വിയന്ന: ഓസ്ട്രിയയ്ക്കു പുതിയ ചാൻസലർ. അഴിമതിയാരോപണത്തെത്തുടർന്ന് രാജിവച്ച സെബാസ്റ്റ്യൻ കുർട്സിനു പകരക്കാരനായി വിദേശകാര്യമന്ത്രി അലക്സാണ്ടർ ഷെല്ലൻബെർഗാണ് ഇനി രാജ്യത്തെ നയിക്കുക.
പ്രസിഡന്റ് അലക്സാണ്ടർ വാൻഡെർ ബെല്ലിയന്റെ മുന്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഷെല്ലൻബെർഗ് അധികാരമേറ്റു.മൈക്കിൾ ലിൻഹാർട്ട് ആണ് പുതിയ വിദേശകാര്യമന്ത്രി.
കുര്ട്സിന്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ ധനമന്ത്രാലയത്തിൽനിന്നു പണം ചെലവഴിച്ച് കൃത്രിമ അഭിപ്രായസർവേ നടത്തി ഫലം പ്രസിദ്ധപ്പെടുത്തി എന്നതാണ് പുതിയ സർക്കാർ രൂപീകരണത്തിലേക്ക് നയിച്ച അഴിമതിയാരോപണം.
പ്രസിഡന്റ് അലക്സാണ്ടർ വാൻഡെർ ബെല്ലിയന്റെ മുന്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഷെല്ലൻബെർഗ് അധികാരമേറ്റു.മൈക്കിൾ ലിൻഹാർട്ട് ആണ് പുതിയ വിദേശകാര്യമന്ത്രി.
കുര്ട്സിന്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ ധനമന്ത്രാലയത്തിൽനിന്നു പണം ചെലവഴിച്ച് കൃത്രിമ അഭിപ്രായസർവേ നടത്തി ഫലം പ്രസിദ്ധപ്പെടുത്തി എന്നതാണ് പുതിയ സർക്കാർ രൂപീകരണത്തിലേക്ക് നയിച്ച അഴിമതിയാരോപണം.