വിയന്ന: അഴിമതിയാരോപണത്തെത്തുടർന്ന് ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർട്സ് രാജിവച്ചു. പ്രതിച്ഛായ മെച്ചപ്പെടുത്താൻ സർക്കാർ പണം ദുരുപയോഗിച്ചുവെന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥർ ചാൻസലറുടെ ഓഫീസിലടക്കം റെയ്ഡ് നടത്തിയതിനു പിന്നാലെയാണു രാജിപ്രഖ്യാപനം. വിദേശകാര്യമന്ത്രി അലക്സാണ്ടർ ഷെല്ലൻബെർഗിനെ തന്റെ പിൻഗാമിയായി കുർട്സ് നിർദേശിച്ചിട്ടുണ്ട്.
2017ൽ 31-ാം വയസിൽ ചാൻസലറായ കുർട്സ്, ലോകത്തിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയെന്ന ബഹുമതിക്ക് ഉടമയാണ്. അദ്ദേഹത്തിന്റെ പീപ്പിൾസ് പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ ധനമന്ത്രാലയത്തിൽനിന്നു പണം ചെലവഴിച്ച് കൃത്രിമ അഭിപ്രായസർവേ നടത്തി ഫലം പത്രത്തിൽ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. കുർട്സിനു പുറമേ, പാർട്ടി നേതാക്കളടക്കം ഒന്പതു പേരും മൂന്നു സംഘടനകളും ആരോപണവിധേയരാണ്.
ആരോപണം കുർട്സിന്റെ സഖ്യകക്ഷി സർക്കാരിന്റെ നിലനിൽപ്പ് അവതാളത്തിലാക്കിയിരുന്നു. അദ്ദേഹത്തിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നു സഖ്യകക്ഷിയായ ഗ്രീൻസ് പാർട്ടി അറിയിച്ചിരുന്നു. കുർട്ട്സ് നിർദേശിച്ച ഷെല്ലൻബെർഗുമായി സഹകരിക്കാൻ തയാറാണെന്നാണ് ഗ്രീൻസ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
2017ൽ 31-ാം വയസിൽ ചാൻസലറായ കുർട്സ്, ലോകത്തിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയെന്ന ബഹുമതിക്ക് ഉടമയാണ്. അദ്ദേഹത്തിന്റെ പീപ്പിൾസ് പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ ധനമന്ത്രാലയത്തിൽനിന്നു പണം ചെലവഴിച്ച് കൃത്രിമ അഭിപ്രായസർവേ നടത്തി ഫലം പത്രത്തിൽ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. കുർട്സിനു പുറമേ, പാർട്ടി നേതാക്കളടക്കം ഒന്പതു പേരും മൂന്നു സംഘടനകളും ആരോപണവിധേയരാണ്.
ആരോപണം കുർട്സിന്റെ സഖ്യകക്ഷി സർക്കാരിന്റെ നിലനിൽപ്പ് അവതാളത്തിലാക്കിയിരുന്നു. അദ്ദേഹത്തിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നു സഖ്യകക്ഷിയായ ഗ്രീൻസ് പാർട്ടി അറിയിച്ചിരുന്നു. കുർട്ട്സ് നിർദേശിച്ച ഷെല്ലൻബെർഗുമായി സഹകരിക്കാൻ തയാറാണെന്നാണ് ഗ്രീൻസ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.