ഓസ്ലോ: സമാധാനത്തിനുള്ള 2021 ലെ നൊബേൽ പുരസ്കാരം മാധ്യമപ്രവർത്തകർക്ക്. ഫിലിപ്പീൻസിൽനിന്നുള്ള മാധ്യമപ്രവർത്തക മരിയ റെസയ്ക്കും റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറാട്ടോവിനുമാണു പുരസ്കാരം.
അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള ഇരുവരുടെയും പോരാട്ടമാണു സമാധാന നൊബേൽ പുരസ്കാര ലബ്ധിക്കു അർഹരാക്കിയ തെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വിശദമാക്കി.
വസ്തുനിഷ്ഠവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം അധികാര ദുർവിനിയോഗവും അസത്യപ്രചാരണങ്ങളും യുദ്ധസിദ്ധാന്തവും തകർക്കുമെന്ന് പുരസ്കാര നിർണയസമിതി അധ്യക്ഷ ബെരിറ്റ് റീസ് അൻഡേഴ്സൺ പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയില്ലെങ്കിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം, നിരായുധീകരണം, മികച്ച ലോകക്രമം എന്നിവ സാധ്യമല്ലെന്നും അവർ വിലയിരുത്തി.
മൂന്നാം തവണയാണു മാധ്യമപ്രവർത്തകർ സമാധാന നൊബേൽ കരസ്ഥമാക്കുന്നത്. 1907ൽ ഏണസ്റ്റോ തിയോദോറോ മൊണേറ്റ (ഇറ്റലി), 1935 ൽ കാൾ ഫോൺ ഓസിയെറ്റ്സ്കി ( ജർമനി) എന്നിവർ സമാധാന നൊബേൽ നേടി. സ്വർണമെഡലും 11.4 ലക്ഷം ഡോളറും വരുന്ന പുരസ്കാരം റെസയും മുറാട്ടോവും പങ്കിടും.
അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള ഇരുവരുടെയും പോരാട്ടമാണു സമാധാന നൊബേൽ പുരസ്കാര ലബ്ധിക്കു അർഹരാക്കിയ തെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വിശദമാക്കി.
വസ്തുനിഷ്ഠവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം അധികാര ദുർവിനിയോഗവും അസത്യപ്രചാരണങ്ങളും യുദ്ധസിദ്ധാന്തവും തകർക്കുമെന്ന് പുരസ്കാര നിർണയസമിതി അധ്യക്ഷ ബെരിറ്റ് റീസ് അൻഡേഴ്സൺ പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയില്ലെങ്കിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം, നിരായുധീകരണം, മികച്ച ലോകക്രമം എന്നിവ സാധ്യമല്ലെന്നും അവർ വിലയിരുത്തി.
മൂന്നാം തവണയാണു മാധ്യമപ്രവർത്തകർ സമാധാന നൊബേൽ കരസ്ഥമാക്കുന്നത്. 1907ൽ ഏണസ്റ്റോ തിയോദോറോ മൊണേറ്റ (ഇറ്റലി), 1935 ൽ കാൾ ഫോൺ ഓസിയെറ്റ്സ്കി ( ജർമനി) എന്നിവർ സമാധാന നൊബേൽ നേടി. സ്വർണമെഡലും 11.4 ലക്ഷം ഡോളറും വരുന്ന പുരസ്കാരം റെസയും മുറാട്ടോവും പങ്കിടും.