ബാമക്കോ: നാലര വർഷം മുന്പ് ആഫ്രിക്കൻ രാജ്യമായ മാലിയിൽവച്ച് ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കൊളംബിയൻ കന്യാസ്ത്രീ ഗ്ലോറിയ സെസീലിയ നർവായിസ് മോചിതയായി. മാലി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സിസ്റ്റർ ഗ്ലോറിയ ഇടക്കാല പ്രസിഡന്റ് അസ്സിമി ഗോയ്ട്ടയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും പുറത്തുവിട്ടു.
മോചനത്തിനു പിന്നാലെ സിസ്റ്റർ ഗ്ലോറിയ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടു. മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം സിസ്റ്ററിനെ ആശീർവദിച്ചു.
ഫ്രാൻസിസ്കൻ സഭാംഗമായ സിസ്റ്റർ ഗ്ലോറിയയെ 2017 ഫെബ്രുവരിലാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. മാലി തലസ്ഥാനം ബാമക്കോയിൽനിന്ന് 400 കിലോമീറ്റർ കിഴക്കുള്ള കൗട്ടിയാലയിൽ മിഷനറിയായി സേവനം അനുഷ്ഠിക്കവേയായിരുന്നു സംഭവം.
തുടർന്ന് സിസ്റ്ററിന്റെ നില സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടുകൾ ലഭ്യമല്ലായിരുന്നു. മാർച്ചിൽ സിസ്റ്ററിന്റെ കത്ത് സഹോദരനു ലഭിച്ചതോടെ ജീവനോടെയുണ്ടെന്ന് ഉറപ്പായി.
സിസ്റ്ററിനുവേണ്ടി മോചനദ്രവ്യം നല്കിയോ എന്നതിൽ വ്യക്തതയില്ല. ഇന്റലിജൻസ് ഏജൻസികളുടെ നാലര വർഷത്തെ പ്രയത്നമാണു മോചനം സാധ്യമാക്കിയതെന്ന് പ്രസിഡന്റിന്റെ ഓഫീസ് വിശദീകരിച്ചു. സിസ്റ്ററിന്റെ ധൈര്യത്തെ പ്രത്യേകം പ്രകീർത്തിച്ചിട്ടുണ്ട്. ബാമക്കോയിലെ ആർച്ച്ബിഷപ് ഷോൺ സെർബോയും സിസ്റ്റർ ഗ്ലോറിയയുടെ മോചനം സ്ഥിരീകരിച്ചിരുന്നു.
2012മുതൽ വടക്കൻ മാലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദികൾ ആളുകളെ തട്ടിക്കൊണ്ടുപോകുന്നതു വ്യാപകമാണ്. 2017 മുതൽ മാലിയിൽ 935 പേർ തട്ടിക്കൊണ്ടുപോകപ്പെട്ടതായി ചില സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നു.
മോചനത്തിനു പിന്നാലെ സിസ്റ്റർ ഗ്ലോറിയ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടു. മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം സിസ്റ്ററിനെ ആശീർവദിച്ചു.
ഫ്രാൻസിസ്കൻ സഭാംഗമായ സിസ്റ്റർ ഗ്ലോറിയയെ 2017 ഫെബ്രുവരിലാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. മാലി തലസ്ഥാനം ബാമക്കോയിൽനിന്ന് 400 കിലോമീറ്റർ കിഴക്കുള്ള കൗട്ടിയാലയിൽ മിഷനറിയായി സേവനം അനുഷ്ഠിക്കവേയായിരുന്നു സംഭവം.
തുടർന്ന് സിസ്റ്ററിന്റെ നില സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടുകൾ ലഭ്യമല്ലായിരുന്നു. മാർച്ചിൽ സിസ്റ്ററിന്റെ കത്ത് സഹോദരനു ലഭിച്ചതോടെ ജീവനോടെയുണ്ടെന്ന് ഉറപ്പായി.
സിസ്റ്ററിനുവേണ്ടി മോചനദ്രവ്യം നല്കിയോ എന്നതിൽ വ്യക്തതയില്ല. ഇന്റലിജൻസ് ഏജൻസികളുടെ നാലര വർഷത്തെ പ്രയത്നമാണു മോചനം സാധ്യമാക്കിയതെന്ന് പ്രസിഡന്റിന്റെ ഓഫീസ് വിശദീകരിച്ചു. സിസ്റ്ററിന്റെ ധൈര്യത്തെ പ്രത്യേകം പ്രകീർത്തിച്ചിട്ടുണ്ട്. ബാമക്കോയിലെ ആർച്ച്ബിഷപ് ഷോൺ സെർബോയും സിസ്റ്റർ ഗ്ലോറിയയുടെ മോചനം സ്ഥിരീകരിച്ചിരുന്നു.
2012മുതൽ വടക്കൻ മാലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദികൾ ആളുകളെ തട്ടിക്കൊണ്ടുപോകുന്നതു വ്യാപകമാണ്. 2017 മുതൽ മാലിയിൽ 935 പേർ തട്ടിക്കൊണ്ടുപോകപ്പെട്ടതായി ചില സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നു.