ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കൊല്ലപെട്ട കർഷകർക്ക് അന്ത്യോപചാരമർപ്പിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ പല ഭാഗത്തു നിന്നുമുള്ള കർഷകർ അപകടത്തിൽ കൊല്ലപ്പെട്ട കർഷകർക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനായി ഇന്നലെ ലഖിംപുർ ഖേരിയിലെത്തി.
അന്ത്യോപചാരത്തിന് മുന്പായുള്ള പ്രാർഥനാ യോഗത്തിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുത്തത്. അപകടം സംഭവിച്ച ലഖിംപുരിലെ ടികോണിയ ഗ്രാമത്തിലാണ് കർഷകരുടെ അന്തിമ ചടങ്ങുകൾ നടന്നത്.
സംയുക്ത കിസാൻ മോർച്ച, ഭാരതീയ കിസാൻ യൂണിയൻ തുടങ്ങിയ കർഷക സംഘടനകളുടെ നേതാക്കളായ രാകേഷ് ടികായത്, ദർശൻ പാൽ, ജോഗീന്ദർ സിംഗ് ഉഗ്രഹൻ, ധർമേന്ദ്ര മാലിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിയങ്കാ ഗാന്ധിയും കോണ്ഗ്രസിലെ മറ്റു നേതാക്കളും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ടികോണിയയിൽ എത്തിയത്.
കോണ്ഗ്രസ് നേതാക്കൾക്ക് പുറമേ സമാജ് വാദി പാർട്ടി നേതാക്കളായ രാം പാൽ സിംഗ് യാദവ്, ആർ.എ. ഉസ്മാനി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന രാഷ്ട്രീയ ലോക്ദൾ പ്രസിഡന്റ് ജയന്ത് ചൗധരിയെ ഉത്തർപ്രദേശിലെ ബറേലി വിമാനത്താവളത്തിൽ പോലീസ് തടഞ്ഞു.
മരിച്ച നാല് കർഷകരുടെയും ഒരു പ്രാദേശിക മാധ്യമപ്രവർത്തകന്റെയും കുടുംബാംഗങ്ങൾക്കൊപ്പം കർഷക സംഘടനയുടെ നേതാക്കളും വേദി പങ്കിട്ടു.
വേദിയിൽ രാഷ്ട്രീയ നേതാക്കളെ ആരെയും അനുവദിക്കുകയില്ലെന്ന് കർഷക സംഘടനയുടെ നേതാക്കൾ അറിയിച്ചിരുന്നു. കർഷകർക്ക് അന്ത്യോപചാരമർപ്പിക്കുന്നതിനായി എത്തിയ പ്രിയങ്കയോട് കർഷക സംഘടനയുടെ നേതാക്കൾ നന്ദി അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് നേതാക്കൾ പ്രസിഡണ്ട് രാം നാഥ് കോവിന്ദുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയശേഷം ലഖിംപുർ സംഭവത്തിലെ വസ്തുതകൾ അടങ്ങുന്ന നിവേദനം സമർപ്പിക്കും.
രാഹുൽ ഗാന്ധിക്ക് പുറമേ പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, ഗുലാം നബി ആസാദ്, അധീർ രഞ്ജൻ ചൗധരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
അന്ത്യോപചാരത്തിന് മുന്പായുള്ള പ്രാർഥനാ യോഗത്തിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുത്തത്. അപകടം സംഭവിച്ച ലഖിംപുരിലെ ടികോണിയ ഗ്രാമത്തിലാണ് കർഷകരുടെ അന്തിമ ചടങ്ങുകൾ നടന്നത്.
സംയുക്ത കിസാൻ മോർച്ച, ഭാരതീയ കിസാൻ യൂണിയൻ തുടങ്ങിയ കർഷക സംഘടനകളുടെ നേതാക്കളായ രാകേഷ് ടികായത്, ദർശൻ പാൽ, ജോഗീന്ദർ സിംഗ് ഉഗ്രഹൻ, ധർമേന്ദ്ര മാലിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിയങ്കാ ഗാന്ധിയും കോണ്ഗ്രസിലെ മറ്റു നേതാക്കളും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ടികോണിയയിൽ എത്തിയത്.
കോണ്ഗ്രസ് നേതാക്കൾക്ക് പുറമേ സമാജ് വാദി പാർട്ടി നേതാക്കളായ രാം പാൽ സിംഗ് യാദവ്, ആർ.എ. ഉസ്മാനി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന രാഷ്ട്രീയ ലോക്ദൾ പ്രസിഡന്റ് ജയന്ത് ചൗധരിയെ ഉത്തർപ്രദേശിലെ ബറേലി വിമാനത്താവളത്തിൽ പോലീസ് തടഞ്ഞു.
മരിച്ച നാല് കർഷകരുടെയും ഒരു പ്രാദേശിക മാധ്യമപ്രവർത്തകന്റെയും കുടുംബാംഗങ്ങൾക്കൊപ്പം കർഷക സംഘടനയുടെ നേതാക്കളും വേദി പങ്കിട്ടു.
വേദിയിൽ രാഷ്ട്രീയ നേതാക്കളെ ആരെയും അനുവദിക്കുകയില്ലെന്ന് കർഷക സംഘടനയുടെ നേതാക്കൾ അറിയിച്ചിരുന്നു. കർഷകർക്ക് അന്ത്യോപചാരമർപ്പിക്കുന്നതിനായി എത്തിയ പ്രിയങ്കയോട് കർഷക സംഘടനയുടെ നേതാക്കൾ നന്ദി അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് നേതാക്കൾ പ്രസിഡണ്ട് രാം നാഥ് കോവിന്ദുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയശേഷം ലഖിംപുർ സംഭവത്തിലെ വസ്തുതകൾ അടങ്ങുന്ന നിവേദനം സമർപ്പിക്കും.
രാഹുൽ ഗാന്ധിക്ക് പുറമേ പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, ഗുലാം നബി ആസാദ്, അധീർ രഞ്ജൻ ചൗധരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.