ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി കെ.ടി. റമീസിന്റെ കരുതൽ തടങ്കലിനെതിരേ സഹോദരൻ കെ.ടി. റൈഷാദ് സുപ്രീംകോടതിയിൽ. ഭീകരവാദിയെന്നു പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റമീസിനെക്കൊണ്ട് കുറ്റസമ്മതം നടത്തിപ്പിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
കസ്റ്റഡിയിൽ പീഡിപ്പിച്ചും ഭീഷണപ്പെടുത്തിയും ലഭിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവ് നിയമവിരുദ്ധമാണ്. യുഎഇയുമായുള്ള രാജ്യാന്തര ഉടന്പടി പാലിക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായ അറ്റാഷെക്കെതിരേ നടപടി എടുക്കാത്തത്.
നയതന്ത്ര പരിരക്ഷയുള്ള സഹകുറ്റവാളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ റമീസിനെ കരുതൽ തടങ്കലിൽ വച്ചിരിക്കുന്നത്.
ദുബായിൽനിന്ന് സ്വർണം അയച്ച ഫൈസൽ ഫരീദിനെ ഇതുവരെ കസ്റ്റംസിന് ചോദ്യം ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല. നയന്തന്ത്ര പ്രതിനിധിയുടെ പേരിൽ വന്ന 79 കിലോ സാധനങ്ങളുടെ ഒറ്റ പാഴ്സലിലാണ് 30 കിലോ സ്വർണം കണ്ടെത്തിയത്. തനിക്ക് സാധനം അയച്ചത് ബന്ധുവാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ട്.
കസ്റ്റഡിയിൽ പീഡിപ്പിച്ചും ഭീഷണപ്പെടുത്തിയും ലഭിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവ് നിയമവിരുദ്ധമാണ്. യുഎഇയുമായുള്ള രാജ്യാന്തര ഉടന്പടി പാലിക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായ അറ്റാഷെക്കെതിരേ നടപടി എടുക്കാത്തത്.
നയതന്ത്ര പരിരക്ഷയുള്ള സഹകുറ്റവാളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ റമീസിനെ കരുതൽ തടങ്കലിൽ വച്ചിരിക്കുന്നത്.
ദുബായിൽനിന്ന് സ്വർണം അയച്ച ഫൈസൽ ഫരീദിനെ ഇതുവരെ കസ്റ്റംസിന് ചോദ്യം ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല. നയന്തന്ത്ര പ്രതിനിധിയുടെ പേരിൽ വന്ന 79 കിലോ സാധനങ്ങളുടെ ഒറ്റ പാഴ്സലിലാണ് 30 കിലോ സ്വർണം കണ്ടെത്തിയത്. തനിക്ക് സാധനം അയച്ചത് ബന്ധുവാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ട്.