ഒരുകാലത്ത് ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന എയർ ഇന്ത്യ നഷ്ടഭാരങ്ങൾ താണ്ടി 68 വർഷത്തിനുശേഷം വീണ്ടും ടാറ്റയുടെ കൈകളിലെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്.
ഉപ്പുമുതൽ സോഫ്റ്റ്വെർ വരെ ഉത്പാദിപ്പിക്കുന്ന വ്യവസായ സാമ്രാജ്യവും ബ്രിട്ടീഷ് ആഡംബര കാർ നിർമാണ കമ്പനിയായ ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമയുമായ ടാറ്റാ സൺസിന് പണം കണ്ടെത്താൻ വഴികളേറെയുള്ളതിനാൽ ശുഭപ്രതീക്ഷയാണ് മുന്നിലുള്ളത്. എങ്കിലും 60,000 കോടി കടവും ദിനംപ്രതി 20 കോടി നഷ്ടവുമുള്ള കമ്പനിയെ എങ്ങനെ നവീകരിക്കുമെന്നത് ഏവരും ഉറ്റുനോക്കുകയാണ്.
1932ല്‍ ടാറ്റാ സൺസ് ആരംഭിച്ച ടാറ്റാ എയര്‍ലൈന്‍സാണ് ഇന്ത്യയില്‍ ആദ്യമായി ഷെഡ്യൂള്‍ഡ് വിമാനസര്‍വീസ് ആരംഭിച്ചത്. 1946ല്‍ ടാറ്റ ഈ കമ്പനിയെ എയര്‍ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്ത് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി. 1953ൽ ടാറ്റയിൽനിന്ന് കമ്പനി കേന്ദ്രസർക്കാർ ഏറ്റെടുത്തു. 1977വരെ ജെആർഡി ടാറ്റയായിരുന്നു എയർ ഇന്ത്യ ചെയർമാൻ.
2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തത്കാലം വില്പന വേണ്ടെന്ന് അന്നത്തെ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. പിൽക്കാലത്ത് നഷ്ടം പെരുകിയതോടെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. 2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം വില്പനയ്ക്കു വച്ചെങ്കിലും സമയപരിധി കഴിഞ്ഞിട്ടും വാങ്ങാൻ ആരും രംഗത്തുവന്നില്ല. പലകുറി ലേലം മാറ്റിവച്ചു. ഒടുവിൽ 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിസ്താര ഒന്നാമത്
വിസ്താര എന്നപേരിൽ ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ ടാറ്റാ എസ്ഐഎ എയർലൈൻസ് ലിമിറ്റഡ് നടത്തുന്ന വിമാനകമ്പനിയുടെ ഉടമസ്ഥതയിലായിരിക്കും ഇനി എയർ ഇന്ത്യയും ഉപക ന്പനിയായ എയർ ഇന്ത്യ എക്സ്പ്രസും.
എയര്‍ ഇന്ത്യയെ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായി വിസ്താര മാറിയിരിക്കുകയാണ്.
വിസ്താരയ്ക്ക് പുറമെ എയര്‍ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്. നാലു കന്പനികളും ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കുന്നതിനെക്കുറിച്ച് ടാറ്റ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ എയർലൈനുകളിലൊന്നായി ഇതു മാറാനുള്ള സാധ്യതയുമുണ്ട്.
ജെആർഡി ടാറ്റയുടെ സ്വപ്നം
ഇന്ത്യയിലെ മുൻനിര വ്യവസായി ആർ.ഡി.ടാറ്റയുടെ മകൻ ജെ.ആർ.ഡി. ടാറ്റ 15-ാം വയസിൽ കണ്ട സ്വപ്നമാണ് ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ എയർ ഇന്ത്യയായി പിന്നീട് സ്ഥാപിതമായത്. വടക്കൻ ഫ്രാൻസിലെ ബൊളോയിനിലുള്ള ഒരു ബീച്ച് റിസോർട്ടിൽ അവധി ആഘോഷിക്കവെ ചെറുവിമാനത്തിൽ നടത്തിയ ഉല്ലാസയാത്ര ജഹാംഗീർ ടാറ്റയെ വൈമാനികനാകണമെന്ന ആഗ്രഹത്തിൽ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.
ഒൻപതു വർഷത്തിനുശേഷം 24-ാമത്തെ വയസിൽ മുംബൈ ഫ്ളൈയിംഗ് ക്ലബിൽനിന്ന് രാജ്യത്ത് ഒന്നാമനായി ജഹാംഗീർ പൈലറ്റ് ലൈസൻസ് നേടി പുറത്തിറങ്ങി. കറാച്ചിയില്‍നിന്ന് അഹമ്മദാബാദ് വഴി മുംബൈയിലേക്കുള്ള ആദ്യവിമാനം പറത്തി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
ജെആർഡി ടാറ്റയാണ് രാജ്യത്ത് ടാറ്റാ എയർലൈൻസ് എന്നപേരിൽ ആദ്യത്തെ വിമാനകന്പനിക്കു തുടക്കമിട്ടത്. ഒരുവർഷംകൊണ്ട് ടാറ്റാ എയർലൈൻസ് 2,60,000 കിലോമീറ്റർ താണ്ടി. പ്രധാന ജോലി ബ്രിട്ടീഷ് ഇംപീരിയൽ എയർവേസ് അന്നത്തെ ഇന്ത്യയുടെ ഭാഗമായ കറാച്ചിയിലെത്തിക്കുന്ന തപാൽ ഉരുപ്പടികൾ ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ എത്തിക്കുകയെന്നതായിരുന്നു. പിന്നാലെ യാത്രാസേവനങ്ങളും ആരംഭിച്ചു.
ആദ്യവർഷം 60,000 രൂപയായിരുന്നു ലാഭം. മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ആദ്യത്തെ ആഭ്യന്തര സർവീസ്. 1938ലായിരുന്നു ആറു സീറ്റുള്ള മൈൽസ് മെർലിൻ വിമാനത്തിന്റെ കന്നിയാത്ര. അധികം വൈകാതെ ടാറ്റ എയർസർവീസ് ടാറ്റാ എയർലൈൻസ് എന്ന് പേരുമാറ്റി. 1940ഓടെ കമ്പനി വ്യോമയാനമേഖലയിൽ ചുവടുറപ്പിച്ചു.
1948 ജൂൺ എട്ടിന് എയർ ഇന്ത്യയുടെ മലബാർ പ്രിൻസസ് എന്ന ലോക്കീഡ് കോൺസ്റ്റലേഷൻ വിമാനം മുംബൈയിൽനിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കു പറന്നു. അതായിരുന്നു എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്രസർവീസ്. പിന്നീടുള്ള രണ്ടുവർഷത്തിനുള്ളിൽ കെനിയയിലെ നയ്റോബി മുതൽ റോമും പാരീസും അടക്കമുള്ള ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിച്ചു.
തകർച്ചയുടെ തുടക്കം
1990കളിൽ സ്വകാര്യ വിമാനകമ്പനികളുടെ വരവോടെയാണ് എയർ ഇന്ത്യയുടെ തകർച്ച തുടങ്ങിയത്. 2000ത്തോടെ കൂടുതൽ സൗകര്യങ്ങളും താരതമ്യേന കുറഞ്ഞ യാത്രാനിരക്കുകളുമായി കൂടുതൽ സ്വകാര്യ കമ്പനികൾ വിമാനസർവീസ് ആരംഭിച്ചതോടെ എയർ ഇന്ത്യയ്ക്ക് നിൽക്കക്കള്ളിയില്ലാതായി. ആഭ്യന്തര സർവീസും രാജ്യാന്തര സർവീസും നഷ്ടത്തിലായി.
ഗൾഫ് വിമാനകമ്പനികളായ എമിറേറ്റ്സ് എയർലൈൻസും എത്തിഹാദ് എയർവേസും ഖത്തർ എയർവേസുമൊക്കെ ഏറ്റവും അത്യാധുനിക സൗകര്യങ്ങളോടെ രാജ്യാന്തരസർവീസുകൾ ആരംഭിച്ചപ്പോൾ എയർ ഇന്ത്യ വിമാനങ്ങളിൽ കയറാൻ ആളില്ലാതായി.
-ടി.എ ജോർജ്
ഉപ്പുമുതൽ സോഫ്റ്റ്വെർ വരെ ഉത്പാദിപ്പിക്കുന്ന വ്യവസായ സാമ്രാജ്യവും ബ്രിട്ടീഷ് ആഡംബര കാർ നിർമാണ കമ്പനിയായ ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമയുമായ ടാറ്റാ സൺസിന് പണം കണ്ടെത്താൻ വഴികളേറെയുള്ളതിനാൽ ശുഭപ്രതീക്ഷയാണ് മുന്നിലുള്ളത്. എങ്കിലും 60,000 കോടി കടവും ദിനംപ്രതി 20 കോടി നഷ്ടവുമുള്ള കമ്പനിയെ എങ്ങനെ നവീകരിക്കുമെന്നത് ഏവരും ഉറ്റുനോക്കുകയാണ്.
1932ല്‍ ടാറ്റാ സൺസ് ആരംഭിച്ച ടാറ്റാ എയര്‍ലൈന്‍സാണ് ഇന്ത്യയില്‍ ആദ്യമായി ഷെഡ്യൂള്‍ഡ് വിമാനസര്‍വീസ് ആരംഭിച്ചത്. 1946ല്‍ ടാറ്റ ഈ കമ്പനിയെ എയര്‍ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്ത് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി. 1953ൽ ടാറ്റയിൽനിന്ന് കമ്പനി കേന്ദ്രസർക്കാർ ഏറ്റെടുത്തു. 1977വരെ ജെആർഡി ടാറ്റയായിരുന്നു എയർ ഇന്ത്യ ചെയർമാൻ.
2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തത്കാലം വില്പന വേണ്ടെന്ന് അന്നത്തെ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. പിൽക്കാലത്ത് നഷ്ടം പെരുകിയതോടെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. 2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം വില്പനയ്ക്കു വച്ചെങ്കിലും സമയപരിധി കഴിഞ്ഞിട്ടും വാങ്ങാൻ ആരും രംഗത്തുവന്നില്ല. പലകുറി ലേലം മാറ്റിവച്ചു. ഒടുവിൽ 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിസ്താര ഒന്നാമത്
വിസ്താര എന്നപേരിൽ ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ ടാറ്റാ എസ്ഐഎ എയർലൈൻസ് ലിമിറ്റഡ് നടത്തുന്ന വിമാനകമ്പനിയുടെ ഉടമസ്ഥതയിലായിരിക്കും ഇനി എയർ ഇന്ത്യയും ഉപക ന്പനിയായ എയർ ഇന്ത്യ എക്സ്പ്രസും.
എയര്‍ ഇന്ത്യയെ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായി വിസ്താര മാറിയിരിക്കുകയാണ്.
വിസ്താരയ്ക്ക് പുറമെ എയര്‍ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്. നാലു കന്പനികളും ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കുന്നതിനെക്കുറിച്ച് ടാറ്റ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ എയർലൈനുകളിലൊന്നായി ഇതു മാറാനുള്ള സാധ്യതയുമുണ്ട്.
ജെആർഡി ടാറ്റയുടെ സ്വപ്നം
ഇന്ത്യയിലെ മുൻനിര വ്യവസായി ആർ.ഡി.ടാറ്റയുടെ മകൻ ജെ.ആർ.ഡി. ടാറ്റ 15-ാം വയസിൽ കണ്ട സ്വപ്നമാണ് ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ എയർ ഇന്ത്യയായി പിന്നീട് സ്ഥാപിതമായത്. വടക്കൻ ഫ്രാൻസിലെ ബൊളോയിനിലുള്ള ഒരു ബീച്ച് റിസോർട്ടിൽ അവധി ആഘോഷിക്കവെ ചെറുവിമാനത്തിൽ നടത്തിയ ഉല്ലാസയാത്ര ജഹാംഗീർ ടാറ്റയെ വൈമാനികനാകണമെന്ന ആഗ്രഹത്തിൽ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.
ഒൻപതു വർഷത്തിനുശേഷം 24-ാമത്തെ വയസിൽ മുംബൈ ഫ്ളൈയിംഗ് ക്ലബിൽനിന്ന് രാജ്യത്ത് ഒന്നാമനായി ജഹാംഗീർ പൈലറ്റ് ലൈസൻസ് നേടി പുറത്തിറങ്ങി. കറാച്ചിയില്‍നിന്ന് അഹമ്മദാബാദ് വഴി മുംബൈയിലേക്കുള്ള ആദ്യവിമാനം പറത്തി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
ജെആർഡി ടാറ്റയാണ് രാജ്യത്ത് ടാറ്റാ എയർലൈൻസ് എന്നപേരിൽ ആദ്യത്തെ വിമാനകന്പനിക്കു തുടക്കമിട്ടത്. ഒരുവർഷംകൊണ്ട് ടാറ്റാ എയർലൈൻസ് 2,60,000 കിലോമീറ്റർ താണ്ടി. പ്രധാന ജോലി ബ്രിട്ടീഷ് ഇംപീരിയൽ എയർവേസ് അന്നത്തെ ഇന്ത്യയുടെ ഭാഗമായ കറാച്ചിയിലെത്തിക്കുന്ന തപാൽ ഉരുപ്പടികൾ ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ എത്തിക്കുകയെന്നതായിരുന്നു. പിന്നാലെ യാത്രാസേവനങ്ങളും ആരംഭിച്ചു.
ആദ്യവർഷം 60,000 രൂപയായിരുന്നു ലാഭം. മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ആദ്യത്തെ ആഭ്യന്തര സർവീസ്. 1938ലായിരുന്നു ആറു സീറ്റുള്ള മൈൽസ് മെർലിൻ വിമാനത്തിന്റെ കന്നിയാത്ര. അധികം വൈകാതെ ടാറ്റ എയർസർവീസ് ടാറ്റാ എയർലൈൻസ് എന്ന് പേരുമാറ്റി. 1940ഓടെ കമ്പനി വ്യോമയാനമേഖലയിൽ ചുവടുറപ്പിച്ചു.
1948 ജൂൺ എട്ടിന് എയർ ഇന്ത്യയുടെ മലബാർ പ്രിൻസസ് എന്ന ലോക്കീഡ് കോൺസ്റ്റലേഷൻ വിമാനം മുംബൈയിൽനിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കു പറന്നു. അതായിരുന്നു എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്രസർവീസ്. പിന്നീടുള്ള രണ്ടുവർഷത്തിനുള്ളിൽ കെനിയയിലെ നയ്റോബി മുതൽ റോമും പാരീസും അടക്കമുള്ള ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിച്ചു.
തകർച്ചയുടെ തുടക്കം
1990കളിൽ സ്വകാര്യ വിമാനകമ്പനികളുടെ വരവോടെയാണ് എയർ ഇന്ത്യയുടെ തകർച്ച തുടങ്ങിയത്. 2000ത്തോടെ കൂടുതൽ സൗകര്യങ്ങളും താരതമ്യേന കുറഞ്ഞ യാത്രാനിരക്കുകളുമായി കൂടുതൽ സ്വകാര്യ കമ്പനികൾ വിമാനസർവീസ് ആരംഭിച്ചതോടെ എയർ ഇന്ത്യയ്ക്ക് നിൽക്കക്കള്ളിയില്ലാതായി. ആഭ്യന്തര സർവീസും രാജ്യാന്തര സർവീസും നഷ്ടത്തിലായി.
ഗൾഫ് വിമാനകമ്പനികളായ എമിറേറ്റ്സ് എയർലൈൻസും എത്തിഹാദ് എയർവേസും ഖത്തർ എയർവേസുമൊക്കെ ഏറ്റവും അത്യാധുനിക സൗകര്യങ്ങളോടെ രാജ്യാന്തരസർവീസുകൾ ആരംഭിച്ചപ്പോൾ എയർ ഇന്ത്യ വിമാനങ്ങളിൽ കയറാൻ ആളില്ലാതായി.
-ടി.എ ജോർജ്