നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ നാലു പേരെ കൊലപ്പെടുത്തിയ ടി-23 എന്ന പേരുള്ള നരഭോജിക്കടുവയെ ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മസിനഗുഡിക്കടുത്തുനിന്നു പിടികൂടി. മസിനഗുഡിയിലെ നാട്ടുകാരുടെ പേടിസ്വപ്നമായ കടുവ ഇരുപതിലേറെ കന്നുകാലികളെയും ആടുകളെയും കൊന്നിട്ടുണ്ട്.
സെപ്റ്റംബർ 25 മുതൽ കടുവയെ കുടുക്കാൻ ശ്രമം നടന്നുവരികയായിരുന്നു. കടുവയ്ക്കിരയായവരിൽ 85 വയസുള്ള വയോധികനും ഉൾപ്പെടുന്നു. കടുവയെ കണ്ടാലുടൻ വെടിവയ്ക്കാൻ തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു.
കേരള, തമിഴ്നാട്, കർണാടക വനംവകുപ്പിന്റെ നൂറു പേരുള്ള ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ കുങ്കിയാനകളെയും ഡ്രോണുകളും എത്തിച്ചുള്ള വ്യാപക തെരച്ചിലിനൊടുവിലാണ് കടുവ പിടിയിലായത്. 13 വയസുള്ള ആണ്കടുവയാണിത്.
സെപ്റ്റംബർ 25 മുതൽ കടുവയെ കുടുക്കാൻ ശ്രമം നടന്നുവരികയായിരുന്നു. കടുവയ്ക്കിരയായവരിൽ 85 വയസുള്ള വയോധികനും ഉൾപ്പെടുന്നു. കടുവയെ കണ്ടാലുടൻ വെടിവയ്ക്കാൻ തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു.
കേരള, തമിഴ്നാട്, കർണാടക വനംവകുപ്പിന്റെ നൂറു പേരുള്ള ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ കുങ്കിയാനകളെയും ഡ്രോണുകളും എത്തിച്ചുള്ള വ്യാപക തെരച്ചിലിനൊടുവിലാണ് കടുവ പിടിയിലായത്. 13 വയസുള്ള ആണ്കടുവയാണിത്.