ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ നാലു കർഷകരടക്കം എട്ടു പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ അന്വേഷണം നേരിടുന്ന കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ പ്രത്യേക അന്വേഷണസംഘം സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.
കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പ്രതികളെ അപകടം നടന്ന ടികോണിയ- ബാൻബിർപുർ റോഡിൽ എത്തിച്ചത്.
അജയ് മിശ്രയുടെ അറസ്റ്റിനെ ത്തുടർന്ന് പിടിയിലായ കൂട്ടു പ്രതി അങ്കിത് ദാസുമായാണ് അന്വേഷണസംഘം തെളിവെടുപ്പിനെത്തിയത്. പോലീസ് വാഹനങ്ങളും അപകടത്തിലായവരുടെ ഡമ്മികളും ഉപയോഗിച്ച് സംഭവം പുനഃസൃഷ്ടിച്ചശേഷം അപകടം നടന്ന സ്ഥലം പോലീസ് ബന്ധവസാക്കി.
കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പ്രതികളെ അപകടം നടന്ന ടികോണിയ- ബാൻബിർപുർ റോഡിൽ എത്തിച്ചത്.
അജയ് മിശ്രയുടെ അറസ്റ്റിനെ ത്തുടർന്ന് പിടിയിലായ കൂട്ടു പ്രതി അങ്കിത് ദാസുമായാണ് അന്വേഷണസംഘം തെളിവെടുപ്പിനെത്തിയത്. പോലീസ് വാഹനങ്ങളും അപകടത്തിലായവരുടെ ഡമ്മികളും ഉപയോഗിച്ച് സംഭവം പുനഃസൃഷ്ടിച്ചശേഷം അപകടം നടന്ന സ്ഥലം പോലീസ് ബന്ധവസാക്കി.