ന്യൂഡൽഹി: നീറ്റിൽ അഖിലേന്ത്യാ ക്വോട്ടയിൽ മുന്നാക്ക വിഭാഗത്തിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ആകാമെന്നു സുപ്രീംകോടതി. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു തത്കാലം സംവരണം നൽകാനാകില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
അനാവശ്യമായ നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയതെന്ന് ബെഞ്ച് വാക്കാൽ പരാമർശിച്ചു. ഒബിസി സംവരണവുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ എന്തിനാണ് സാന്പത്തികസംവരണം വലിച്ചിഴച്ചതെന്നും കോടതി ചോദിച്ചു.
നീറ്റിൽ സംവരണ ഭേദഗതി വരുത്തിയ ജൂലൈ 29ലെ മെഡിക്കൽ കൗണ്‍സിലിന്റെ വിജ്ഞാപനം അനുസരിച്ച് സാന്പത്തിക സംവരണം അനുവദിക്കണമെങ്കിൽ സാന്പത്തിക സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ സുപ്രീംകോടതി വിശാലബെഞ്ചിന് മുന്നിലുള്ള ഹർജി തീർപ്പാക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവാണ് ജസ്റ്റീസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ബി.വി.നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് സ്റ്റേ ചെയ്തത്. ഡിഎംകെയാണ് ഹർജിക്കാർ. ഹർജി അടുത്തമാസം ഏഴിനു വീണ്ടും പരിഗണിക്കും.
അനാവശ്യമായ നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയതെന്ന് ബെഞ്ച് വാക്കാൽ പരാമർശിച്ചു. ഒബിസി സംവരണവുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ എന്തിനാണ് സാന്പത്തികസംവരണം വലിച്ചിഴച്ചതെന്നും കോടതി ചോദിച്ചു.
നീറ്റിൽ സംവരണ ഭേദഗതി വരുത്തിയ ജൂലൈ 29ലെ മെഡിക്കൽ കൗണ്‍സിലിന്റെ വിജ്ഞാപനം അനുസരിച്ച് സാന്പത്തിക സംവരണം അനുവദിക്കണമെങ്കിൽ സാന്പത്തിക സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ സുപ്രീംകോടതി വിശാലബെഞ്ചിന് മുന്നിലുള്ള ഹർജി തീർപ്പാക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവാണ് ജസ്റ്റീസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ബി.വി.നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് സ്റ്റേ ചെയ്തത്. ഡിഎംകെയാണ് ഹർജിക്കാർ. ഹർജി അടുത്തമാസം ഏഴിനു വീണ്ടും പരിഗണിക്കും.