റാഞ്ചി: സമൂഹമാധ്യമങ്ങളിൽ നിന്നുള്ള തെറ്റായ പ്രചാരണങ്ങൾക്ക് ഇരയായി ജാർഖണ്ഡിലെ ന്യൂനപക്ഷ, ടൂറിസം, കായിക വകുപ്പുകളുടെചുമതലയുള്ള മന്ത്രി.
സമൂഹമാധ്യമങ്ങളിലെ വാർത്ത കണ്ണടച്ച് വിശ്വസിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രത്യേകയോഗംതന്നെ സംഘടിപ്പിക്കുകയായിരുന്നു മന്ത്രിയായ ഹഫിസുൾ ഹുസൈൻ.
മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനാചരണത്തോടെയാണ് യോഗം തുടങ്ങിയത്. രാജ്യത്തിന്റെ വികസനത്തിന്റെ പകുതിയും നിർവഹിച്ചത് മുൻ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോഴത്തെ പ്രധാനമന്ത്രി രാജ്യത്തെ 50 വർഷം പിന്നോട്ടാക്കിയെന്ന ആരോപണവും ഉന്നയിച്ചു.
പിന്നീടാണു മന്ത്രിക്കു തെറ്റ് ബോധ്യമായത്. ഇതോടെ ക്ഷമ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽത്തന്നെ ക്ഷമായാചനം നടത്തുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിലെ വാർത്ത കണ്ണടച്ച് വിശ്വസിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രത്യേകയോഗംതന്നെ സംഘടിപ്പിക്കുകയായിരുന്നു മന്ത്രിയായ ഹഫിസുൾ ഹുസൈൻ.
മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനാചരണത്തോടെയാണ് യോഗം തുടങ്ങിയത്. രാജ്യത്തിന്റെ വികസനത്തിന്റെ പകുതിയും നിർവഹിച്ചത് മുൻ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോഴത്തെ പ്രധാനമന്ത്രി രാജ്യത്തെ 50 വർഷം പിന്നോട്ടാക്കിയെന്ന ആരോപണവും ഉന്നയിച്ചു.
പിന്നീടാണു മന്ത്രിക്കു തെറ്റ് ബോധ്യമായത്. ഇതോടെ ക്ഷമ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽത്തന്നെ ക്ഷമായാചനം നടത്തുകയും ചെയ്തു.