ന്യൂഡൽഹി: പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
അലി അഹമ്മദ് എന്ന വ്യാജ പേരിൽ ഡൽഹിയിലെ ശാസ്ത്രി നഗറിൽ താമസിച്ചിരുന്ന ഇയാളുടെ യഥാർഥ പേര് മുഹമ്മദ് അഷറഫ് എന്നാണ്. ഡൽഹിയിലെ ലക്ഷ്മി നഗറിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇയാളുടെ പക്കൽനിന്നു കണ്ടെത്തി. ബംഗ്ലാദേശിൽനിന്ന് സിലിഗുഡി അതിർത്തി വഴിയാണ് ഇന്ത്യയിലേക്കു കടന്നതെന്നു പോലീസ് പറഞ്ഞു.
ഇന്ത്യയിലെ തിരിച്ചറിയിൽ രേഖകൾ ഉപയോഗിച്ച് രണ്ടു ദശാബ്ദക്കാലമായി ഇയാൾ രാജ്യത്തു കഴിഞ്ഞുകൂടുകയായിരുന്നുവെന്ന് ഡൽഹി പോലീസ് സ്പെഷൽ സെൽ കമ്മീഷണർ പ്രമോദ് കുശ്വ അറിയിച്ചു. നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട ആഘോഷവേളകളിൽ അക്രമം നടത്തുകയായിരുന്നു ലക്ഷ്യം.
അലി അഹമ്മദ് എന്ന വ്യാജ പേരിൽ ഡൽഹിയിലെ ശാസ്ത്രി നഗറിൽ താമസിച്ചിരുന്ന ഇയാളുടെ യഥാർഥ പേര് മുഹമ്മദ് അഷറഫ് എന്നാണ്. ഡൽഹിയിലെ ലക്ഷ്മി നഗറിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇയാളുടെ പക്കൽനിന്നു കണ്ടെത്തി. ബംഗ്ലാദേശിൽനിന്ന് സിലിഗുഡി അതിർത്തി വഴിയാണ് ഇന്ത്യയിലേക്കു കടന്നതെന്നു പോലീസ് പറഞ്ഞു.
ഇന്ത്യയിലെ തിരിച്ചറിയിൽ രേഖകൾ ഉപയോഗിച്ച് രണ്ടു ദശാബ്ദക്കാലമായി ഇയാൾ രാജ്യത്തു കഴിഞ്ഞുകൂടുകയായിരുന്നുവെന്ന് ഡൽഹി പോലീസ് സ്പെഷൽ സെൽ കമ്മീഷണർ പ്രമോദ് കുശ്വ അറിയിച്ചു. നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട ആഘോഷവേളകളിൽ അക്രമം നടത്തുകയായിരുന്നു ലക്ഷ്യം.