ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ദസ്ന ദേവി ക്ഷേത്രത്തിൽ അബദ്ധത്തിൽ പ്രവേശിച്ച പത്തുവയസുള്ള മുസ്ലിം ബാലനെ ക്ഷേത്രാധികാരികളുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ബാലനെ പോലീസ് വെറുതേവിട്ടു.
അതേസമയം, തന്നെ രഹസ്യമായി പിന്തുടരാനാണ് ബാലനെ അയച്ചതെന്നും അവരുടെ സമുദായത്തിൽ ബാലന്റെ പ്രായത്തിലുള്ള പരിശീലനം നേടിയ കൊലപാതകികളുണ്ടെന്നും പൂജാരി യതി നരസിംഹാനന്ദ് സരസ്വതി ആരോപിച്ചു. തന്നെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
ക്ഷേത്രത്തിനടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന സഹോദരഭാര്യക്കൊപ്പം വന്നതാണെന്നും അബദ്ധത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ച തന്നെ ക്ഷേത്രാധികാരികൾ പിടികൂടുകയായിരുന്നുവെന്നും കുട്ടി പോലീസിനോടു പറഞ്ഞു. കുട്ടി പറഞ്ഞതിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്നാണ് പോലീസ് വിട്ടയച്ചത്.
അതേസമയം, തന്നെ രഹസ്യമായി പിന്തുടരാനാണ് ബാലനെ അയച്ചതെന്നും അവരുടെ സമുദായത്തിൽ ബാലന്റെ പ്രായത്തിലുള്ള പരിശീലനം നേടിയ കൊലപാതകികളുണ്ടെന്നും പൂജാരി യതി നരസിംഹാനന്ദ് സരസ്വതി ആരോപിച്ചു. തന്നെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
ക്ഷേത്രത്തിനടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന സഹോദരഭാര്യക്കൊപ്പം വന്നതാണെന്നും അബദ്ധത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ച തന്നെ ക്ഷേത്രാധികാരികൾ പിടികൂടുകയായിരുന്നുവെന്നും കുട്ടി പോലീസിനോടു പറഞ്ഞു. കുട്ടി പറഞ്ഞതിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്നാണ് പോലീസ് വിട്ടയച്ചത്.