ന്യൂഡൽഹി: അറസ്റ്റിലായ പാക് ഭീകരൻ മുഹമ്മദ് അഷറഫ് ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐ യുമായി ബന്ധമുള്ള അഷറഫ് വ്യാജ രേഖകളുടെ സഹായത്തോടെയാണ് ഇന്ത്യയിൽ താമസിച്ചിരുന്നത്.
അലി അഹമ്മദ് എന്ന വ്യാജ പേരിൽ താമസിച്ചിരുന്ന ഇയാൾ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുകയും പാകിസ്ഥാനുമായി നിരന്തരം വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു.
പത്തു വർഷങ്ങൾക്ക് മുൻപ് ഡൽഹി ഹൈക്കോടതിയിൽ ഉണ്ടായ സ്ഫോടനത്തിലും ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തി. ജമ്മു കാഷ്മീരിൽ സൈനിക ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ അടക്കം നിരീക്ഷിച്ചിരുന്ന അഷറഫ് ആറു മാസത്തിൽ ഒരിക്കൽ ഫോണ് നന്പർ മാറ്റിയിരുന്നു. നവരാത്രി ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിടുകയായിരുന്നു ലക്ഷ്യം.
ഡൽഹി ഹൈക്കോടതിക്ക് പുറമേ ഇന്ത്യാ ഗേറ്റ്, ഐടിഒയിലെ ഡൽഹി പോലീസിന്റെ പഴയ ആസ്ഥാനം, കാഷ്മീരി ഗേറ്റിലുള്ള അന്തർസംസ്ഥാന ബസ് ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്തുന്നത്തിനുള്ള ഗൂഢാലോചനയിൽ ഇയാൾ പങ്കാളിയായിരുന്നുവെന്ന് പോലീസ് പറയുന്നു.
അക്രമം നടത്തേണ്ട സ്ഥലത്തിന്റെ ചിത്രങ്ങളും വിവരങ്ങളും ആയുധങ്ങളും പാക്കിസ്ഥാന്റെ ചാരസംഘടനായ ഐഎസ്ഐ യിൽ നിന്നുമാണ് അഷറഫിന് ലഭിച്ചിരുന്നത്. നാൽപതുകാരനായ അഷറഫ് പാക്കിസ്ഥാനിലെ കുടുംബവുമായി സന്പർക്കം പുലർത്തിയിരുന്നു.
അലി അഹമ്മദ് എന്ന വ്യാജ പേരിൽ താമസിച്ചിരുന്ന ഇയാൾ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുകയും പാകിസ്ഥാനുമായി നിരന്തരം വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു.
പത്തു വർഷങ്ങൾക്ക് മുൻപ് ഡൽഹി ഹൈക്കോടതിയിൽ ഉണ്ടായ സ്ഫോടനത്തിലും ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തി. ജമ്മു കാഷ്മീരിൽ സൈനിക ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ അടക്കം നിരീക്ഷിച്ചിരുന്ന അഷറഫ് ആറു മാസത്തിൽ ഒരിക്കൽ ഫോണ് നന്പർ മാറ്റിയിരുന്നു. നവരാത്രി ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിടുകയായിരുന്നു ലക്ഷ്യം.
ഡൽഹി ഹൈക്കോടതിക്ക് പുറമേ ഇന്ത്യാ ഗേറ്റ്, ഐടിഒയിലെ ഡൽഹി പോലീസിന്റെ പഴയ ആസ്ഥാനം, കാഷ്മീരി ഗേറ്റിലുള്ള അന്തർസംസ്ഥാന ബസ് ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്തുന്നത്തിനുള്ള ഗൂഢാലോചനയിൽ ഇയാൾ പങ്കാളിയായിരുന്നുവെന്ന് പോലീസ് പറയുന്നു.
അക്രമം നടത്തേണ്ട സ്ഥലത്തിന്റെ ചിത്രങ്ങളും വിവരങ്ങളും ആയുധങ്ങളും പാക്കിസ്ഥാന്റെ ചാരസംഘടനായ ഐഎസ്ഐ യിൽ നിന്നുമാണ് അഷറഫിന് ലഭിച്ചിരുന്നത്. നാൽപതുകാരനായ അഷറഫ് പാക്കിസ്ഥാനിലെ കുടുംബവുമായി സന്പർക്കം പുലർത്തിയിരുന്നു.