ന്യൂഡൽഹി: സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചു മനുഷ്യാവകാശങ്ങളുടെ വ്യാഖ്യാനങ്ങൾ ചിലർ തെരഞ്ഞെടുക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നേട്ടങ്ങളും നഷ്ടങ്ങളും നോക്കിയാണ് ഇത്തരക്കാർ മനുഷ്യാവകാശത്തെ പരിഗണിക്കുന്നതെന്നും ഇതു ജനാധിപത്യത്തിനു ഹാനികരമാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി.
മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഇത്തരമാളുകളെ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച്ആർസി) 28-ാമത് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആഭ്യന്തരമന്ത്രി അമിത് ഷാ, എൻഎച്ച്ആർസി ചെയർമാൻ ജസ്റ്റീസ് അരുണ്‍ മിശ്ര തുടങ്ങിയവരും പ്രസംഗിച്ചു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണു മോദി പ്രസംഗിച്ചത്.
മനുഷ്യാവകാശ ലംഘനങ്ങളിൽ ചിലതു മാത്രമേ ചിലർ കാണുകയുള്ളൂ. സമാനമായ മറ്റു ചില സംഭവങ്ങൾ ഇവർ കാണുകയില്ല. രാഷ്ട്രീയ കണ്ണടയിലൂടെ നോക്കുന്പോഴാണിത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങളും അന്തസും സംരക്ഷിക്കുന്നതിൽ എൻഎച്ച്ആർസി പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ദരിദ്രരുടെയും പിന്നാക്കക്കാരുടെയും അവശവിഭാഗങ്ങളുടെയും ക്ഷേമത്തിനായി മോദിയുടെ സർക്കാർ അശ്രാന്ത പ്രവർത്തനം നടത്തുന്നുണ്ടെന്നും അതുവഴി അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മനുഷ്യാവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ എൻഎച്ച്ആർസി വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആരംഭം മുതൽ 20 ലക്ഷം കേസുകൾ തീർപ്പാക്കി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇതുവരെ ആകെ 205 കോടി രൂപ നഷ്ടപരിഹാരം നൽകിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഏറ്റവും ശക്തമായ ജനാധിപത്യ ശക്തികളിൽ ഒന്നായി ഇന്ത്യ വളർന്നതിന്റെ ക്രെഡിറ്റ് പൗരന്മാർക്കും നേതൃത്വത്തിനും അവകാശപ്പെട്ടതാണെന്ന് എൻഎച്ച്ആർസി ചെയർമാൻ അരുണ്‍ മിശ്ര പറഞ്ഞു.
അന്താരാഷ്ട്ര ശക്തികളുടെ നിർദേശപ്രകാരമാണ് ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമാണെന്ന് ചിലർ ആരോപിക്കുന്നതെന്നും അതിപ്പോൾ ഒരു മാനദണ്ഡമായിരിക്കുകയാണെന്നും മിശ്ര ആരോപിച്ചു.
ജോർജ് കള്ളിവയലിൽ
മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഇത്തരമാളുകളെ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച്ആർസി) 28-ാമത് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആഭ്യന്തരമന്ത്രി അമിത് ഷാ, എൻഎച്ച്ആർസി ചെയർമാൻ ജസ്റ്റീസ് അരുണ്‍ മിശ്ര തുടങ്ങിയവരും പ്രസംഗിച്ചു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണു മോദി പ്രസംഗിച്ചത്.
മനുഷ്യാവകാശ ലംഘനങ്ങളിൽ ചിലതു മാത്രമേ ചിലർ കാണുകയുള്ളൂ. സമാനമായ മറ്റു ചില സംഭവങ്ങൾ ഇവർ കാണുകയില്ല. രാഷ്ട്രീയ കണ്ണടയിലൂടെ നോക്കുന്പോഴാണിത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങളും അന്തസും സംരക്ഷിക്കുന്നതിൽ എൻഎച്ച്ആർസി പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ദരിദ്രരുടെയും പിന്നാക്കക്കാരുടെയും അവശവിഭാഗങ്ങളുടെയും ക്ഷേമത്തിനായി മോദിയുടെ സർക്കാർ അശ്രാന്ത പ്രവർത്തനം നടത്തുന്നുണ്ടെന്നും അതുവഴി അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മനുഷ്യാവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ എൻഎച്ച്ആർസി വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആരംഭം മുതൽ 20 ലക്ഷം കേസുകൾ തീർപ്പാക്കി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇതുവരെ ആകെ 205 കോടി രൂപ നഷ്ടപരിഹാരം നൽകിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഏറ്റവും ശക്തമായ ജനാധിപത്യ ശക്തികളിൽ ഒന്നായി ഇന്ത്യ വളർന്നതിന്റെ ക്രെഡിറ്റ് പൗരന്മാർക്കും നേതൃത്വത്തിനും അവകാശപ്പെട്ടതാണെന്ന് എൻഎച്ച്ആർസി ചെയർമാൻ അരുണ്‍ മിശ്ര പറഞ്ഞു.
അന്താരാഷ്ട്ര ശക്തികളുടെ നിർദേശപ്രകാരമാണ് ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമാണെന്ന് ചിലർ ആരോപിക്കുന്നതെന്നും അതിപ്പോൾ ഒരു മാനദണ്ഡമായിരിക്കുകയാണെന്നും മിശ്ര ആരോപിച്ചു.
ജോർജ് കള്ളിവയലിൽ