യുഎൻ: ജമ്മു-കാഷ്മീരിനെ പരാമർശിച്ച് യുഎന്നിൽ ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമത്തിനു ചുട്ട മറുപടിയുമായി ഇന്ത്യ. ഭീകരവാദികളെ സ്വതന്ത്രമായി വിഹരിക്കാൻ പാക്കിസ്ഥാൻ അനുവദിക്കുന്നതിലൂടെ ലോകം മുഴുവൻ അതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങുകയാണെന്ന് ഇന്ത്യ പറഞ്ഞു.
“എന്റെ രാജ്യത്തിനെതിരേ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണത്തിന് ഒരിക്കൽക്കൂടി പ്രൗഢമായ ഈ വേദിയെ പാക്കിസ്ഥാൻ ഉപയോഗിക്കുകയാണ്’’- ഇമ്രാനുള്ള മറുപടിയായി യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു.
ഭീകരവാദത്തെ പാക്കിസ്ഥാൻ പരസ്യമായി പിന്തുണയ്ക്കുന്നുവെന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. തീവ്രവാദികള്‍ക്കു സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്‍കുന്നതിന്റെ പരിതാപകരമായ അവസ്ഥയില്‍നിന്ന് ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നത്. ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്ന നയവും ചരിത്രവുമാണ് പാക്കിസ്ഥാന്റേത്.
ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ റിക്കാർഡും മറ്റാർക്കുമല്ല. ഒസാമ ബിന്‍ലാദനു വരെ പാക്കിസ്ഥാന് അഭയമൊരുക്കി. ഇപ്പോള്‍പ്പോലും പാക് നേതൃത്വം ലാദന്റെ മരണത്തെ മഹത്വവത്കരിക്കുകയാണ്- അവർ പറഞ്ഞു.
അയൽരാജ്യങ്ങൾക്കു ഭീഷണിയാകും എന്ന പ്രതീക്ഷയിലാണു ഭീകരവാദികളെ പാക്കിസ്ഥാൻ പിന്നാന്പുറത്ത് ഒളിപ്പിക്കുന്നത്. ഞങ്ങളുടെ മേഖല മാത്രമല്ല, ലോകം മുഴുവൻ ഈ നയത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. പാക്കിസ്ഥാനിലെ വംശീയസംഘർഷങ്ങളെ ഭീകരതയുടെ പേരിൽ മൂടിവയ്ക്കാൻ ഭരണനേതൃത്വം ശ്രമിക്കുകയാണെന്നും ദുബെ ആരോപിച്ചു.
ജമ്മു-കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന 370 ാം വകുപ്പ് എടുത്തുകളഞ്ഞതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് 25 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമിച്ചത്. വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മരണത്തിന്റെ പേരിലും ഇമ്രാൻ ഇന്ത്യയെ വിമർശിച്ചു.
എന്നാൽ ജമ്മു-കാഷ്മീരും ലഡാക്കും ഉൾപ്പെടെ മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് സ്നേഹ ദുബെ വ്യക്തമാക്കി. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രവിശ്യ ഉൾപ്പെടെയാണിത്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന മുഴുവൻ പ്രദേശങ്ങളിൽനിന്നും പാക്കിസ്ഥാൻ ഉടൻ പിന്മാറണമെന്നും സ്നേഹ ദുബൈ ആവശ്യപ്പെട്ടു.
“എന്റെ രാജ്യത്തിനെതിരേ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണത്തിന് ഒരിക്കൽക്കൂടി പ്രൗഢമായ ഈ വേദിയെ പാക്കിസ്ഥാൻ ഉപയോഗിക്കുകയാണ്’’- ഇമ്രാനുള്ള മറുപടിയായി യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു.
ഭീകരവാദത്തെ പാക്കിസ്ഥാൻ പരസ്യമായി പിന്തുണയ്ക്കുന്നുവെന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. തീവ്രവാദികള്‍ക്കു സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്‍കുന്നതിന്റെ പരിതാപകരമായ അവസ്ഥയില്‍നിന്ന് ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നത്. ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്ന നയവും ചരിത്രവുമാണ് പാക്കിസ്ഥാന്റേത്.
ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ റിക്കാർഡും മറ്റാർക്കുമല്ല. ഒസാമ ബിന്‍ലാദനു വരെ പാക്കിസ്ഥാന് അഭയമൊരുക്കി. ഇപ്പോള്‍പ്പോലും പാക് നേതൃത്വം ലാദന്റെ മരണത്തെ മഹത്വവത്കരിക്കുകയാണ്- അവർ പറഞ്ഞു.
അയൽരാജ്യങ്ങൾക്കു ഭീഷണിയാകും എന്ന പ്രതീക്ഷയിലാണു ഭീകരവാദികളെ പാക്കിസ്ഥാൻ പിന്നാന്പുറത്ത് ഒളിപ്പിക്കുന്നത്. ഞങ്ങളുടെ മേഖല മാത്രമല്ല, ലോകം മുഴുവൻ ഈ നയത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. പാക്കിസ്ഥാനിലെ വംശീയസംഘർഷങ്ങളെ ഭീകരതയുടെ പേരിൽ മൂടിവയ്ക്കാൻ ഭരണനേതൃത്വം ശ്രമിക്കുകയാണെന്നും ദുബെ ആരോപിച്ചു.
ജമ്മു-കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന 370 ാം വകുപ്പ് എടുത്തുകളഞ്ഞതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് 25 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമിച്ചത്. വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മരണത്തിന്റെ പേരിലും ഇമ്രാൻ ഇന്ത്യയെ വിമർശിച്ചു.
എന്നാൽ ജമ്മു-കാഷ്മീരും ലഡാക്കും ഉൾപ്പെടെ മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് സ്നേഹ ദുബെ വ്യക്തമാക്കി. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രവിശ്യ ഉൾപ്പെടെയാണിത്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന മുഴുവൻ പ്രദേശങ്ങളിൽനിന്നും പാക്കിസ്ഥാൻ ഉടൻ പിന്മാറണമെന്നും സ്നേഹ ദുബൈ ആവശ്യപ്പെട്ടു.