ബാഗ്ദാദ്: ഇറക്ക് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഷിയാ മതപണ്ഡിതൻ മുക്തദ അൽസദറിന്റെ പാർട്ടി കൂടുതൽ സീറ്റുകൾ നേടിയതായി പ്രാഥമികഫലം.
മുൻപ്രധാനമന്ത്രി നൗരി അൽ-മാലിക്കിയുടെ പാർട്ടി മൂന്നാം സ്ഥാനം നേടി. പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ ഹാൽബോസിസിന്റെ പാർട്ടിക്കാണു രണ്ടാം സ്ഥാനം.
2003 ലെ യുഎസ് സൈനിക നടപടിക്കുശേഷം ഇറാക്കിൽ സർക്കാർ രൂപവത്കരണത്തിൽ ഷിയകൾക്കാണു മേൽക്കൈ. യുഎസ് വധിച്ച സദാം ഹുസൈൻ സുന്നി വിഭാഗക്കാരനായിരുന്നു.
329 പാർലമെന്റ് സീറ്റിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സദറിന്റെ പാർട്ടി 70 സീറ്റുകൾ നേടി. വരുന്ന സർക്കാരിൽ സദറിന്റെ പാർട്ടി നിർണായക ശക്തിയാകും.കുർദിഷ് പാർട്ടി 61 സീറ്റും കുർദിസാൻ ഡെമോക്രാറ്റിക് പാർട്ടി 32 സീറ്റും നേടി. ഹാൽബോസിസിന്റെ പാർട്ടി 38 ഉം മാലിക്കിന്റെ പാർട്ടി 37 ഉം സീറ്റ് നേടിയിട്ടുണ്ട്.
മുൻപ്രധാനമന്ത്രി നൗരി അൽ-മാലിക്കിയുടെ പാർട്ടി മൂന്നാം സ്ഥാനം നേടി. പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ ഹാൽബോസിസിന്റെ പാർട്ടിക്കാണു രണ്ടാം സ്ഥാനം.
2003 ലെ യുഎസ് സൈനിക നടപടിക്കുശേഷം ഇറാക്കിൽ സർക്കാർ രൂപവത്കരണത്തിൽ ഷിയകൾക്കാണു മേൽക്കൈ. യുഎസ് വധിച്ച സദാം ഹുസൈൻ സുന്നി വിഭാഗക്കാരനായിരുന്നു.
329 പാർലമെന്റ് സീറ്റിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സദറിന്റെ പാർട്ടി 70 സീറ്റുകൾ നേടി. വരുന്ന സർക്കാരിൽ സദറിന്റെ പാർട്ടി നിർണായക ശക്തിയാകും.കുർദിഷ് പാർട്ടി 61 സീറ്റും കുർദിസാൻ ഡെമോക്രാറ്റിക് പാർട്ടി 32 സീറ്റും നേടി. ഹാൽബോസിസിന്റെ പാർട്ടി 38 ഉം മാലിക്കിന്റെ പാർട്ടി 37 ഉം സീറ്റ് നേടിയിട്ടുണ്ട്.