ന്യൂഡൽഹി: രാജ്യത്ത് മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. മാവോയിസ്റ്റ് ഭീഷണി കുറഞ്ഞതായും മാവോയിസ്റ്റുകളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന നയം ലക്ഷ്യം കാണുന്നതായും യോഗത്തിൽ കേരളം അറിയിച്ചു.
തീവ്ര ഇടത് സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനം നിരീക്ഷിച്ച് കർശനമായ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻഐഎ എന്നീ ദേശീയ ഏജൻസികൾ സംസ്ഥാന പോലീസുമായി യോജിച്ച് പ്രവർത്തിക്കും. മാവോയിസ്റ്റ് ബാധിത ജില്ലകളിൽ കൂടുതൽ പൊലീസ് സ്റ്റേഷനുകളും ഏകലവ്യ സ്കൂളുകളും പോസ്റ്റ് ഓഫീസുകളും തുടങ്ങും.
സുരക്ഷാ പോരായ്മ പരിഹരിക്കും. കേന്ദ്ര ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കണമെന്ന് നിർദേശിച്ചു. ആറ് മുഖ്യമന്ത്രിമാരും കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.
തീവ്ര ഇടത് സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനം നിരീക്ഷിച്ച് കർശനമായ നടപടിയെടുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻഐഎ എന്നീ ദേശീയ ഏജൻസികൾ സംസ്ഥാന പോലീസുമായി യോജിച്ച് പ്രവർത്തിക്കും. മാവോയിസ്റ്റ് ബാധിത ജില്ലകളിൽ കൂടുതൽ പൊലീസ് സ്റ്റേഷനുകളും ഏകലവ്യ സ്കൂളുകളും പോസ്റ്റ് ഓഫീസുകളും തുടങ്ങും.
സുരക്ഷാ പോരായ്മ പരിഹരിക്കും. കേന്ദ്ര ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കണമെന്ന് നിർദേശിച്ചു. ആറ് മുഖ്യമന്ത്രിമാരും കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.