വാഷിംഗ്ടൺ: ഭീകരതയ്ക്കെതിരേ പാക്കിസ്ഥാൻ നടപടി സ്വീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ യുഎസ് വൈസ്പ്രസിഡന്റ് കമല ഹാരിസ്.
ഭീകരത, ഇന്തോ-പസഫിക് മേഖലയിലെ സ്ഥിതിഗതികളുൾപ്പെടെ ഉഭയകക്ഷിതാത്പര്യമുള്ള വിവിധ വിഷയങ്ങളായിരുന്നു ചർച്ചയിൽ. തീവ്രവാദം സംബന്ധിച്ച ചർച്ചയിലാണു കമല ഹാരിസ് സ്വമേധയാ പാക്കിസ്ഥാന്റെ പങ്ക് പരാമർശിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ല പറഞ്ഞു.
അതിർത്തികടന്നുള്ള ഭീകരതയെക്കുറിച്ച് ഇന്ത്യയുടെ ആശങ്കകൾ യുഎസ് അംഗീകരിച്ചു. നിരവധി ദശകങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. പാക്കിസ്ഥാൻ പിന്തുണയോടെയുള്ള ഇത്തരം ഭീകരസംഘടനകളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
തീവ്രവാദത്തെക്കുറിച്ചുള്ള ചർച്ചയിൽ പാകിസ്ഥാന്റെ പേര് മോദി പറയും മുന്പേ കമല ഹാരിസ് എടുത്തിടുകയായിരുന്നു.
യുഎസ് വൈസ്പ്രസിഡന്റ് സ്വമേധയാ പാകിസ്ഥാന്റെ പേര് ചർച്ചയിൽ കൊണ്ടുവന്നത് ഇന്ത്യയുടെ നീക്കങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു. അഫ്ഗാനിസ്ഥാനിലുൾപ്പെടെ സമീപകാല ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.
കൂടിക്കാഴ്ചയ്ക്ക് മുന്പ് ഇരു നേതാക്കളും സംയുക്തമായി മാധ്യമപ്രവർത്തകരെ കണ്ടു. ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്നു മോദി പറഞ്ഞു. ഇന്ത്യ യുഎസിന്റെ പ്രധാനപ്പെട്ട പങ്കാളിയാണെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതു ലോകത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലത്തുമെന്നുമായിരുന്നു കമല ഹാരിസ് അഭിപ്രായപ്പെട്ടത്.
ഭീകരത, ഇന്തോ-പസഫിക് മേഖലയിലെ സ്ഥിതിഗതികളുൾപ്പെടെ ഉഭയകക്ഷിതാത്പര്യമുള്ള വിവിധ വിഷയങ്ങളായിരുന്നു ചർച്ചയിൽ. തീവ്രവാദം സംബന്ധിച്ച ചർച്ചയിലാണു കമല ഹാരിസ് സ്വമേധയാ പാക്കിസ്ഥാന്റെ പങ്ക് പരാമർശിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശൃംഗ്ല പറഞ്ഞു.
അതിർത്തികടന്നുള്ള ഭീകരതയെക്കുറിച്ച് ഇന്ത്യയുടെ ആശങ്കകൾ യുഎസ് അംഗീകരിച്ചു. നിരവധി ദശകങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. പാക്കിസ്ഥാൻ പിന്തുണയോടെയുള്ള ഇത്തരം ഭീകരസംഘടനകളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
തീവ്രവാദത്തെക്കുറിച്ചുള്ള ചർച്ചയിൽ പാകിസ്ഥാന്റെ പേര് മോദി പറയും മുന്പേ കമല ഹാരിസ് എടുത്തിടുകയായിരുന്നു.
യുഎസ് വൈസ്പ്രസിഡന്റ് സ്വമേധയാ പാകിസ്ഥാന്റെ പേര് ചർച്ചയിൽ കൊണ്ടുവന്നത് ഇന്ത്യയുടെ നീക്കങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു. അഫ്ഗാനിസ്ഥാനിലുൾപ്പെടെ സമീപകാല ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.
കൂടിക്കാഴ്ചയ്ക്ക് മുന്പ് ഇരു നേതാക്കളും സംയുക്തമായി മാധ്യമപ്രവർത്തകരെ കണ്ടു. ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്നു മോദി പറഞ്ഞു. ഇന്ത്യ യുഎസിന്റെ പ്രധാനപ്പെട്ട പങ്കാളിയാണെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതു ലോകത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലത്തുമെന്നുമായിരുന്നു കമല ഹാരിസ് അഭിപ്രായപ്പെട്ടത്.