ന്യൂഡൽഹി: ഹിന്ദു മഹാസഭാ നേതാവ് സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തോട് മാപ്പപേക്ഷിച്ചത് മഹാത്മാഗാന്ധിയുടെ നിർദേശമനുസരിച്ചായിരുന്നു എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഉൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിവാദ വിഷയമാണ് ജയിലിൽ കഴിഞ്ഞിരുന്ന സവർക്കറുടെ മാപ്പപേക്ഷ. സവർക്കറുടെ മോചനത്തിനായി ഗാന്ധിജിയും അഭ്യർഥിച്ചിരുന്നു. ജയിൽ മോചിതനായാൽ സവർക്കർ സമാധാനപരമായി പ്രക്ഷോഭങ്ങൾ നടത്തിക്കൊള്ളും എന്നാണ് ഗാന്ധിജി ഉറപ്പു നൽകിയിരുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയുടെ മോചനത്തിനായി യത്നിക്കുന്നത് പോലെ സവർക്കറുടെ മോചനത്തിനായും പ്രയത്നിക്കുമെന്നും ഗാന്ധിജി പറഞ്ഞിരുന്നു. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറിനും സവർക്കറുമായി അടുപ്പമുണ്ടായിരുന്നു എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മഹാത്മാഗാന്ധിയും സവർക്കറും പരസ്പരം ബഹുമാനിച്ചിരുന്നതായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതു പറഞ്ഞു. സവർക്കർക്ക് മോശം പരിവേഷം കൽപ്പിച്ചു നൽകിയവരുടെ ലക്ഷ്യം സ്വാമി വിവേകാനന്ദൻ, ദയാനന്ദ സരസ്വതി, യോഗി അരവിന്ദ് എന്നിവരായിരുന്നു എന്നും മോഹൻ ഭഗവത് കുറ്റപ്പെടുത്തി.
ഡൽഹി അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഉദയ് മഹുർക്കർ, ചിരായു പണ്ഡിറ്റ് എന്നിവർ ചേർന്നെഴുതിയ"വീരസവർക്കർ: വിഭജനം തടയുമായിരുന്ന മനുഷ്യൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാജ് നാഥ് സിംഗ് മോഹൻ ഭഗവതും.
ഇന്ത്യയുടെ സുരക്ഷയിലും നയതന്ത്രത്തിലും ദീർഘവീക്ഷണം വച്ചുപുലർത്തിയിരുന്ന വ്യക്തിയായിരുന്നു സവർക്കർ എന്നാണ് വിശേഷിപ്പിക്കുന്നത്.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഉൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിവാദ വിഷയമാണ് ജയിലിൽ കഴിഞ്ഞിരുന്ന സവർക്കറുടെ മാപ്പപേക്ഷ. സവർക്കറുടെ മോചനത്തിനായി ഗാന്ധിജിയും അഭ്യർഥിച്ചിരുന്നു. ജയിൽ മോചിതനായാൽ സവർക്കർ സമാധാനപരമായി പ്രക്ഷോഭങ്ങൾ നടത്തിക്കൊള്ളും എന്നാണ് ഗാന്ധിജി ഉറപ്പു നൽകിയിരുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയുടെ മോചനത്തിനായി യത്നിക്കുന്നത് പോലെ സവർക്കറുടെ മോചനത്തിനായും പ്രയത്നിക്കുമെന്നും ഗാന്ധിജി പറഞ്ഞിരുന്നു. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറിനും സവർക്കറുമായി അടുപ്പമുണ്ടായിരുന്നു എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മഹാത്മാഗാന്ധിയും സവർക്കറും പരസ്പരം ബഹുമാനിച്ചിരുന്നതായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതു പറഞ്ഞു. സവർക്കർക്ക് മോശം പരിവേഷം കൽപ്പിച്ചു നൽകിയവരുടെ ലക്ഷ്യം സ്വാമി വിവേകാനന്ദൻ, ദയാനന്ദ സരസ്വതി, യോഗി അരവിന്ദ് എന്നിവരായിരുന്നു എന്നും മോഹൻ ഭഗവത് കുറ്റപ്പെടുത്തി.
ഡൽഹി അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഉദയ് മഹുർക്കർ, ചിരായു പണ്ഡിറ്റ് എന്നിവർ ചേർന്നെഴുതിയ"വീരസവർക്കർ: വിഭജനം തടയുമായിരുന്ന മനുഷ്യൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാജ് നാഥ് സിംഗ് മോഹൻ ഭഗവതും.
ഇന്ത്യയുടെ സുരക്ഷയിലും നയതന്ത്രത്തിലും ദീർഘവീക്ഷണം വച്ചുപുലർത്തിയിരുന്ന വ്യക്തിയായിരുന്നു സവർക്കർ എന്നാണ് വിശേഷിപ്പിക്കുന്നത്.