ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകർക്കുനേരേ ഓടിച്ചു കയറ്റി യ വാഹനവ്യൂഹത്തിന്റെ ഡ്രൈവർമാരിൽ ഒരാൾ അറസ്റ്റിൽ. കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്ന പ്രത്യേക അന്വേഷണ സംഘമാണ് മൂന്നു വാഹനങ്ങളിൽ ഒന്നിൽ ഡ്രൈവറായിരുന്ന ശേഖർ ഭാരതിയെ അറസ്റ്റ് ചെയ്തത്.
ആശിഷ് മിശ്രയുടെ അടുത്ത സുഹൃത്തും മുൻ രാജ്യസഭ എംപി യും യുപിഎ സർക്കാരിന്റെ മന്ത്രിയുമായിരുന്ന അഖിലേഷ് ദാസിന്റെ അനന്തരവനുമായ അങ്കിത് ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഇയാൾ ഓടിച്ചിരുന്നത്.
ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് മൂന്നു ദിവസത്തേക്ക് ലഖിംപുർ ഖേരി പോലീസ് സ്റ്റേഷനിൽ തടവിൽ കഴിയുന്ന ആശിഷ് മിശ്രയെ ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
സംഭവത്തിൽ പങ്കുള്ളവരെന്ന് സംശയിക്കുന്നവരെയും ഗൂഢാലോചന നടത്തിയവരെയും പോലീസ് ആശിഷ് മിശ്രയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു വരികയാണ്. ആശിഷ് മിശ്രയ്ക്കും ശേഖർ ഭാരതിക്കും പുറമേ വാഹനത്തിലുണ്ടായിരുന്ന ലവ്കുശ് പാണ്ഡെ, ആശിഷ് പാണ്ഡെ എന്നിവരെ യുപി പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കുറ്റകൃത്യത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. അങ്കിത് ദാസിനായി ലഖിംപുർ കോടതിയിൽ ആശിഷ് പാണ്ഡെയുടെ അഭിഭാഷകൻ അവദേശ് കുമാർ സിംഗ് കീഴടങ്ങൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ശേഖർ ഭാരതിയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കർഷകർക്കിടയിലേക്ക് ഓടിച്ചു കയറ്റിയ രണ്ടു വാഹനങ്ങളായ മഹീന്ദ്ര ഥാർ, ഫോർച്യൂണർ എന്നിവ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. മൂന്നാമത്തെ വാഹനമായ സ്കോർപ്പിയോയിൽ വന്നവർ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്തു.
ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം മൂന്നാമത്തെ വാഹനത്തിനായുള്ള തെരച്ചിലിലാണ്. ലഭിച്ച ദൃശ്യങ്ങളിൽ സ്കോർപ്പിയോയുടെ രജിസ്ട്രേഷൻ നന്പർ ലഭ്യമല്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന കൂടുതൽ ആളുകളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
ആശിഷ് മിശ്രയുടെ അടുത്ത സുഹൃത്തും മുൻ രാജ്യസഭ എംപി യും യുപിഎ സർക്കാരിന്റെ മന്ത്രിയുമായിരുന്ന അഖിലേഷ് ദാസിന്റെ അനന്തരവനുമായ അങ്കിത് ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഇയാൾ ഓടിച്ചിരുന്നത്.
ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്ന് മൂന്നു ദിവസത്തേക്ക് ലഖിംപുർ ഖേരി പോലീസ് സ്റ്റേഷനിൽ തടവിൽ കഴിയുന്ന ആശിഷ് മിശ്രയെ ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
സംഭവത്തിൽ പങ്കുള്ളവരെന്ന് സംശയിക്കുന്നവരെയും ഗൂഢാലോചന നടത്തിയവരെയും പോലീസ് ആശിഷ് മിശ്രയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു വരികയാണ്. ആശിഷ് മിശ്രയ്ക്കും ശേഖർ ഭാരതിക്കും പുറമേ വാഹനത്തിലുണ്ടായിരുന്ന ലവ്കുശ് പാണ്ഡെ, ആശിഷ് പാണ്ഡെ എന്നിവരെ യുപി പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കുറ്റകൃത്യത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. അങ്കിത് ദാസിനായി ലഖിംപുർ കോടതിയിൽ ആശിഷ് പാണ്ഡെയുടെ അഭിഭാഷകൻ അവദേശ് കുമാർ സിംഗ് കീഴടങ്ങൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ശേഖർ ഭാരതിയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കർഷകർക്കിടയിലേക്ക് ഓടിച്ചു കയറ്റിയ രണ്ടു വാഹനങ്ങളായ മഹീന്ദ്ര ഥാർ, ഫോർച്യൂണർ എന്നിവ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. മൂന്നാമത്തെ വാഹനമായ സ്കോർപ്പിയോയിൽ വന്നവർ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്തു.
ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം മൂന്നാമത്തെ വാഹനത്തിനായുള്ള തെരച്ചിലിലാണ്. ലഭിച്ച ദൃശ്യങ്ങളിൽ സ്കോർപ്പിയോയുടെ രജിസ്ട്രേഷൻ നന്പർ ലഭ്യമല്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന കൂടുതൽ ആളുകളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.