ന്യൂഡൽഹി: നീറ്റ് -എസ്എസ് (സൂപ്പർ സ്പെഷാലിറ്റി ) അവസാനവട്ട മാറ്റങ്ങൾ വരുത്തുന്നതിന് ദേശീയ പരീക്ഷാ ബോർഡിനെ യും ദേശീയ മെഡിക്കൽ കമ്മീഷനെയും നിശിതമായി വിമർശിച്ച് സുപ്രീംകോടതി.
പരീക്ഷാ നടത്തിപ്പിലും സിലബസിലും അവസാന നിമിഷം വരുത്തിയ അവ്യക്തമായ മാറ്റങ്ങൾക്കെതിരേ 41 പിജി ഡോക്ടർമാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായി ജസ്റ്റീസ് ബി.വി. നാഗരത്ന ഉൾപ്പെട്ട ബെഞ്ച് വിമർശനം ഉന്നയിച്ചത്.
പരീക്ഷയ്ക്കായി വിദ്യാർഥികൾ മാസങ്ങൾക്കു മുന്പേ തയാറെടുപ്പു തുടങ്ങിയതാണ്. അവസാന നിമിഷം ഈ മാറ്റങ്ങൾ എന്തിനാണ്? മാറ്റങ്ങൾ അടുത്തവർഷം പ്രബല്യത്തിൽ വരുത്തിയാൽ പോരേ? യുവ ഡോക്ടർമാരുടെ ജീവൻ വച്ചുള്ള കളിയാണ്. അവസാനവട്ടം മാറ്റങ്ങൾ പാടില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
പരീക്ഷാ നടത്തിപ്പിലും സിലബസിലും അവസാന നിമിഷം വരുത്തിയ അവ്യക്തമായ മാറ്റങ്ങൾക്കെതിരേ 41 പിജി ഡോക്ടർമാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായി ജസ്റ്റീസ് ബി.വി. നാഗരത്ന ഉൾപ്പെട്ട ബെഞ്ച് വിമർശനം ഉന്നയിച്ചത്.
പരീക്ഷയ്ക്കായി വിദ്യാർഥികൾ മാസങ്ങൾക്കു മുന്പേ തയാറെടുപ്പു തുടങ്ങിയതാണ്. അവസാന നിമിഷം ഈ മാറ്റങ്ങൾ എന്തിനാണ്? മാറ്റങ്ങൾ അടുത്തവർഷം പ്രബല്യത്തിൽ വരുത്തിയാൽ പോരേ? യുവ ഡോക്ടർമാരുടെ ജീവൻ വച്ചുള്ള കളിയാണ്. അവസാനവട്ടം മാറ്റങ്ങൾ പാടില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.