വാരാണസി: യുപിയിൽ രണ്ടു കന്യാസ്ത്രീകളെ ബജ്രംഗ് ദൾ പ്രവർത്തകർ ആക്രമിച്ചു. ഇവരെ ബലമായി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ആറു മണിക്കൂറിനുശേഷമാണു കന്യാസ്ത്രീകളെ മോചിപ്പിച്ചത്.
ഉർസുലൈൻ ഫ്രാൻസിസ്കൻ സന്യാസമൂഹാംഗങ്ങളായ സിസ്റ്റർ ഗ്രേസി മോണ്ടേരിയോ, സിസ്റ്റർ മിൻജ് എന്നിവരാണു കൈയേറ്റത്തിനും അപമാനത്തിനും ഇരയായത്. ഇരുവരും ബസ് സ്റ്റാൻഡിലേക്കു വരവെയായിരുന്നു ആക്രമണം. ഞായറാഴ്ചയായിരുന്നു സംഭവം
വാരാണസിക്കു സമീപം മാവു ജില്ലയിൽ പ്രാർഥന നടത്തുകയായിരുന്ന അന്പതോളം ക്രൈസ്തവരെ ബജ് രംഗ് ദൾ, ഹിന്ദു യുവ വാഹിനി പ്രവർത്തകർ ആക്രമിച്ചിരുന്നു. പിന്നീട് ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു പാസ്റ്റർ എബ്രഹാം ഷക്കീൽ, ഭാര്യ പ്രതിഭ എന്നിവർ ഉൾപ്പെടെ ഏഴു പേർക്കെതിരെ നിർബന്ധിത മതപരിവർത്തനത്തിനു കേസെടുക്കുകയും ചെയ്തു.
ഇവരുടെ കൂടെയുണ്ടായിരുന്നുവരെന്നു കരുതിയാണു കന്യാസ്ത്രീകളെ ബജ്രംഗ് ദൾ പ്രവർത്തകർ ബലമായി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. ഉന്നതതലത്തിലുള്ള ഇടപെടൽമൂലമാണു കന്യസ്ത്രീകൾ മോചിതരായത്.
മിർപുർ കാത്തലിക് മിഷനിലാണു സിസ്റ്റർ ഗ്രേസി മോണ്ടാരിയോ സേവനമനുഷ്ഠിക്കുന്നത്. കൂടെയുള്ള സിസ്റ്ററെ വാരാണസിയിലേക്കു യാത്രയാക്കാൻ എത്തിയതായിരുന്നു സിസ്റ്റർ ഗ്രേസി. രോഗബാധിതനായ പിതാവിനെ സന്ദർശിക്കാൻ ജാർഖണ്ഡിലേക്കു പോകാനെത്തിയതായിരുന്നു സിസ്റ്റർ മിൻജ്.
2017നു ശേഷം യുപിയിൽ ക്രൈവസ്തവർക്കു നേരെ 374 ആക്രമണങ്ങളാണുണ്ടായത്.
ഉർസുലൈൻ ഫ്രാൻസിസ്കൻ സന്യാസമൂഹാംഗങ്ങളായ സിസ്റ്റർ ഗ്രേസി മോണ്ടേരിയോ, സിസ്റ്റർ മിൻജ് എന്നിവരാണു കൈയേറ്റത്തിനും അപമാനത്തിനും ഇരയായത്. ഇരുവരും ബസ് സ്റ്റാൻഡിലേക്കു വരവെയായിരുന്നു ആക്രമണം. ഞായറാഴ്ചയായിരുന്നു സംഭവം
വാരാണസിക്കു സമീപം മാവു ജില്ലയിൽ പ്രാർഥന നടത്തുകയായിരുന്ന അന്പതോളം ക്രൈസ്തവരെ ബജ് രംഗ് ദൾ, ഹിന്ദു യുവ വാഹിനി പ്രവർത്തകർ ആക്രമിച്ചിരുന്നു. പിന്നീട് ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു പാസ്റ്റർ എബ്രഹാം ഷക്കീൽ, ഭാര്യ പ്രതിഭ എന്നിവർ ഉൾപ്പെടെ ഏഴു പേർക്കെതിരെ നിർബന്ധിത മതപരിവർത്തനത്തിനു കേസെടുക്കുകയും ചെയ്തു.
ഇവരുടെ കൂടെയുണ്ടായിരുന്നുവരെന്നു കരുതിയാണു കന്യാസ്ത്രീകളെ ബജ്രംഗ് ദൾ പ്രവർത്തകർ ബലമായി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. ഉന്നതതലത്തിലുള്ള ഇടപെടൽമൂലമാണു കന്യസ്ത്രീകൾ മോചിതരായത്.
മിർപുർ കാത്തലിക് മിഷനിലാണു സിസ്റ്റർ ഗ്രേസി മോണ്ടാരിയോ സേവനമനുഷ്ഠിക്കുന്നത്. കൂടെയുള്ള സിസ്റ്ററെ വാരാണസിയിലേക്കു യാത്രയാക്കാൻ എത്തിയതായിരുന്നു സിസ്റ്റർ ഗ്രേസി. രോഗബാധിതനായ പിതാവിനെ സന്ദർശിക്കാൻ ജാർഖണ്ഡിലേക്കു പോകാനെത്തിയതായിരുന്നു സിസ്റ്റർ മിൻജ്.
2017നു ശേഷം യുപിയിൽ ക്രൈവസ്തവർക്കു നേരെ 374 ആക്രമണങ്ങളാണുണ്ടായത്.