്ഷാവൃത്തങ്ങൾ അറിയിച്ചു.