ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിനു പരിഹാരം കാണുന്നതിനായി ഇരു രാജ്യങ്ങളുടെയും സൈനിക കമാൻഡർമാരുടെ നേതൃത്വത്തിൽ നടന്ന പതിമൂന്നാം ഘട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു.
കഴിഞ്ഞ മാസം തജിക്കിസ്ഥാനിലേ ദുഷാൻബേയിൽ നടന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളും കിഴക്കൻ ലഡാക്കിലെ അധിനിവേശ പ്രദേശങ്ങളിൽനിന്ന് സൈനികപിന്മാറ്റത്തിനുള്ള തീരുമാനമെടുത്തിരുന്നു. ചൈനീസ് പട്ടാളം ആക്രമിച്ചു കീഴടക്കിയ ഹോട്ട് സ്പ്രിംഗ്സ്, ഡെപ്സാംഗ് സമതലങ്ങൾ, ദെംചോക് എന്നിവിടങ്ങളിൽനിന്നു സൈന്യത്തെ തിരിച്ചു വിളിക്കാൻ ചൈന തയാറാകുന്നില്ല.
യഥാർഥ നിയന്ത്രണരേഖയ്ക്കപ്പുറം ചൈനയുടെ നിയന്ത്രണത്തിൻ കീഴിൽ വരുന്ന മോൾഡോ പോയിന്റിൽവച്ചാണ് മലയാളിയും ഇന്ത്യൻ സൈന്യത്തിന്റെ പതിനാലാം കോർപ്സ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ പി.ജി.കെ. മേനോന്റെ നേതൃത്വത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ചർച്ച നടത്തിയത്. ഞായറാഴ്ച രാവിലെ തുടങ്ങിയ ചർച്ച മണിക്കൂറുകൾ നീണ്ടു.
യഥാർഥ നിയന്ത്രണരേഖയുടെ ഇരുവശവുമുള്ള പ്രദേശങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ഉടന്പടി ലംഘിച്ച് അക്രമം തുടങ്ങിയതു ചൈനയാണ്. അതുകൊണ്ട് കൂടുതൽ സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനും അതിർത്തിക്ക് ഇരുവശത്തുമുള്ള പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചൈനീസ് സൈന്യം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇന്ത്യ ഉന്നയിച്ച ആവശ്യം. ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് ചൈനീസ് സൈന്യം തയാറായില്ല. ഇന്ത്യയുടെ ആവശ്യങ്ങൾ ന്യായമല്ലെന്നാണ് ചൈനയുടെ പ്രതികരണം.
ചൈനീസ് അക്രമത്തിൽ കീഴടക്കപ്പെട്ട പാംഗോഗ് ത്സോ, ഗൽവാൻ, ഗോഗ്ര പ്രദേശങ്ങളിൽനിന്നും ജൂലൈ 31ന് നടന്ന 12-ാമത് കോർപ്സ് കമാൻഡർ ചർച്ചകളെത്തുടർന്ന് ഇരു രാജ്യവും സൈന്യത്തെ പിൻവലിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ അക്രമണത്തിനു ശേഷം ചൈനീസ് സൈന്യം നിയന്ത്രണ രേഖയ്ക്ക് ചുറ്റും സ്ഥിരം സൈനിക താവളങ്ങൾ നിർമിച്ചിരുന്നു. സൈനിക പിന്മാറ്റം പ്രഖ്യാപിച്ചതിനു ശേഷവും പലയിടങ്ങളിൽനിന്നും ചൈനീസ് സൈന്യം പിൻവാങ്ങിയിട്ടില്ല.
കഴിഞ്ഞ മാസം തജിക്കിസ്ഥാനിലേ ദുഷാൻബേയിൽ നടന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളും കിഴക്കൻ ലഡാക്കിലെ അധിനിവേശ പ്രദേശങ്ങളിൽനിന്ന് സൈനികപിന്മാറ്റത്തിനുള്ള തീരുമാനമെടുത്തിരുന്നു. ചൈനീസ് പട്ടാളം ആക്രമിച്ചു കീഴടക്കിയ ഹോട്ട് സ്പ്രിംഗ്സ്, ഡെപ്സാംഗ് സമതലങ്ങൾ, ദെംചോക് എന്നിവിടങ്ങളിൽനിന്നു സൈന്യത്തെ തിരിച്ചു വിളിക്കാൻ ചൈന തയാറാകുന്നില്ല.
യഥാർഥ നിയന്ത്രണരേഖയ്ക്കപ്പുറം ചൈനയുടെ നിയന്ത്രണത്തിൻ കീഴിൽ വരുന്ന മോൾഡോ പോയിന്റിൽവച്ചാണ് മലയാളിയും ഇന്ത്യൻ സൈന്യത്തിന്റെ പതിനാലാം കോർപ്സ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ പി.ജി.കെ. മേനോന്റെ നേതൃത്വത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ചർച്ച നടത്തിയത്. ഞായറാഴ്ച രാവിലെ തുടങ്ങിയ ചർച്ച മണിക്കൂറുകൾ നീണ്ടു.
യഥാർഥ നിയന്ത്രണരേഖയുടെ ഇരുവശവുമുള്ള പ്രദേശങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ഉടന്പടി ലംഘിച്ച് അക്രമം തുടങ്ങിയതു ചൈനയാണ്. അതുകൊണ്ട് കൂടുതൽ സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനും അതിർത്തിക്ക് ഇരുവശത്തുമുള്ള പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചൈനീസ് സൈന്യം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇന്ത്യ ഉന്നയിച്ച ആവശ്യം. ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് ചൈനീസ് സൈന്യം തയാറായില്ല. ഇന്ത്യയുടെ ആവശ്യങ്ങൾ ന്യായമല്ലെന്നാണ് ചൈനയുടെ പ്രതികരണം.
ചൈനീസ് അക്രമത്തിൽ കീഴടക്കപ്പെട്ട പാംഗോഗ് ത്സോ, ഗൽവാൻ, ഗോഗ്ര പ്രദേശങ്ങളിൽനിന്നും ജൂലൈ 31ന് നടന്ന 12-ാമത് കോർപ്സ് കമാൻഡർ ചർച്ചകളെത്തുടർന്ന് ഇരു രാജ്യവും സൈന്യത്തെ പിൻവലിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ അക്രമണത്തിനു ശേഷം ചൈനീസ് സൈന്യം നിയന്ത്രണ രേഖയ്ക്ക് ചുറ്റും സ്ഥിരം സൈനിക താവളങ്ങൾ നിർമിച്ചിരുന്നു. സൈനിക പിന്മാറ്റം പ്രഖ്യാപിച്ചതിനു ശേഷവും പലയിടങ്ങളിൽനിന്നും ചൈനീസ് സൈന്യം പിൻവാങ്ങിയിട്ടില്ല.