ന്യൂഡൽഹി: സിപിഐ നേതാവും ഡൽഹി ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാറും ഗുജറാത്തിലെ എംഎൽഎയും രാഷ്ട്രീയ ദളിത് അധികാർ മഞ്ച് നേതാവുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസിൽ ചേരും.
ഭഗത് സിംഗിന്റെ ജന്മവാർഷിക ദിനമായ 28-ന് ഇരുവരെയും കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുമെന്നും രാഹുൽ ഗാന്ധിയുമായി ഇരുനേതാക്കളും ആശയവിനിമയം നടത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
സിപിഐയുടെ ഉന്നതാധികാര സമിതിയായ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗവും ബിഹാറിലെ സിപിഐയുടെ സ്ഥാനാർഥിയുമായ കനയ്യ കുമാറിന്റെ പാർട്ടി മാറ്റം സിപിഐക്കു തിരിച്ചടിയാകും. കനയ്യ പാർട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരുമെന്ന വാർത്തകളെ തുടർന്ന് അദ്ദേഹത്തെ പാർട്ടിയിലെ ഉറപ്പിച്ചു നിർത്താൻ ദേശീയ സെക്രട്ടറി ഡി. രാജ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണു സൂചന.
ജെഎൻയുവിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു വലിയ വാർത്തയായിരുന്നു. ബിഹാറിലെ കോണ്‍ഗ്രസിന്റെ പുതുമുഖമായി കനയ്യയെ അവതരിപ്പിക്കാനാണു സാധ്യത.
ജോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, സുഷ്മിത ദേവ് തുടങ്ങിയവർ പാർട്ടി വിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാനാണു കനയ്യയെയും ജിഗ്നേഷിനെയും കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുന്നത്.
തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെയും കോണ്‍ഗ്രസ് നേതൃത്വത്തിലേക്കു കൊണ്ടുവരാൻ നീക്കമുണ്ടെങ്കിലും ചില നേതാക്കളുടെ എതിർപ്പിനെ തുടർന്നു തീരുമാനം നീളുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനുള്ള പുതുതന്ത്രങ്ങളുടെ ഭാഗമായി കൂടുതൽ പേരെ കോണ്‍ഗ്രസിലേക്കു കൊണ്ടുവരാനും ശ്രമങ്ങളുണ്ട്.
ഭഗത് സിംഗിന്റെ ജന്മവാർഷിക ദിനമായ 28-ന് ഇരുവരെയും കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുമെന്നും രാഹുൽ ഗാന്ധിയുമായി ഇരുനേതാക്കളും ആശയവിനിമയം നടത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
സിപിഐയുടെ ഉന്നതാധികാര സമിതിയായ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗവും ബിഹാറിലെ സിപിഐയുടെ സ്ഥാനാർഥിയുമായ കനയ്യ കുമാറിന്റെ പാർട്ടി മാറ്റം സിപിഐക്കു തിരിച്ചടിയാകും. കനയ്യ പാർട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരുമെന്ന വാർത്തകളെ തുടർന്ന് അദ്ദേഹത്തെ പാർട്ടിയിലെ ഉറപ്പിച്ചു നിർത്താൻ ദേശീയ സെക്രട്ടറി ഡി. രാജ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണു സൂചന.
ജെഎൻയുവിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു വലിയ വാർത്തയായിരുന്നു. ബിഹാറിലെ കോണ്‍ഗ്രസിന്റെ പുതുമുഖമായി കനയ്യയെ അവതരിപ്പിക്കാനാണു സാധ്യത.
ജോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, സുഷ്മിത ദേവ് തുടങ്ങിയവർ പാർട്ടി വിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാനാണു കനയ്യയെയും ജിഗ്നേഷിനെയും കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുന്നത്.
തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെയും കോണ്‍ഗ്രസ് നേതൃത്വത്തിലേക്കു കൊണ്ടുവരാൻ നീക്കമുണ്ടെങ്കിലും ചില നേതാക്കളുടെ എതിർപ്പിനെ തുടർന്നു തീരുമാനം നീളുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനുള്ള പുതുതന്ത്രങ്ങളുടെ ഭാഗമായി കൂടുതൽ പേരെ കോണ്‍ഗ്രസിലേക്കു കൊണ്ടുവരാനും ശ്രമങ്ങളുണ്ട്.