വാൻകൂവർ: വാവേ കന്പനിയുടെ ധാനകാര്യവകുപ്പ് മേധാവി മെംഗ് വാൻചൗവിന്റെ മോചനത്തോടെ ചൈനയും പാശ്ചാത്യരാജ്യങ്ങളും തമ്മിൽ മൂന്നുവർഷം നീണ്ട നയതന്ത്രയുദ്ധത്തിന് പരിസമാപ്തി.
അമേരിക്കൻ പ്രോസിക്യൂട്ടർമാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പു ധാരണയുടെ അടിസ്ഥാനത്തിൽ കനേഡിയൻ കോടതി സ്വതന്ത്രയാക്കിയ മെംഗ് വാൻചൗ ചൈനയിലേക്കു പറന്നു. മെംഗിന്റെ അറസ്റ്റിനു പ്രതികാരമായി അറസ്റ്റ് ചെയ്ത കനേഡിയൻ പൗരന്മാരായ മൈക്കിൾ സ്പേവർ, മൈക്കിൾ കോവ്രിഗ് എന്നിവരെ ചൈനയും സ്വതന്ത്രരാക്കി കാനഡയിലേക്കു പോകാൻ അനുവദിച്ചു.
ഇറാനെതിരായ ഉപരോധം ലംഘിച്ച് വാവേ കന്പനി സാന്പത്തിക ഇടപാടുകൾ നടത്തിയതിന്റെ പേരിൽ, അമേരിക്കയുടെ ആവശ്യപ്രകാരം കനേഡിയൻ പോലീസ് മെംഗ് വാൻചൗവിനെ 2018 ഡിസംബറിൽ വാൻകൂവർ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയിൽ സ്വാധീനമുള്ള വാവേ സ്ഥാപകൻ റെംഗ് ചെംഗ്ഫെയിയുടെ മൂത്ത മകളായ മെംഗിനെ അറസ്റ്റ് ചെയ്തത് ചൈനയെ ചൊടിപ്പിച്ചു. കനേഡിയൻ പൗരന്മാരായ, മുൻ നയതന്ത്ര ഉദ്യോഗസ്ഥനും ബ്രസൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ മൈക്കിൾ കോവ്രിഗിനെയും ഉത്തരകൊറിയയുമായി വ്യാപാര-സാംസ്കാരിക ഇടപാടുകൾ നടത്തുന്നതിനുള്ള സംഘടനയുടെ സ്ഥാപകനായ മൈക്കിൾ സ്പേവറിനെയും ചാരവൃത്തിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്താണ് ചൈന പ്രതികരിച്ചത്.
മെംഗിനെ കാനഡയിൽനിന്നു വിട്ടുകിട്ടാനുള്ള ശ്രമം യുഎസ് നടത്തിയിരുന്നു. കനേഡിയൻ കോടതി ഇവർക്കു ജാമ്യം അനുവദിച്ചെങ്കിലും വാൻകൂവറിൽ വീട്ടുതടങ്കലിലാക്കി. ചൈനീസ് കോടതി അടുത്തിടെ മൈക്കിൾ സ്പേവറിന് 11 വർഷം തടവു വിധിച്ചിരുന്നു. മൈക്കിൾ കോവ്രിഗിന്റെ കേസ് അവസാനിച്ചിരുന്നില്ല.
മോചനത്തിനായി മെംഗ് വാൻചൗ യുഎസ് പ്രോസിക്യൂട്ടർമാരുമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു. കഴിഞ്ഞദിവസം വാൻകൂവറിൽനിന്ന് വീഡിയോ ലിങ്കിലൂടെ യുഎസ് കോടതിയിൽ ഹാജരായ ഇവർ കുറ്റം സമ്മതിച്ചു. കോടതി ഇവരെ കുറ്റവിമുക്തയാക്കി. ഇതിനു പിന്നാലെ കനേഡിയൻ കോടതി മെംഗിനെ സ്വതന്ത്രയാക്കി.
അതേസമയം വാവേ കന്പനിക്കെതിരായ കുറ്റങ്ങൾ യുഎസ് പിൻവലിച്ചിട്ടില്ല. ടെലികോം ഉപകരണങ്ങൾ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കന്പനികളിലൊന്നായ വാവേ യുഎസിന്റെ കരിന്പട്ടികയിൽ തുടരും.
അമേരിക്കൻ പ്രോസിക്യൂട്ടർമാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പു ധാരണയുടെ അടിസ്ഥാനത്തിൽ കനേഡിയൻ കോടതി സ്വതന്ത്രയാക്കിയ മെംഗ് വാൻചൗ ചൈനയിലേക്കു പറന്നു. മെംഗിന്റെ അറസ്റ്റിനു പ്രതികാരമായി അറസ്റ്റ് ചെയ്ത കനേഡിയൻ പൗരന്മാരായ മൈക്കിൾ സ്പേവർ, മൈക്കിൾ കോവ്രിഗ് എന്നിവരെ ചൈനയും സ്വതന്ത്രരാക്കി കാനഡയിലേക്കു പോകാൻ അനുവദിച്ചു.
ഇറാനെതിരായ ഉപരോധം ലംഘിച്ച് വാവേ കന്പനി സാന്പത്തിക ഇടപാടുകൾ നടത്തിയതിന്റെ പേരിൽ, അമേരിക്കയുടെ ആവശ്യപ്രകാരം കനേഡിയൻ പോലീസ് മെംഗ് വാൻചൗവിനെ 2018 ഡിസംബറിൽ വാൻകൂവർ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയിൽ സ്വാധീനമുള്ള വാവേ സ്ഥാപകൻ റെംഗ് ചെംഗ്ഫെയിയുടെ മൂത്ത മകളായ മെംഗിനെ അറസ്റ്റ് ചെയ്തത് ചൈനയെ ചൊടിപ്പിച്ചു. കനേഡിയൻ പൗരന്മാരായ, മുൻ നയതന്ത്ര ഉദ്യോഗസ്ഥനും ബ്രസൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ മൈക്കിൾ കോവ്രിഗിനെയും ഉത്തരകൊറിയയുമായി വ്യാപാര-സാംസ്കാരിക ഇടപാടുകൾ നടത്തുന്നതിനുള്ള സംഘടനയുടെ സ്ഥാപകനായ മൈക്കിൾ സ്പേവറിനെയും ചാരവൃത്തിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്താണ് ചൈന പ്രതികരിച്ചത്.
മെംഗിനെ കാനഡയിൽനിന്നു വിട്ടുകിട്ടാനുള്ള ശ്രമം യുഎസ് നടത്തിയിരുന്നു. കനേഡിയൻ കോടതി ഇവർക്കു ജാമ്യം അനുവദിച്ചെങ്കിലും വാൻകൂവറിൽ വീട്ടുതടങ്കലിലാക്കി. ചൈനീസ് കോടതി അടുത്തിടെ മൈക്കിൾ സ്പേവറിന് 11 വർഷം തടവു വിധിച്ചിരുന്നു. മൈക്കിൾ കോവ്രിഗിന്റെ കേസ് അവസാനിച്ചിരുന്നില്ല.
മോചനത്തിനായി മെംഗ് വാൻചൗ യുഎസ് പ്രോസിക്യൂട്ടർമാരുമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു. കഴിഞ്ഞദിവസം വാൻകൂവറിൽനിന്ന് വീഡിയോ ലിങ്കിലൂടെ യുഎസ് കോടതിയിൽ ഹാജരായ ഇവർ കുറ്റം സമ്മതിച്ചു. കോടതി ഇവരെ കുറ്റവിമുക്തയാക്കി. ഇതിനു പിന്നാലെ കനേഡിയൻ കോടതി മെംഗിനെ സ്വതന്ത്രയാക്കി.
അതേസമയം വാവേ കന്പനിക്കെതിരായ കുറ്റങ്ങൾ യുഎസ് പിൻവലിച്ചിട്ടില്ല. ടെലികോം ഉപകരണങ്ങൾ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കന്പനികളിലൊന്നായ വാവേ യുഎസിന്റെ കരിന്പട്ടികയിൽ തുടരും.