ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി രോഹിണി കോടതിയിലെ വെടിവയ്പ് ആസൂത്രിതമായിരുന്നുവെന്നും സുരക്ഷാ പാളിച്ച ഉണ്ടായെന്നും ഡൽഹി പോലീസ്. സംഭവത്തെക്കുറിച്ചു ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദർ മൻ ഗോഗിയെ (30) അഭിഭാഷകരുടെ വേഷത്തിൽ കോടതി മുറിയിലെത്തിയ രണ്ടു പേർ വെടിവച്ചു കൊല്ലുകയായിരുന്നു. ജഡ്ജിയുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ വെടിവയ്പു നടത്തിയ രാഹുൽ, മോറിസ് എന്നിവരെ സുരക്ഷാ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ആകെ 27 വെടികളാണ് കോടതിമുറിയിൽ ഉതിർത്തത്. സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ കടുത്ത ആശങ്ക വ്യക്തമാക്കിയിരുന്നു.
ഗുണ്ടാംസംഘങ്ങളുടെ അഴിഞ്ഞാട്ടം തടയാൻ കർശന നടപടി സ്വീകരിക്കണമെന്നു ജഡ്ജിമാരും അഭിഭാഷകരും ആവശ്യപ്പെട്ടു. അഭിഭാഷകർ അടക്കമുള്ളവരെ സുരക്ഷാ പരിശോധനയില്ലാതെ കോടതിയിലേക്കു കടത്തിവിടുന്നത് അവസാനിപ്പിക്കണമെന്നതാണു പോലീസിന്റെ ആവശ്യം.
ഡൽഹി ആലിപ്പൂർ സ്വദേശിയും ഇരുപതിലേറെ കേസുകളിലെ പ്രതിയുമായി ജിതേന്ദറിനെ എതിരാളിയായ സുനിൽ താജ്പുരിയയുടെ (തില്ലു) വാടകക്കൊലയാളികളാണു കൊലപ്പെടുത്തിയതെന്നാണു പോലീസ് പറയുന്നത്.
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ജിതേന്ദർ മൻ ഗോഗിയെ (30) അഭിഭാഷകരുടെ വേഷത്തിൽ കോടതി മുറിയിലെത്തിയ രണ്ടു പേർ വെടിവച്ചു കൊല്ലുകയായിരുന്നു. ജഡ്ജിയുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ വെടിവയ്പു നടത്തിയ രാഹുൽ, മോറിസ് എന്നിവരെ സുരക്ഷാ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ആകെ 27 വെടികളാണ് കോടതിമുറിയിൽ ഉതിർത്തത്. സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ കടുത്ത ആശങ്ക വ്യക്തമാക്കിയിരുന്നു.
ഗുണ്ടാംസംഘങ്ങളുടെ അഴിഞ്ഞാട്ടം തടയാൻ കർശന നടപടി സ്വീകരിക്കണമെന്നു ജഡ്ജിമാരും അഭിഭാഷകരും ആവശ്യപ്പെട്ടു. അഭിഭാഷകർ അടക്കമുള്ളവരെ സുരക്ഷാ പരിശോധനയില്ലാതെ കോടതിയിലേക്കു കടത്തിവിടുന്നത് അവസാനിപ്പിക്കണമെന്നതാണു പോലീസിന്റെ ആവശ്യം.
ഡൽഹി ആലിപ്പൂർ സ്വദേശിയും ഇരുപതിലേറെ കേസുകളിലെ പ്രതിയുമായി ജിതേന്ദറിനെ എതിരാളിയായ സുനിൽ താജ്പുരിയയുടെ (തില്ലു) വാടകക്കൊലയാളികളാണു കൊലപ്പെടുത്തിയതെന്നാണു പോലീസ് പറയുന്നത്.