ലക്നോ: സമാജ്വാദി പാർട്ടി വിമതൻ നിതിൻ അഗർവാളിനു യുപി ഡെപ്യൂട്ടി സ്പീക്കർസ്ഥാനത്തേക്ക് ബിജെപിയുടെ പിന്തുണ.
ഇന്നലെ നിതിൻ അഗർവാൾ പത്രിക സമർപ്പിച്ചപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗും എത്തിയിരുന്നു. മുൻ യുപി മന്ത്രി നരേഷ് അഗർവാളിന്റെ മകനാണ് നിതിൻ.
നരേന്ദ്ര വർമയാണ് സമാജ്വാദി പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി. ഇന്നാണു തെരഞ്ഞെടുപ്പ്. 14 വർഷത്തിനുശേഷമാണു യുപിയിൽ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം അവശേഷിക്കെയാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് എന്നതാണു കൗതുകമുയർത്തുന്നത്.
സഭയിൽ ബിജെപിക്കു വൻ ഭൂരിപക്ഷമുള്ളതിനാൽ നിതിൻ അഗർവാളിന്റെ വിജയം ഉറപ്പാണ്. 403 അംഗ സഭയിൽ ബിജെപിക്ക് 304 അംഗങ്ങളുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദളിന് ഒന്പത് അംഗങ്ങളുണ്ട്. സമാജ്വാദി പാർട്ടിക്ക് 49 എംഎൽഎമാരാണുള്ളത്.
ഡെപ്യൂട്ടി സ്പീക്കർസ്ഥാനം പ്രതിപക്ഷ അംഗത്തിനു നല്കുന്നതാണു യുപിയിലെ കീഴ്വഴക്കം. ബിജെപി അംഗം രാജേഷ് അഗർവാൾ(2004ൽ) ആണ് ഇതിനു മുന്പ് ഡെപ്യൂട്ടി സ്പീക്കറായത്. അന്ന് സമാജ്വാദി പാർട്ടിയുടെ ഭരണമായിരുന്നു.
ഇന്നലെ നിതിൻ അഗർവാൾ പത്രിക സമർപ്പിച്ചപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗും എത്തിയിരുന്നു. മുൻ യുപി മന്ത്രി നരേഷ് അഗർവാളിന്റെ മകനാണ് നിതിൻ.
നരേന്ദ്ര വർമയാണ് സമാജ്വാദി പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി. ഇന്നാണു തെരഞ്ഞെടുപ്പ്. 14 വർഷത്തിനുശേഷമാണു യുപിയിൽ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം അവശേഷിക്കെയാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് എന്നതാണു കൗതുകമുയർത്തുന്നത്.
സഭയിൽ ബിജെപിക്കു വൻ ഭൂരിപക്ഷമുള്ളതിനാൽ നിതിൻ അഗർവാളിന്റെ വിജയം ഉറപ്പാണ്. 403 അംഗ സഭയിൽ ബിജെപിക്ക് 304 അംഗങ്ങളുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദളിന് ഒന്പത് അംഗങ്ങളുണ്ട്. സമാജ്വാദി പാർട്ടിക്ക് 49 എംഎൽഎമാരാണുള്ളത്.
ഡെപ്യൂട്ടി സ്പീക്കർസ്ഥാനം പ്രതിപക്ഷ അംഗത്തിനു നല്കുന്നതാണു യുപിയിലെ കീഴ്വഴക്കം. ബിജെപി അംഗം രാജേഷ് അഗർവാൾ(2004ൽ) ആണ് ഇതിനു മുന്പ് ഡെപ്യൂട്ടി സ്പീക്കറായത്. അന്ന് സമാജ്വാദി പാർട്ടിയുടെ ഭരണമായിരുന്നു.