ബെയ്റൂട്ട്: ഇരുനൂറിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരങ്ങൾക്കു പരിക്കേൽക്കുകയും ചെയ്ത ബെയ്റൂട്ട് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വീണ്ടും പ്രതിസന്ധിയിൽ.
കേസിൽ ചോദ്യം ചെയ്യാൻ വിളിക്കപ്പെട്ട നേതാവ് അന്വേഷണസംഘ തലവനെതിരേ പരാതി നൽകിയതോടെയാണിത്. മുഖ്യ അന്വേഷകനായ ജഡ്ജി താരിക് ബിതറിനെതിരേയാണ് പരാതി. ഇദ്ദേഹത്തിന്റെ മുൻഗാമിയെയും സമാന ആരോപണം ഉയർത്തിയാണ് അന്വേഷണത്തിൽനിന്നു പുറത്താക്കിയത്.
അന്വേഷണത്തിൽ നിന്ന് ജഡ്ജിയെ ഒഴിവാക്കണമോ എന്ന കാര്യത്തിൽ കോടതിയുടെ താകും അന്തിമതീരുമാനം. മുൻമന്ത്രിമാരും സൈനികമേധാവിമാരും പ്രതിക്കൂട്ടിലായ സംഭവത്തിൽ അന്വേഷണത്തിനു നേതൃത്വം നൽകുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥാനാണ് ബിതർ. മുതിർന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് ആദ്യം അന്വേഷിച്ച ജഡ്ജി ഫാദി സവാൻ കണ്ടെത്തിയിരുന്നു.
സമാനമായ സാഹചര്യത്തിൽ അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. ലെബനനിലെ നിയമനനുസരിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് പ്രത്യേക കോടതിയുണ്ട്. അതിനാൽ പാർലമെന്റിന്റെ അധികാര പരിധിയിൽ കടന്നുള്ള അന്വേഷണത്തെ സർക്കാർ എതിർക്കുകയാണ് പതിവ്.
ആറ് വർഷമായി ബെയ്റൂട്ട് തുറമുഖത്തെ ഹാംഗർ- 12 എന്ന വിമാനശാലയിൽ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. 2020 ഓഗസ്റ്റ് നാലിന് ഉണ്ടായ അപകടത്തിൽ 214 പേരാണ് മരിച്ചത്.
ആറായിരത്തോളം പേർക്ക് പരിക്കൽക്കുകയും ചെയ്തു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ലെബനൻ ജനതയ്ക്ക് സ്ഫോടനം വലിയ പ്രഹരമാണ് സൃഷ്ടിച്ചത്.
കേസിൽ ചോദ്യം ചെയ്യാൻ വിളിക്കപ്പെട്ട നേതാവ് അന്വേഷണസംഘ തലവനെതിരേ പരാതി നൽകിയതോടെയാണിത്. മുഖ്യ അന്വേഷകനായ ജഡ്ജി താരിക് ബിതറിനെതിരേയാണ് പരാതി. ഇദ്ദേഹത്തിന്റെ മുൻഗാമിയെയും സമാന ആരോപണം ഉയർത്തിയാണ് അന്വേഷണത്തിൽനിന്നു പുറത്താക്കിയത്.
അന്വേഷണത്തിൽ നിന്ന് ജഡ്ജിയെ ഒഴിവാക്കണമോ എന്ന കാര്യത്തിൽ കോടതിയുടെ താകും അന്തിമതീരുമാനം. മുൻമന്ത്രിമാരും സൈനികമേധാവിമാരും പ്രതിക്കൂട്ടിലായ സംഭവത്തിൽ അന്വേഷണത്തിനു നേതൃത്വം നൽകുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥാനാണ് ബിതർ. മുതിർന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് ആദ്യം അന്വേഷിച്ച ജഡ്ജി ഫാദി സവാൻ കണ്ടെത്തിയിരുന്നു.
സമാനമായ സാഹചര്യത്തിൽ അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. ലെബനനിലെ നിയമനനുസരിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് പ്രത്യേക കോടതിയുണ്ട്. അതിനാൽ പാർലമെന്റിന്റെ അധികാര പരിധിയിൽ കടന്നുള്ള അന്വേഷണത്തെ സർക്കാർ എതിർക്കുകയാണ് പതിവ്.
ആറ് വർഷമായി ബെയ്റൂട്ട് തുറമുഖത്തെ ഹാംഗർ- 12 എന്ന വിമാനശാലയിൽ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. 2020 ഓഗസ്റ്റ് നാലിന് ഉണ്ടായ അപകടത്തിൽ 214 പേരാണ് മരിച്ചത്.
ആറായിരത്തോളം പേർക്ക് പരിക്കൽക്കുകയും ചെയ്തു. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ലെബനൻ ജനതയ്ക്ക് സ്ഫോടനം വലിയ പ്രഹരമാണ് സൃഷ്ടിച്ചത്.