+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎസ്ഐ തലവന്‍റെ നിയമനം: സൈന്യത്തെ തിരുത്താൻ ഇമ്രാൻ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ രഹസ്യാന്വേഷണവിഭാഗം (ഐഎസ്ഐ) തലവന്‍റെ നിയമനവുമായി ബന്ധപ്പെട്ട് പ്രധാനമ
ഐഎസ്ഐ തലവന്‍റെ നിയമനം: സൈന്യത്തെ  തിരുത്താൻ ഇമ്രാൻ
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ രഹസ്യാന്വേഷണവിഭാഗം (ഐഎസ്ഐ) തലവന്‍റെ നിയമനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇമ്രാനും സൈനികനേതൃത്വവും തമ്മിൽ ആശയഭിന്നത.

ഐഎസ്ഐ തലവനായിരുന്ന ലഫ്.ജനറൽ ഫായിസ് ഹമീദിനെ പെഷവാർ കോറിലേക്കു മാറ്റി ലഫ്.ജനറൽ നദീം അൻജുമിനെ ആ സ്ഥാനത്ത് നിയമിക്കാൻ കഴിഞ്ഞയാഴ്ചയാണു സൈന്യം തീരുമാനിച്ചത്. എന്നാൽ, രഹസ്യാന്വേഷണവിഭാഗം തലവന്‍റെ നിയമനത്തിന് അധികാരമുള്ള പ്രധാനമന്ത്രി ഈ തീരുമാനം അംഗീകരിക്കുന്നില്ല.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തെ വാഴിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ഫായിസ് ഹമീദ് തുടരണമെന്നാണു സർക്കാർനിലപാട്. ഇക്കാര്യം സൈനികതലവൻ ജനറൽ ക്വമർ ജാവേദ് ബജ്‌വയെ അറിയിച്ചുവെന്ന് മന്ത്രിസഭാ യോഗത്തിൽ ഇമ്രാൻ വ്യക്തമാക്കി. ഐഎസ് തലപ്പത്തെ മാറ്റത്തിന് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾകൂടി കണക്കിലെടുക്കണമെന്നും ഇമ്രാൻ പറഞ്ഞു.

പ്രശ്നപരിഹാരത്തിനു പട്ടാള തലവനും പ്രധാനമന്ത്രിയും തിങ്കളാഴ്ച രാത്രി വിശദചർച്ച നടത്തിയിരുന്നുവെന്ന് ഇമ്രാന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) ചീഫ് വിപ്പ് അമീർ ദോഗർ പറഞ്ഞു.

തർക്കം പരിഹരിച്ചുവെന്നാണ് വാർത്താവിനിയമമന്ത്രി ഫവാദ് ചൗധരിയുടെ അവകാശവാദം. ഭരണഘടനാപ്രകാരം രഹസ്യാന്വേഷണവിഭാഗം തലവനെ നിയമിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്കാണെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞയാഴ്ചയാണ് ലഫ്.ജനറൽ ഫായിസ് ഹമീദിനെ പെഷവാർ കോറിലേക്കു മാറ്റി ലഫ്.ജനറൽ നദീം അൻജുമിനെ ഐഎസ്ഐ തലവനായി സൈനികനേതൃത്വം നിയമിച്ചത്.